Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അരാജകവാദികള്‍ അര്‍ഹിക്കുന്ന തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 08:58 pm IST
in Vicharam

രാഷ്‌ട്രീയ അരാജകത്വത്തിന്റെ വക്താക്കളായ ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടികള്‍ തുടര്‍ക്കഥയാവുകയാണ്. ദേശീയ രാഷ്‌ട്രീയ രംഗത്തെ പുത്തന്‍ പ്രതീക്ഷയെന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ ആം ആദ്മി പാര്‍ട്ടി പടിയിറക്കത്തിന്റെ പാതയിലാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇരട്ടപ്പദവി വിഷയത്തില്‍ നടപടികള്‍ തുടരാനുള്ള കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ആപ്പിന്റെ 21 എംഎല്‍എമാരുടെ ഭാവി തുലാസിലാക്കിയതാണ് അവസാന സംഭവം.

ഇരട്ടപ്പദവി സംബന്ധിച്ച കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന എംഎല്‍എമാരുടെ അഭ്യര്‍ത്ഥന തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവര്‍ക്കെതിരായ അന്വേഷണം തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ആംആദ്മി പാര്‍ട്ടിക്ക് ദല്‍ഹി നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാരിന് യാതൊരു പ്രശ്‌നങ്ങളുമുണ്ടാകില്ലെങ്കിലും കേസില്‍ തിരിച്ചടി നേരിട്ടാല്‍ 21 എംഎല്‍എമാരാണ് അയോഗ്യരാവുക. വലിയ ഭീതിയിലാണ് ആപ്പ് നേതൃത്വമെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നുതന്നെ വ്യക്തം. ശമ്പളം ലഭിക്കുന്ന പാര്‍ലമെന്റ് സെക്രട്ടറിമാരായി എംഎല്‍എമാരെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ആഗസ്തിലെ അന്തിമ വിചാരണയ്‌ക്കു ശേഷമാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി പറയുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ ഈ സീറ്റുകളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നത് ആപ്പ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. അടുത്തിടെ നടന്ന രജൗറി ഗാര്‍ഡന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി അധികാരം പിടിച്ചതും ദല്‍ഹിയുടെ മാറിയ രാഷ്‌ട്രീയ നിലപാടുകളുടെ സൂചനകളാണ്. അതിനാല്‍ തന്നെ 21 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നാല്‍ ആംആദ്മി പാര്‍ട്ടി വലിയ പ്രതിസന്ധിയിലെത്തിച്ചേരും.

2015 മാര്‍ച്ചിലാണ് 21 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തരവിറക്കിയത്. എംഎല്‍എ പദവിയിലുള്ള ശമ്പളത്തിനു പുറമേ പാര്‍ലമെന്ററി സെക്രട്ടറിയെന്ന പദവിയിലും ശമ്പളത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനായി ദല്‍ഹി നിയമസഭാംഗങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച 1977ലെ നിയമത്തില്‍ ഭേദഗതികളും ആം ആദ്മി സര്‍ക്കാര്‍ കൊണ്ടുവന്നു. 70 അംഗ നിയമസഭയില്‍ 67 പേരുടെ മൃഗീയ ഭൂരിപക്ഷത്തോടെയായിരുന്നു ഇതെല്ലാം ആംആദ്മിക്കാര്‍ ചെയ്തു കൂട്ടിയത്. രാജ്യത്തെ നിയമങ്ങളെയും നിയമസംവിധാനങ്ങളെയും പുച്ഛത്തോടെ മാത്രം കൈകാര്യം ചെയ്തിട്ടുള്ള ആംആദ്മി പാര്‍ട്ടി നേതൃത്വം ദല്‍ഹി നിയമസഭയില്‍ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നിരവധി പ്രമേയങ്ങള്‍ പാസാക്കിയതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

ആപ്പിന്റെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച കേജ്രിവാളിന്റെ ഉത്തരവ് നടപ്പാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ് തയ്യാറാവാതെ വന്നതോടെയാണ് ഇതുസംബന്ധിച്ച വിവാദങ്ങളുടെ തുടക്കം. തികച്ചും നിയമവിരുദ്ധമായ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് ലഫ്. ഗവര്‍ണ്ണര്‍ നിലപാട് സ്വീകരിച്ചു. 2016 സപ്തംബര്‍ എട്ടിന് എംഎല്‍എമാരെ നിയമിച്ച നടപടികള്‍ ദല്‍ഹി ഹൈക്കോടതിയും തടഞ്ഞു. ലഫ്. ഗവര്‍ണ്ണറുടെ അനുമതിയില്ലാത്ത നിയമനങ്ങള്‍ക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് സംഗീത ദിംഗ്ര എന്നിവരുടെ ബെഞ്ചായിരുന്നു ഉത്തരവിറക്കിയത്.

2015 മാര്‍ച്ച് 23 മുതല്‍ 2016 സപ്തംബര്‍ എട്ട് വരെയാണ് 21 എംഎല്‍എമാര്‍ ഇരട്ടപ്പദവി വഹിച്ചത്. ലഫ്. ഗവര്‍ണ്ണറും കോടതിയും എതിരായതോടെ പാര്‍ലമെന്റ് സെക്രട്ടറി പദവിയെ ലാഭകരമായ പദവികളുടെ വിഭാഗത്തില്‍നിന്ന് എടുത്തുമാറ്റി ദല്‍ഹി സര്‍ക്കാര്‍ ഭേദഗതി പാസാക്കിയെങ്കിലും രാഷ്‌ട്രപതി അംഗീകരിച്ചില്ല. പാര്‍ലമെന്ററി സെക്രട്ടറിയെന്ന നിലയിലുള്ള തങ്ങളുടെ നിയമനം റദ്ദാക്കപ്പെട്ടതായി എംഎല്‍എമാര്‍ അവസാനം കമ്മീഷനില്‍ വിശദീകരിച്ചെങ്കിലും അതു സ്വീകരിക്കപ്പെട്ടില്ല. നിയമനം റദ്ദാക്കപ്പെട്ടാലും പദവിയിലിരിക്കെ സ്വീകരിച്ച തീരുമാനങ്ങളും പ്രവൃത്തികളും അന്വേഷണ വിധേയമാണെന്നും ഇതു സംബന്ധിച്ച നിരവധി സുപ്രീംകോടതി വിധികളുള്ളതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പദവിയിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള ലാഭമുണ്ടായിട്ടില്ലെന്ന് എംഎല്‍എമാര്‍ കമ്മീഷന് മുന്നില്‍ തെളിയിക്കേണ്ടിവരും. എംഎല്‍എ എന്ന നിലയിലും പാര്‍ലമെന്ററി സെക്രട്ടറി എന്ന നിലയിലും ശമ്പളം അടക്കം വാങ്ങിയതിന്റെ സര്‍ക്കാര്‍ രേഖകള്‍ എംഎല്‍എമാര്‍ക്ക് തിരിച്ചടിയാണ്. മൃഗീയ ഭൂരിപക്ഷത്തിന്റെ പേരില്‍ നിയമനിര്‍മ്മാണ സഭയെയും സര്‍ക്കാരിനെയും ഉപയോഗിച്ച് നടത്തിയ നിയമവിരുദ്ധ നടപടികളുടെ അനിവാര്യമായ തിരിച്ചടി സ്വീകരിക്കാന്‍ ആപ്പ് നേതൃത്വം തയ്യാറാവാതെ മറ്റുവഴികളില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.