Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഹിറ്റ്‌ലര്‍: പരാജിതനായ ചിത്രകാരന്‍; അധമനായ മനുഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 03:09 pm IST
in Special Article

നരാധമനെന്നു കുപ്രസിദ്ധി നേടിയ അഡോള്‍ഫ് ഹിറ്റ്‌ലറിനു പരാജയപ്പെട്ട ചിത്രകാരനെന്നുകൂടി വിശേഷണമുണ്ട്. ഹിറ്റ്‌ലറുടെ ചിത്രങ്ങള്‍ വില്‍പ്പനയ്‌ക്കു വെച്ചിരിക്കുന്നവെന്നു കേള്‍ക്കുമ്പോള്‍ ലോകം അയാളിലെ മൃഗം ജനിക്കും മുന്‍പുള്ള ചിത്രകാരനെ ഓര്‍ത്തേക്കാം. ബ്രിട്ടനില്‍ ഈമാസം ആറിനാണ് ലേലം. അഞ്ച് ചിത്രങ്ങളാണ് ലേലത്തിനുള്ളത്. ഇതില്‍ നാല് ചിത്രങ്ങളിലും ഹിറ്റ്‌ലറുടെ കൈമുദ്രയുണ്ട്. 1900ത്തില്‍ ഹിറ്റ്‌ലര്‍ വരച്ച ചിത്രങ്ങളാണ് ഇതെന്ന് കരുതപ്പടുന്നു. ഓരോന്നിനും 6000,7000 പൗണ്ട് കിട്ടുമെന്നാണ് അധികൃര്‍ കണക്കുകൂട്ടുന്നത്.

ഏകാധിപതിയെന്നും മനുഷ്യമൃഗമെന്നും ഹിറ്റ്‌ലറെ വിളിക്കുമ്പോഴും അയാളിലെ നല്ലൊരു വര കമ്പക്കാരനെ കാണാതിരിക്കാനാവില്ല. ചെറുപ്പത്തില്‍ സ്ഥിരം പള്ളിയില്‍പ്പോക്കുകാരനും ദൈവ ഭക്തനുമായിരുന്ന അവിടേയും സ്‌ക്കൂളിലേതുപോലെ തെമ്മാടിയാവുകയും പള്ളിയില്‍പ്പോക്കു നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. തന്നെപ്പോലെ നല്ല കൃഷിക്കാരനാകണം തന്റെ മകനെന്നു ഹിറ്റ്‌ലറുടെ അച്ഛന്‍ മോഹിച്ചെങ്കിലും വരകളുടേയും നിറക്കൂട്ടുകളുടേയും ലോകത്തു ഭാവനയില്‍ വിഹരിക്കുന്ന ഹിറ്റ്‌ലറുണ്ടോ വയല്‍ക്കിനാവുകളില്‍ വീഴുന്നു.

അച്ഛന്റെ അപ്രീതി സമ്പാദിച്ചുകൊണ്ടുതന്നെ ഹിറ്റ്‌ലര്‍ ചിത്രകലാ സ്‌ക്കൂളില്‍ ചേരുകയായിരുന്നു. വരയെക്കാള്‍ ഹിറ്റ്‌ലറിനു ചേര്‍ച്ച ശില്‍പ്പ നിര്‍മ്മാണമാണെന്നു അധ്യാപകന്‍ പറഞ്ഞെങ്കിലും ഇണങ്ങിയത് വരതന്നെയായിരുന്നു. അങ്ങനെ വലിയൊരു ചിത്രകാരനെ തന്നില്‍ സ്വപ്‌നം കണ്ടുകൊണ്ട് ബ്രഷും ചായക്കൂട്ടുകളുമായി അയാള്‍ അലഞ്ഞു നടന്നു. പട്ടിണി കിടന്നു. ദുരിതവേളകളില്‍ അലക്കാന്‍പോലും മറന്നുപോയ നാറുന്ന കുപ്പായത്തിലായിരുന്നു അപ്പോഴൊക്കെ അയാള്‍. പട്ടിണിയുടെ വിശപ്പിലും മോഹത്തിന്റെ സ്വപ്‌നത്തിലും നാറിയ ഉടുപ്പുമായി ഓടിനടന്ന അയാളെ പലരും അന്ന് കണ്ടിരിക്കണം. ആരുമല്ലാത്ത അയാളെ അവരാരും ശ്രദ്ധിച്ചുകാണാന്‍ വഴിയില്ല. ആ കാലയളവില്‍ തന്നെ അവിടെ ജോസഫ് സ്റ്റാലിനും പിന്നീട് ട്രോഡ്‌സ്‌ക്കിയും തങ്ങിയിരുന്നു. ഒരുപക്ഷേ ഇവരും ഗതികിട്ടാതെ അലയുന്ന ഹിറ്റ്‌ലറെ കണ്ടിട്ടുണ്ടാവണം.

ഒരു ഏകാധിപതിയുടെ കടുത്ത മാനസികാവസ്ഥ വളരുംമുന്‍പ് എങ്ങുമെത്താത്ത ചിത്രകാരന്റെ നിരാശകലര്‍ന്ന അലച്ചിലില്‍ വിയന്ന നഗരംപോലുള്ള സ്ഥലങ്ങളിലെ ശില്‍പ്പ സമൃദ്ധമായ വലുതും ചെറുതുമായ കെട്ടിടങ്ങള്‍ കാണുകയും അതിന്റെ രൂപഭംഗി വിലയിരുത്തുന്നതും ഹിറ്റ്‌ലറുടെ സ്വഭാവമായിരുന്നു. ലോകത്തിലെ ശില്‍പ്പഭംഗിയുള്ള കെട്ടിടങ്ങളുടെ ചിത്രങ്ങള്‍കണ്ട് അസൂയപ്പെടുന്നൊരു ശീലം ഇയാള്‍ക്കുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ സ്വന്തമാക്കിയാല്‍ അവയുടെ ചാതുര്യം നിത്യവും കാണാനാവുമെന്നും അവ സ്വന്തമാക്കുന്നതിനെക്കുറിച്ച് ഹിറ്റ്‌ലര്‍ ചിന്തിച്ചിരുന്നുവെന്നും അത്തരം മോഹങ്ങള്‍കൂടിയുണ്ടായിരുന്നിരിക്കണം ലോകം പിടിച്ചെടുക്കാന്‍ വെമ്പിയ ഈ ഏകാധിപതിയുടെ മനസിലെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

ഇനിയും ഇഴപിരിച്ചെടുക്കാനാവാത്ത ഒട്ടേറെ വൈരുധ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന ഒരു സങ്കീര്‍ണ്ണ വ്യക്തിത്വമായിരുന്നു ഹിറ്റ്‌ലറിന്റേത്. ലേലത്തില്‍വെച്ചിരിക്കുന്ന ചിത്രങ്ങളില്‍ പ്രകൃതി ദൃശ്യങ്ങളും പൂക്കളും പഴങ്ങളുമൊക്കെയുണ്ട്. ഇത്തരമൊരു മനസുണ്ടായിരുന്ന ആള്‍ക്ക് എങ്ങനെ മനുഷ്യരക്തം ചഷകമായിക്കാണാന്‍ കഴിഞ്ഞുവെന്നുള്ളത് മറ്റൊരു വൈരുധ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.