ന്യൂദല്‍ഹി: ജമ്മു-കശ്മീരില്‍ ഇന്ത്യന്‍ സൈന്യം രാസായുധം പ്രയോഗിച്ചെന്ന് പാക്ക് ആരോപണം. പാക്ക് മാധ്യമങ്ങളുടെ ആരോപണം പാക്ക് വിദേശകാര്യവക്താവ് നഫീസ് സക്കറിയ ആവര്‍ത്തിച്ചു.
കശ്മീരികളെ കൊല്ലാനും അവരുടെ സ്വത്ത് നശിപ്പിക്കാനും സൈനികര്‍ മാരകമായ രാസായുധങ്ങള്‍ പ്രയോഗിച്ചുവെന്നാണ് ആരോപണം. കക്പോറയിലും ഭാംനുവിലും കണ്ട കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ രാസായുധം ഉപയോഗിച്ചതിന് തെളിവാണെന്നാണ് പാക്ക് വാദം.
അഞ്ചു വീടുകളിലാണ് യുവാക്കളുടെ മൃതദേഹം കണ്ടത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു. തിരി്ച്ചറിയാന്‍ പറ്റാത്ത വിധം അവ കത്തിയിരുന്നു. പാക്ക് വക്താവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: