Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരണ മുന്നണിയിലെ ഇടതു ചേരിപ്പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 08:41 pm IST
in Vicharam

തമ്മിലടിച്ച് തകര്‍ന്ന ഐക്യജനാധിപത്യ മുന്നണി ഭരണത്തിന് ബദല്‍ എന്ന പ്രതീതി ജനിപ്പിച്ച് അധികാരത്തില്‍ വന്ന ഇടതുഭരണം തമ്മിലടിയില്‍ യുഡിഎഫിനേക്കാള്‍ മുന്നിലാണെന്ന് ഇതിനകംതന്നെ തെളിയിച്ചിരിക്കുന്നു. സംസ്ഥാന ഭരണനേതൃത്വത്തിന്റെ തലവനാകാന്‍ കെല്‍പ്പില്ലാത്ത നേതാവാണ് താനെന്ന് പിണറായി വിജയന്‍ ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്. പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും സംസ്ഥാനത്തെ ബാധിക്കുന്ന സുപ്രധാന വിഷയത്തില്‍ തമ്മിലടിക്കുകയാണ്. പ്രധാന വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇരുപാര്‍ട്ടികളിലെയും മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്യമായ ഭിന്നിപ്പ് ഭരണരംഗത്ത് സ്തംഭനം സൃഷ്ടിച്ചിരിക്കുന്നു.

മൂന്നാര്‍ ഭൂമി കൈയേറ്റം, ജിഷ്ണുപ്രണോയ് സംഭവം, ലോ അക്കാദമി സമരം തുടങ്ങിയ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നിപ്പ് പരസ്യമായി. മന്ത്രിസഭാംഗങ്ങളെ യോജിപ്പിച്ചു കൊണ്ടുപോകാന്‍ തക്ക കഴിവ് തനിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി തെളിയിച്ചത്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ തന്റെ സ്വേച്ഛാപരമായ അധികാരം ഉപയോഗിച്ച് നേതാക്കളെ നിലയ്‌ക്കുനിര്‍ത്തിയ ചരിത്രം മാത്രം മതിയാവില്ല ജനാധിപത്യ കീഴ്‌വഴക്കങ്ങള്‍ പാലിച്ച് നടത്തേണ്ട സംസ്ഥാന ഭരണമെന്ന് തിരിച്ചറിയാന്‍ മുഖ്യമന്ത്രിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ വല്യേട്ടന്‍ മനോഭാവവും തന്റെ പരുക്കന്‍ നിലപാടും ഭരണാധികാരി എന്ന നിലയിലുള്ള പക്വതക്കുറവും ഒരുമിച്ചപ്പോഴാണ് സംസ്ഥാന ഭരണം അരാജകാവസ്ഥയിലെത്തിയത്.

തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടമാവുമെന്ന രാഷ്‌ട്രീയ തിരിച്ചറിവില്‍ നിന്നാണ് സിപിഐ ഇടതു മുന്നണിയിലെ പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കാന്‍ നിര്‍ബന്ധിതമാവുന്നത്. എന്നാല്‍ നിലപാടുകള്‍ക്ക് ആദര്‍ശത്തിന്റെ പരിവേഷം സൃഷ്ടിക്കാന്‍ സിപിഐക്ക് കഴിയുന്നുണ്ട്. സിപിഎമ്മിലെ അസംതൃപ്ത വിഭാഗം സിപിഐയിലേക്ക് ഒഴുകുന്നത് അസ്വാരസ്യങ്ങള്‍ക്കുള്ള മുഖ്യകാരണമായി മാറിയിരിക്കുന്നു. മാണിയുടെ കേരള കോണ്‍ഗ്രസുമായി സിപിഎം ധാരണയ്‌ക്കും സഖ്യത്തിനുമൊക്കെ ശ്രമിക്കുന്നത് സിപിഐയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. മാണി ഇടതുകൂടാരത്തില്‍ എത്തിയാല്‍ അധികാരത്തിന് പുതിയൊരു അവകാശികൂടി ഉണ്ടാകുമെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പ്രാമുഖ്യം ഇല്ലാതാവുമെന്നും സിപിഐ നേതൃത്വം ന്യായമായും സംശയിക്കുന്നു.

ഭരണപരാജയം മറച്ചുവെയ്‌ക്കാനുള്ള വെപ്രാളത്തിലാണ് ഇടതു നേതൃത്വം. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിന്റെ പിന്നില്‍ ഈ രാഷ്‌ട്രീയ തന്ത്രമാണ്. മെട്രോ റെയില്‍ ഉദ്ഘാടനം പോലും വിവാദമാക്കാനാണ് സിപിഎം മന്ത്രിമാര്‍ ശ്രമിച്ചത്. തങ്ങളുടെ ഒടുങ്ങാത്ത അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ് ഇക്കാര്യത്തില്‍ സിപിഎം മന്ത്രിമാര്‍ ചെയ്തത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ വന്നിരിക്കുന്നതാണ്. ഇതിനുമുന്‍പ് സിപിഎമ്മിന്റെ ബി ടീമായാണ് സിപിഐ പ്രവര്‍ത്തിച്ചിരുന്നത്. പല നേതാക്കളും പിണറായി വിജയന്റെ വിനീതവിധേയന്മാരുമായിരുന്നു. കാനം ഈ ചിത്രം മാറ്റിമറിച്ചിരിക്കുന്നു. പല പ്രശ്‌നങ്ങളിലും പിണറായിയുടെ നിലപാടിനെ വെല്ലുവിളിക്കാന്‍ കാനം മടിക്കുന്നില്ല. പ്രതിപക്ഷ നേതാവിന്റെ റോളിലാണ് പലപ്പോഴും കാനം പ്രത്യക്ഷപ്പെടുന്നത്. ഈ റോള്‍ വഹിച്ചിരുന്ന വി.എസ്. അച്യുതാനന്ദന്‍ പിന്നോട്ടുപോയിരിക്കുന്നു.

1964 ലെ പിളര്‍പ്പ് മറന്ന് ഇടതു പാര്‍ട്ടികള്‍ ഐക്യപ്പെടണമെന്ന് സിപിഐയുടെ ദേശീയ നേതൃത്വം നിരന്തരം ആവശ്യപ്പെടാറുണ്ട്. എന്നാല്‍ സംഘടനാ സ്വാര്‍ത്ഥതകൊണ്ട് സിപിഎം ഇതിന് തയ്യാറല്ല. ഒന്നാവുന്നതിനേക്കാള്‍ വേറിട്ടുനില്‍ക്കുന്നതാണ് തങ്ങള്‍ക്ക് ലാഭകരമെന്ന് സിപിഎം കരുതുന്നു. സിപിഐക്കും സിപിഎമ്മിനും രാഷ്‌ട്രീയപാര്‍ട്ടികള്‍ എന്ന നിലയില്‍ എത്ര വേണമെങ്കിലും തമ്മിലടിക്കാം. എന്നാല്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുമ്പോള്‍ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്.

സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ രാഷ്‌ട്രീയ ഭേദമെന്യേ സംഘടനകളെയും വിവിധ വിഭാഗങ്ങളേയും ഒരുമിച്ചു നിര്‍ത്താന്‍ പരിശ്രമിക്കേണ്ട ഭരണ നേതൃത്വമാണ് മന്ത്രിസഭാംഗങ്ങളെപ്പോലും യോജിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പരാജയപ്പെട്ടിരിക്കുന്നത്. സംസ്ഥാനം പനിച്ചുവിറയ്‌ക്കുമ്പോഴും തക്കതായ പരിഹാര നടപടികള്‍ എടുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. മണ്‍സൂണ്‍ ജൂണ്‍ ഒന്നിനുതന്നെ ആരംഭിക്കുമെന്ന് പ്രവചനം ഉണ്ടായിട്ടും മഴക്കാലപൂര്‍വ ശുചീകരണംപോലും പൂര്‍ത്തിയാക്കാന്‍ ഭരണകൂടത്തിനായില്ല. ഭരണത്തിന്റെ എല്ലാ രംഗത്തും സമ്പൂര്‍ണ്ണ സ്തംഭനമാണുണ്ടായിരിക്കുന്നത്.

ഭരണസ്തംഭനത്തിന്റെ പ്രധാന കാരണം ഇടതു നേതൃത്വത്തിലുള്ള തമ്മിലടിയാണ്. കഴിവുകേടിന്റെ തമ്പുരാക്കന്മാരാണ് തലപ്പത്തുള്ളതെന്ന യാഥാര്‍ത്ഥ്യമാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി മുഖ്യമന്ത്രി ഒരു വര്‍ഷത്തിനകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.