Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത് സിപിഎമ്മിന് അനഭിമതരായവരെ സംസ്ഥാനത്തെ എആര്‍ ക്യാമ്പുകളിലെ എസ്‌ഐമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 07:18 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനത്തെ എആര്‍ ക്യാമ്പുകളിലെ എസ്‌ഐമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. സിപിഎമ്മിന് അനഭിമതരായ 41 എസ്‌ഐമാരേയാണ് വിവിധ എആര്‍ ക്യാമ്പുകളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തലങ്ങും വിലങ്ങും മാറ്റിയിരിക്കുന്നത്. സംസ്ഥാന പോലീസില്‍ സിപിഎം വല്‍ക്കരണത്തിന്റെ ഭാഗമാണ് സ്ഥലം മാറ്റമെന്ന് വ്യാപക പരാതി ഉയര്‍ന്നു. സംസ്ഥാന സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് അധ്യയനവര്‍ഷം ആരംഭിക്കുന്നതിനെ മുന്നേ വേണമെന്നും മൂന്ന് വര്‍ഷം തികഞ്ഞവരെ മാത്രമേ മാറ്റാന്‍ പാടുളളൂവെന്നുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് പുതിയ സ്ഥലം മാറ്റം.

പോലീസ് കാഡറ്റുകള്‍ക്ക് വര്‍ഷങ്ങളായി മികച്ച രീതിയില്‍ പരിശീലനം നല്‍കിവരുന്ന എസ്‌ഐമാരെ കൂട്ടതോടെ മാറ്റിയതോടെ ക്യാമ്പുകളിലെ പരിശീലനത്തേയും ബാധിച്ചിരിക്കുകയാണ്. ഒട്ടുമിക്ക ബറ്റാലിയനുകളിലും പുതിയ ബാച്ചുകള്‍ കഴിഞ്ഞ ഒന്നാം തീയ്യതി മുതല്‍ ആരംഭിച്ചിരിക്കേ പരിശീലന ഉദ്യോഗസ്ഥരായ എസ്‌ഐമാരെ മാറ്റിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് കെഎപി ബറ്റാലിയനുകളും തൃശൂരില്‍ ഇന്‍ഡ്യന്‍ റിസര്‍വ്വ് ബറ്റാലിയനും മലപ്പുറത്ത് എംഎസ്പി ബറ്റാലിയനും അടക്കം ഏഴ് പോലീസ് പരിശീലന കേന്ദ്രങ്ങളാണ് ഉളളത്.

കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെഎപിയിലെ അസി.കമാന്റിനെയുള്‍പ്പെടെ സിപിഎമ്മിന് അനഭിമതരായ നിരവധി പേരെയാണ് വിവിധ ക്യാമ്പുകളില്‍ നിന്ന് മാറ്റിയിരിക്കുന്നത്. സിപിഎമ്മിന് അനഭിമതനായ അസി.കമാന്റിനെ മലപ്പുറത്തേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം ആറ് വര്‍ഷത്തോളമായി അസി.കമാന്റന്റായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിയുടെ മണ്ഡലംകാരനും ക്യാമ്പിലെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിട്ടില്ല. കണ്ണൂരില്‍ നിന്നും 5 എസ്‌ഐമാരേയാണ് സംസ്ഥാനത്തെ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പലര്‍ക്കും നിയമനം നല്‍കിയിരിക്കുന്നത്. മറ്റ് ക്യാമ്പുകളിലെ എസ്‌ഐമാരേയും വിവധ ജില്ലകളിലേക്കാണ് മാറ്റിയിട്ടുളളത്. മൂന്ന് വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥലം മാറ്റം പാടുളളൂവെന്ന വ്യവ്‌സഥ നിലനില്‍ക്കേയാണ് സിപിഎമ്മിന്റെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കില്ലെന്ന ഒറ്റ കാരണത്താല്‍ ഒന്നര വര്‍ഷം മാത്രം പൂര്‍ത്തിയായവരെയടക്കം തലങ്ങും വിലങ്ങും മാറ്റിയിരിക്കുന്നത്. അധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിരിക്കെ നടത്തിയിരിക്കുന്ന സ്ഥലം മാറ്റം പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ പഠനത്തേയും ഗുരുതരമായി ബാധിക്കുന്ന സ്ഥിതിയാണ്. സിപിഎം അനുകൂലികളായ പോലീസ് ഉദ്യോഗസ്ഥരെയെല്ലാം അവര്‍ക്ക് ഇഷ്ടമുളള സ്ഥലങ്ങളിലാണ് നിയമിച്ചിരിക്കുന്നത്.

അനധികൃത സ്ഥലം മാറ്റത്തിനെതിരെ പലരും പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിക്കാനുളള നീക്കത്തിലാണ്. മുഖ്യമന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫില്‍ ഈയിടെ നിയമിതനായ കണ്ണൂരിലെ നേതാവാണ് ആഭ്യന്തര വകുപ്പിലെ സ്ഥലംമാറ്റം ഉള്‍പ്പെടെ നിയന്ത്രിക്കുന്നതെന്ന് വ്യാപകമായ പരാതിയുയര്‍ന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ പ്രമോഷന്റെ കാര്യത്തിലും വന്‍ തിരിമറികള്‍ നടക്കുന്നതായും ആരോപണമുണ്ട്. പ്രമോഷന്‍ കൗണ്‍സില്‍ കൂടി മാത്രമേ പ്രമോഷന്‍ നല്‍കാന്‍ പാടുളളൂവെന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കാതെ പ്രമോഷന്‍ നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എസ്‌ഐ തസ്തികയിലേക്ക് 20 ശതമാനം പേരെ സര്‍വ്വീസ് അനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട് പ്രമോഷന്‍ നല്‍കി നിയമിക്കണമെന്നിരിക്കെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പണംകൈപ്പറ്റിയും മറ്റും അനധികൃതമായി സിപിഎം അനുകൂല ഉദ്യോഗസ്ഥരെ എസ്‌ഐമാരായി പ്രമോട്ട് ചെയ്യാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.