ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സിബിഐ സംഘം ആദ്യമായി ഔട്ട് ഹൗസായ പാഡി സന്ദര്‍ശിച്ചു. അവശനിലയില്‍ കിടന്ന മണിയെ ഔട്ട് ഹൗസായ പാഡിയില്‍ നിന്നാണ് സുഹുത്തുക്കളും മറ്റും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. സിബിഐ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക സന്ദര്‍ശനം നടത്തിയത്.
സഹോദരന് ആര്.എല്‍.വി.രാമകൃഷ്ണന്, ഭാര്യ നിമ്മി തുടങ്ങിയവര്‍ ഹൈക്കോടതിയില്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. പാഡി തുറന്ന് കിടന്ന സ്ഥലവും മറ്റും സന്ദര്‍ശിച്ച് സംഘം മടങ്ങി പോവുകയായിരുന്നു. വരും ദിവസങ്ങളില്‍ അന്വേക്ഷണം തുടരുമെന്ന് പറയപ്പെടുന്നു.മണിയുടെ സുഹൃത്തുക്കള്‍,മാനേജര്‍ ഡ്രൈവര്‍ തുടങ്ങിയവരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: