ഇരിങ്ങാലക്കുട: പൊതുമരാമത്ത് തോടിന് കുറുകെ സ്വകാര്യവ്യക്തി നിയമവിരുദ്ധമായി നിര്‍മ്മിച്ച കരിങ്കല്‍കെട്ടും സ്ലാബും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തതിന്റെ പേരില്‍ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധമുയരുന്നു.
കനത്തമഴയില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിലെ പാടശേഖരവും പരിസരത്തെ വീടുകളും വെള്ളത്തില്‍ മുങ്ങി. പരിസരപ്രദേശത്തെ വെള്ളം മുഴുവന്‍ പോയിരുന്ന പിഡബ്ല്യുഡി തോട് സ്വകാര്യവ്യക്തികള്‍ അടച്ചുകെട്ടി വഴിയുണ്ടാക്കിയത് മൂലമാണ് വെള്ളക്കെട്ടുണ്ടായത്. തോടിന് മുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുവാന്‍ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ ഇവര്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തോട്ടിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുകയാണ് ചെയ്തത്. തോട്ടില്‍ കരിങ്കല്കെട്ടുമൂലം വെള്ളക്കെട്ട് ഉള്ളതായി നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ജനകീയ വിഷയത്തില്‍ ബിജെപി കൗണ്‍സിലര്‍മാരെ കേസില്‍ കേസില്‍ കുടുക്കുവാന്‍ ഇരിങ്ങാലക്കുട സിഐ അമിതമായ ആവേശമാണ് കാണിക്കുന്നതെന്ന് ബിജെപി ബിജെപി മുനിസിപ്പല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി പിഡബ്ല്യുഡി ഓഫീസിലേക്ക് നിരന്തരമായി വിളിച്ച് കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്കാന് സിഐ നിര്‍ബന്ധിക്കുകയാ യിരുന്നു.
കൗണ്‍സിലര്‍മാരെ ജാമ്യമില്ലാ കേസില്‍ കുടുക്കുവാന്‍ പോലീസ് നടത്തുന്ന അധികാരദുര്‍വിനിയോഗത്തിനെതിരെ ശക്തമായി രംഗത്തുവരും. മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ഷൈജു കുറ്റിക്കാട്ട്, സൂരജ് നമ്പ്യങ്കാവ്, ജന. സെക്രട്ടറി സന്തോഷ് ബോബന്, സെക്രട്ടറി വിജയന് പാറേക്കാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: