നാദാപുരം: ബിജെപി നാദാപുരം മണ്ഡലം സെക്രട്ടറി കെ.കെ. രഞ്ജിത്തിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കല്ലാച്ചി കുറുങ്ങോട്ട് എല്‍പി സ്കൂളിന് സമീപമുള്ള വീടിന്റെ വരാന്തയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ അടിസ്ഥാനത്തിലാണ് നരിപ്പറ്റ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഫോണി ലെ സിമ്മിന്റെ ഉടമയാണ് കസ്റ്റഡിയിലുള്ളതെങ്കിലും ഇത് ഉപയോഗിച്ചിരുന്നത് ഇയാളുടെ ഭാര്യാ സഹോദരനാണെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായത്. വര്‍ഷങ്ങളായി ഈ സിംകാ ര്‍ഡ് ഉപയോഗിച്ച് വരുന്നത് ഒളിവിലുള്ള ഇയാളാണെന്നാണ് പറയുന്നത്.
ബോംബേറുണ്ടായ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ നാട്ടുകാരായിരുന്നു. ഇത് പോലീസിന് കൈമാറി. എന്നാല്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയത് മറച്ചുവെക്കാനാണ് നാദാപുരം പോലീസ് ബോധപൂര്‍വ്വം ശ്രമിച്ചതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ബോംബാക്രമണ കേസില്‍ നിര്‍ണ്ണായക തെളിവായ ഫോണ്‍ കണ്ടെത്തിയത് മറച്ചുവെച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലുണ്ടായതെന്നാണ് ആരോപണം. മാത്രമല്ല ആക്രമണ കേസില്‍ നിന്ന് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും ഇതുവഴി ഗൂഢോലോചന നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: