Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂത്തതാരെന്ന് കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:30 pm IST
in Samskriti

വളരെക്കാലം മുന്‍പ്, ഹിമാലയത്തിന്റെ താഴ്‌വരയില്‍ വാവലും, ആനയും കുരങ്ങും താമസിച്ചിരുന്നു. പടര്‍ന്നുപന്തലിച്ചുനിന്ന പടുകൂറ്റന്‍ ആലിന്റെ തണലിലായിരുന്നു, അവരുടെ താവളം. അവര്‍ക്ക് അന്യോന്യം യോജിപ്പുമില്ലായിരുന്നു. ആന പറയുന്നതും കുരങ്ങിനും വാവലിനും ഇഷ്ടപ്പെടുകയില്ല.

കുരങ്ങിനെ ആനയും വാവലും കൂടി കുറ്റപ്പെടുത്തും. വാവലിനെ തരം കിട്ടിയാല്‍ ആനയും കുരങ്ങും പ്രഹരിക്കും. ഈ തരത്തില്‍ ഒരുമിച്ചു കഴിഞ്ഞുകൂടാന്‍ കഴിയുകയില്ലെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് അവരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ പറയുന്നതനുസരിച്ച് കഴിയണമെന്ന് അവര്‍ ഒരു തീരുമാനത്തിലെത്തി.

ആരാണ് ഏറ്റവും പ്രായം കൂടിയവന്‍? അവര്‍ ഓരോരുത്തരും തനിക്കാണ് ഏറ്റവും കൂടുതല്‍ പ്രായമുള്ളതെന്ന് വാദിച്ചു. വീണ്ടും വഴക്കിനുള്ള കാരണമായി.

ഒരു ദിവസം വൈകിട്ട് അവര്‍ മൂവരും കൂടി ഈ കാര്യത്തെക്കുറിച്ച് ആലോചിച്ചുകൊണ്ട് ആല്‍ച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. വാവലും കുരങ്ങും കൂടി ഒരുപായം കണ്ടുപിടിച്ചു. എന്നിട്ട് ആനയോട് ചോദിച്ചു.

”ആനച്ചങ്ങാതിയുടെ ചെറുപ്പത്തില്‍ ഈ ആലിന് എന്തു വലിപ്പം ഉണ്ടായിരുന്നു?”

”ഓ, അതോ, ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ ഈ ആല് ഒരു വെറും ചെടിയായിരുന്നു. ഒന്നോ രണ്ടോ ഇല, അതില്‍ കൂടുതലില്ലായിരുന്നു. ഇതിന്റെ മുകളിലൂടെയായിരുന്നു ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്നത്. അന്ന് കൂടിയാല്‍ മുട്ടിന്റെയൊപ്പം ഉയരം വരും ആന പറഞ്ഞു.

ആനയോട് ചോദിച്ച ചോദ്യം തന്നെ വാവലും ആനയുംകൂടി കുരങ്ങിനോട് ചോദിച്ചു. കുരങ്ങച്ചന്‍ ഇങ്ങനെ പറഞ്ഞു.

”ഞാന്‍ പിച്ചവച്ചു നടന്ന കാലം മുതല്‍ ഈ ആലിനെ അറിയും. അന്ന് ഇതു മുളച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഇതിന്റെ പരിപ്പ് അടര്‍ത്തിയെടുത്ത് ഞാന്‍ കടിച്ചുതിന്നതും ഓര്‍ക്കുന്നു. എന്നിട്ടും ഇവന്‍ ഇത്ര വളര്‍ന്നുപോയല്ലോ!”

ആനയും കുരങ്ങുംകൂടി വാവലിനോടും ഈ ചോദ്യം ചോദിച്ചു.

വാവല്‍ തൊണ്ടയൊന്നുകാറി ശബ്ദമുണ്ടാക്കിക്കൊണ്ട് പറഞ്ഞു.

”ചങ്ങാതിമാരെ, ഇവിടെ ഈ വലിയ ആല്‍നില്‍ക്കുന്ന സ്ഥാനത്ത് പണ്ട് ഇതിലും വലിയൊരു ആലുണ്ടായിരുന്നു. ഒരു ദിവസം ഞാനതിന്റെ കുറെ പഴങ്ങള്‍ തിന്നിട്ട് അതിന്റെ ഒരു കൊമ്പില്‍ കിടക്കുകയായിരുന്നു. അപ്പോള്‍ അതാ ആ കൊടുമുടിയുടെ മുകളില്‍നിന്നും ഒരു വലിയ മഞ്ഞുകട്ട അടര്‍ന്നുവീണു. എങ്ങനെയോ തക്ക സമയത്ത് ഞാനുണര്‍ന്നു. പെട്ടെന്ന് പറന്നുയര്‍ന്നു രക്ഷപ്പെട്ടു. തിരികെ വന്നു നോക്കുമ്പോള്‍ അവിടെ ആലിന്റെ ഒരിലപോലും കാണാന്‍ കഴിഞ്ഞില്ല. ആല്‍ മരം പിഴുത് ഒലിച്ചുപോയി. ഞാനവിടെ കാഷ്ടിച്ചതില്‍ ഉണ്ടായിരുന്ന വിത്തു മുളച്ചാണ് ഈ ആലുണ്ടായത്. അങ്ങനെ ഈ ആലിന്റെ തള്ളയാലിന്റെ കാലം മുതല്‍ ഞാനിവിടെയുണ്ട്.”

വാവല്‍ പറഞ്ഞതു കേട്ട് ആനയും കുരങ്ങും അതിശയിച്ചു. അവര്‍ വാവലിനെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു.

അന്നുമുതല്‍ വാവല്‍ പറയുന്നതനുസരിച്ച് ആനയും കുരങ്ങും ജീവിച്ചു. അവരുടെയിടയില്‍ മൈത്രിയും സാഹോദര്യവും അച്ചടക്കവും ഉണ്ടായി.

– മേല്‍ക്കൈ നേടാന്‍ തന്നിഷ്ടപ്രകാരം വാദിക്കാനും അവകാശവാദമുന്നയിക്കാനും ജീവികള്‍ക്ക് സ്വാഭാവികമായി പ്രചോദനമുണ്ട്. സ്വാര്‍ത്ഥതയും അഹങ്കാരവും മറ്റുമാണതിന് പ്രേരണ. എന്നാല്‍, ചില നേരങ്ങളില്‍ ഇത്തരം കൃത്രിമ ബോധങ്ങളില്ലാതെ, ഉള്ളിന്റെയുള്ളിലെ സത്യം സ്വയം വെളിപ്പെടും, വെളിപ്പെടുത്തും. അതാണ് മിക്കപ്പോഴും പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാറുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

India

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

Samskriti

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

പുതിയ വാര്‍ത്തകള്‍

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.