Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കല അരങ്ങാക്കിയ അമ്പലമുറ്റങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 01:04 am IST
in Special Article

ഉത്സവങ്ങളുടെ ഇക്കാലത്ത് മുതിര്‍ന്നവരുടെ ഓര്‍മ്മ പഴയ അമ്പലമുറ്റത്ത് ഓടിക്കളിക്കുന്നുണ്ടാവണം. രാവുകളെ പകലാക്കിയ അന്നത്തെ കലാപരിപാടികള്‍ ഇന്നും അവരുടെ ഉള്ളിലെ അരങ്ങില്‍ ഉണ്ടാവണം. പാട്ടുകച്ചേരിയും നാടകവും ബാലേയും ഗാനമേളയും കഥാപ്രസംഗവും നൃത്തവും മറ്റുമായി ഒരുകൂട്ടം കലകളുടെ മേളനമായിരന്നു അന്നത്തെ ഉത്സവ പറമ്പുകള്‍. സന്ധ്യയ്‌ക്കു തുടങ്ങി വെളുപ്പിന് അവസാനിക്കുന്ന വിവിധതരം പരിപാടികള്‍കൊണ്ട് നിദ്രയൊഴിയുന്ന യാമങ്ങള്‍.

കലാപരിപാടികളുടെ സമൃദ്ധി കാണണമെങ്കില്‍ അമ്പലോത്സവങ്ങള്‍ വരണമായിരുന്നു അന്ന്. ഓരോ അമ്പലമുറ്റത്തും വിവിധ പരിപാടികള്‍. ഒന്നൊഴിഞ്ഞാല്‍ മറ്റൊരു മുറ്റത്ത്്. ഓരോ പ്രദേശത്തിന്റെയും ചുറ്റുവട്ടത്ത് പത്തുപതിനഞ്ച് ക്ഷേത്രങ്ങള്‍ ഉണ്ടാവും. അവയിലെല്ലാം കൂടി കാണാവുന്നത് നിരവധി പരിപാടികള്‍. ഉത്സവങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചിലക്ഷേത്രങ്ങളില്‍ നാലഞ്ച് നാടകങ്ങള്‍ തന്നെയുണ്ടാകും അത്രതന്നെ ഗാനമേളകളും ബാലേയും. മറ്റുകലാപരിപാടികള്‍ വേറെ.

അന്ന് നിറഞ്ഞ സദസായിരുന്നു. മൈതാനത്തിന്റെ അറ്റം കാണാനാവാത്ത വിധം ജനസമുദ്രം. ടിവിയും ഇന്റര്‍ നെറ്റും മൊബൈല്‍ ഫോണും ഇല്ലാതിരുന്ന അക്കാലത്ത് രാവൊറക്കം നില്‍ക്കാന്‍ കിട്ടുന്ന വരദാനമായിരുന്നു അമ്പലമുറ്റത്തെ പരിപാടികള്‍. സിനിമയൊഴിച്ചുള്ള ഇഷ്ട കാഴ്ചകള്‍ ഇങ്ങനെയായിരുന്നു ആള്‍ക്കാര്‍ കണ്ടിരുന്നത്. യേശുദാസ്, ജയചന്ദ്രന്‍, എസ്.ജാനകി, വാണി ജയറാം തുടങ്ങിയവരുടെ പരിപാടികള്‍ക്ക്് മണ്ണുകിള്ളിയിടാന്‍ പോലും സ്ഥലമില്ലാത്തവിധം തിങ്ങി നിറഞ്ഞിരുന്നു സദസ്.

അന്ന് നിരവധിയായിരുന്നു നാടക സമിതികള്‍. അവയെല്ലാം പുതിയ നാടകങ്ങള്‍ ഇറക്കിയിരുന്നത് കേരളത്തിലെ ഉത്സവക്കാലം നോക്കിയായിരുന്നു. കെപിഎസി, കാളിദാസ കലാകേന്ദ്രം, സൂര്യസോമ, വൈക്കം മാളവിക, അങ്കമാലി മാനിഷാദ, ആലപ്പി തിയറ്റേഴ്‌സ്, കൊച്ചിന്‍ നാടകവേദി, എറണാകുളം അനുപമ, കൊല്ലം യൂണിവേഴ്‌സല്‍, ആറ്റിങ്ങല്‍ ദേശാഭിമാനി ,പൂഞ്ഞാര്‍ നവധാര, കോട്ടയം നാഷണല്‍ തിയറ്റേഴ്‌സ്, കോഴിക്കോട് കലിംഗ എന്നിങ്ങനെ അനവധി നാടക സംഘങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള അമ്പലമുറ്റങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. അതുപോലെ ഭക്തിരസ പ്രദാനമായ നിരവധി ബാലേ ട്രൂപ്പുകളും അന്നുണ്ടായിരുന്നു. ബാലേയ്‌ക്കുമാത്രമായിത്തന്നെ വലിയൊരു പ്രേക്ഷകരുമുണ്ടായിരുന്നു.

ശിവപാര്‍വതി നൃത്തകലാലയം, തൃപ്പൂണിത്തുറ ശിവറാമിന്റെയും ഷാഡോ ഗോപിനാഥന്റെയും ട്രൂപ്പുകള്‍, നടരാജ നൃത്തകലാലയം, തൃപ്പൂണിത്തുറ അശോക് രാജ് ആന്റ് പാര്‍ട്ടി, എളമക്കര ശ്രീദേവി നൃത്തകലാലയം തുടങ്ങിയ സമിതികള്‍ അന്നു സജീവമായിരുന്നു. കലാഭവന്റെയും ബ്‌ളൂ ഡയമന്റിന്റെയും സിഎസിയുടേയും അന്നത്തെ പുതു തലമുറയിലെ പിന്നണി ഗായകര്‍ നയിച്ചിരുന്ന ഗാനമേളകളും കൊല്ലം ബാബു, കെടാമംഗലം സദാനന്ദന്‍, സാംബശിവന്‍, ഇടക്കൊച്ചി പ്രഭാകരന്‍, ആര്യാട് ഗോപി, ചേര്‍ത്തല ബാലചന്ദ്രന്‍ തുടങ്ങിയ വലിയൊരു നിരയുടെ കഥാപ്രംഗങ്ങളുമായികെങ്കേമമായിരുന്ന ഉത്സവ രാവുകള്‍.

കലാപരിപാടികളേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിച്ചവയാണ് എന്നും അമ്പലമുറ്റങ്ങള്‍. ഇന്നും അത്തരം വേദികള്‍ ഉണ്ടെങ്കിലും ടിവിയിലെ കാഴ്ചപ്പൂരങ്ങളും തിരക്കോടു തിരക്കും ഉറക്കം കളയുന്നതിലെ മടുപ്പുമൊക്കെയായി രാവേറെ ചെല്ലും വരെ പരിപാടികള്‍ കാണാന്‍ ഇന്ന് ആളെ കിട്ടുന്നില്ല. എങ്കിലും അമ്പലമുറ്റങ്ങള്‍ തന്നെയാണ് ഇത്തരം കലകള്‍ക്കു ഇന്നും ആശ്രയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.