Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മദ്ദളത്തിലെ മംഗളനാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 05:15 pm IST
in Varadyam

കളിവിളക്കിന് മുന്നില്‍ മഞ്ജുവേഷങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ പിന്നില്‍ മദ്ദളത്തില്‍ ദേവവാദ്യത്തിന്റെ ശുദ്ധതാളമൊരുക്കി പ്രേക്ഷകരെ ആസ്വാദനത്തിന്റെ ഗിരിശൃംഗത്തില്‍ എത്തിക്കുകയാണ് കലാമണ്ഡലം അച്യുതവാര്യര്‍ എന്ന മദ്ദളവാദകന്‍. മുപ്പതുവര്‍ഷമായി കഥകളിമേളത്തിലെ നിറസാന്നിധ്യമാണ് ഓണാട്ടുകരയുടെ ഈ കലാകാരന്‍. ചേപ്പാട് വെട്ടിക്കുളങ്ങര വടക്കേവാര്യത്ത് എ.ശങ്കരവാര്യരുടേയും എം.എസ് ശ്രീദേവിയമ്മയുടെയും മകന് പാരമ്പര്യമായി കിട്ടിയതാണ് കല. കഥകളിയും നാടകാഭിനയവും ജീവിതവ്രതമാക്കിയ അച്ഛന്‍ വൈക്കം മാളവിക എന്ന നാടകസമിതിയുടെ അമരക്കാരനായിരുന്നു. മുത്തച്ഛന്‍ അച്യുതവാര്യര്‍ സംസ്‌കൃതപണ്ഡിതനായിരുന്നു.

ചെറുപ്പത്തില്‍ ഗഞ്ചിറവായിക്കുമായിരുന്ന അച്യുതന്റെ മേളത്തോടുള്ള അഭിരുചി മനസ്സിലാക്കി അച്ഛന്‍ ശങ്കരവാര്യര്‍ മദ്ദളം പഠിക്കാന്‍ നിര്‍ദ്ദേശിച്ചു. അച്ഛന്റെ ആഗ്രഹം ശിരസാവഹിച്ച് പതിനാലാം വയസ്സില്‍ ഏവൂര്‍ കുട്ടപ്പന്‍നായര്‍ ആശാന്റെ കീഴില്‍ മദ്ദളത്തിലെ ബാലപാഠങ്ങള്‍ പഠിച്ചു. പിന്നീട് കലാമണ്ഡലം നാരായണന്‍കുട്ടി നമ്പീശന്റെയും നെല്ലുവായ് നാരായണന്‍ നായരുടെയും കീഴില്‍ കലാമണ്ഡലത്തിലായിരുന്നു തുടര്‍ പഠനം. നാലുവര്‍ഷത്തെ പഠനത്തിനുശേഷം വെട്ടിക്കുളങ്ങരക്ഷേത്രത്തില്‍ അരങ്ങേറ്റം.

ആട്ടവിളക്കിനു മുന്നില്‍ മടവൂര്‍ വാസുദേവന്‍നായരും കലാമണ്ഡലം ഗോപിയും മുദ്രകള്‍കൊണ്ട് സദസ്സിനെ കീഴടക്കുമ്പോള്‍ ഇവര്‍ക്കൊപ്പം മദ്ദളത്തില്‍ മികവു പുലര്‍ത്തി അച്യുതവാര്യരും നിലകൊണ്ടു. കഥകളിപ്പദങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠനേടിയ കലാമണ്ഡലം ഹൈദരാലി, വെണ്‍മണി ഹരിദാസ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും അച്യുതവാര്യരുടെ മനസ്സിലെ നിറമുള്ള ഓര്‍മ്മകളാണ്. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്‌ക്കല്‍ മധു, കലാമണ്ഡലം സജീവ് തുടങ്ങിയ പുതുനിരക്കാര്‍ക്കൊപ്പവും മദ്ദളത്തില്‍ നാദവൈഭവം തീര്‍ത്ത് ആട്ടവിളക്കിനുപിന്നില്‍ അച്യുതവാര്യര്‍ തന്റെ തുകല്‍നാദ സപര്യ തുടരുകയാണ്.

നളചരിതം കഥ രംഗത്ത് അവതരിപ്പിക്കുമ്പോള്‍ അച്യുതന് പ്രത്യേക ഒരു ഊര്‍ജ്ജമാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.വിരലുകള്‍ക്ക് വേഗം കൈവരും. അത് നാദബ്രഹ്മമായി ആകര്‍ഷിക്കാറുണ്ടന്ന് ആരാധകരും പറയുന്നു. കഥകളിസംഗീതത്തിന് മികവുനല്‍കാന്‍ വാദ്യക്കാരുടെ പങ്ക് ചെറുതല്ല. ഇതിന് ആത്മാര്‍ത്ഥമായ അര്‍പ്പണ മനസ്സും ഈശ്വരാധീനവും വേണമെന്ന് അച്യുതവാര്യര്‍. ഈ ദൈവികമായ കല അഭ്യസിച്ചതും അതിന്റെ ഭാഗമായിമാറാന്‍ കഴിഞ്ഞതും പൂര്‍വ്വജന്മസുകൃതമാണെന്നും അദ്ദേഹം പറയുന്നു.

1986 ല്‍ ഹരിപ്പാട് കഥകളി ക്ലബ്ബിന്റെ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് 2001 ല്‍ ശ്രീവല്ലഭ പുരസ്‌കാരം, 2005 ല്‍ കോട്ടയം കളിയരങ്ങിന്റെ മങ്ങാനം രാമപ്പിഷാരടി സ്മാരക പുരസ്‌കാരം, 2012 ല്‍ ആലപ്പുഴ കഥകളി ക്ലബ്ബിന്റെ നാരായണന്‍ നായര്‍ സ്മാരക അവാര്‍ഡ്, 2013 ല്‍ വാരണാസി മാധവന്‍ നമ്പൂതിരി സ്മാരക യുവപുരസ്‌ക്കാരം, 2015 ല്‍ പത്തനംതിട്ട കഥകളി ക്ലബ്ബിന്റെ നാട്യഭാരതി അവാര്‍ഡ്, 2017 ല്‍ എറണാകുളം കഥകളിക്ലബ്ബിന്റെ തൗരത്രിക പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ അച്യുതവാര്യരെ തേടിയെത്തി.

ഇതിനിടയില്‍ അമേരിക്ക, കാനഡ, ദുബായ്, മസ്‌ക്കറ്റ്, എന്നീ വിദേശരാജ്യങ്ങളിലും ഷിംല, ബംഗളൂരു, രാജസ്ഥാന്‍, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും കഥകളി സംഘത്തിനൊപ്പം മദ്ദളവാദനം നടത്തി. ഭാര്യ ബിന്ദു, മക്കളായ ശ്രീരാജ്, അമൃത എന്നിവരോടൊപ്പം ആലപ്പുഴ കളര്‍കോട് സനാതനപുരം വാര്‍ഡില്‍ പുത്തന്‍ വാര്യത്താണ് താമസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.