Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അറിയുക, അഫ്ഗാന്റെ ഹിന്ദുത്വത്തെ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:54 pm IST
in Special Article

ഹിന്ദു സംസ്‌ക്കാരത്താല്‍ നിറഞ്ഞ പൈതൃകമാണ് ഇന്ത്യക്കാരുടേത്. എന്നാല്‍ നമ്മില്‍ പലരും തന്നെ നമ്മുടെ സംസ്‌ക്കാരത്തെ വളരെ ദുര്‍ബ്ബലമായാണ് കാണുന്നത്. ഹിന്ദുത്വത്തിലൂന്നിയ രാഷ്‌ട്രമാണ് നമ്മുടേത്. അതുപോലെ ചെറിയ ഒരു ശതമാനം ഹിന്ദുക്കള്‍ മറ്റു രാജ്യങ്ങളിലും വസിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലും തക്‌സികിസ്ഥാനിലും ഹിന്ദു പൈതൃകമാണ് നിലനിന്നിരുന്നതെന്ന് ആര്‍ക്കൊക്കെ അറിയാം? സിഇ 900 കാലഘട്ടങ്ങള്‍ വരെ ഇവിടെയെല്ലാം വ്യാപിച്ചിരുന്നത് ഹിന്ദുത്വമായിരുന്നു, ഇവയെല്ലാം ഹിന്ദു രാഷ്‌ട്രങ്ങളായിരുന്നു.

അതെ, ഹിന്ദുക്കളും ബുദ്ധന്‍മാരും നിറഞ്ഞ ഒരു ഹിന്ദു രാഷ്‌ട്രമായിരുന്നു അഫ്ഗാനിസ്ഥാന്‍. സിഇ 980 കാലഘട്ടങ്ങളില്‍ ഇവിടം ഭരിച്ചിരുന്ന രാജ ജയപാല്‍, സബുതാഗിന്റെ ആക്രമണത്തിന് ഇരയാകും വരെ അഫ്ഗാനിസ്ഥാന്‍ ഹിന്ദു രാഷ്‌ട്രം തന്നെയായിരുന്നു. ജയപാലിന്റെ ഭരണ കാലത്ത് അഫ്ഗാനിലെ എല്ലാ സ്ഥലങ്ങളിലും ശിവ ഭക്തി നിറഞ്ഞു നിന്നു. നൂറോളം ശിവ ക്ഷേത്രങ്ങള്‍, പ്രാര്‍ത്ഥനകളാലും ശിവ സ്തുതികളാലും നിറഞ്ഞു.

സംസ്‌കൃതത്തില്‍ നിന്നാണ് അഫ്ഗാനിസ്ഥാനെന്ന പദം പോലും രൂപപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍ എന്നാല്‍ ഉപ-ഗണ-സ്ഥാന്‍ എന്നര്‍ത്ഥം. മറ്റൊരു കാര്യമെടുത്താല്‍ മഹാഭാരത്തിലെ ശക്തമായ കഥാപാത്രങ്ങളിലൊരാളായ ഗാന്ധാരിയും അഫ്ഗാനില്‍ നിന്നാണുണ്ടായത്. അന്നത്തെ ഗാന്ധാര ദേശമാണ് ഇന്നത്തെ കാണ്ഡഹാറായി പരിണമിച്ചതെന്ന് മാത്രം. അഫ്ഗാനെ ഉസ്‌ബെക്കിസ്ഥാനും തക്‌സികിസ്ഥാനുമായി വിപൂലീകരിച്ചപ്പോള്‍, കുശം, കിഡാര എന്നിവരാണ് മേഖലയില്‍ നിന്ന് ശ്രദ്ധിക്കപ്പെട്ട മറ്റ് രാജക്കന്‍മാര്‍.

അഫ്ഗാന്‍ മേഖലയില്‍ നിരവധി ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളുമുണ്ടായിരുന്നതായി ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ സര്‍ എസ്റ്റൈന്‍, തന്റെ പുസ്തകങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ടെത്തെലുകളടങ്ങിയ നാല് പുസ്തകങ്ങളില്‍ ഇവിടെയുണ്ടായിരുന്ന സൂര്യ ക്ഷേത്രം, ഗണേഷ വിഗ്രഹം എന്നിവയുടെ അസ്ഥിത്വങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

ഇസ്ലാമബാദിലെ സര്‍വ്വകലാശാലയില്‍ നിന്നുള്ള അഫ്ഗാന്‍ പ്രഫസറായ അബ്ദുള്‍ റഹ്മാനും അഫ്ഗാനിസ്ഥാനിലെ മഹത്വത്തേയും സമൃദ്ധിയേയും പറ്റി വിശദീകരിച്ചിട്ടുണ്ട്. ഹിന്ദു രാജാവ് ഭരിച്ചിരുന്ന ബുഖാറ മേഖല എങ്ങനെയാണ് ഷാ വിഹാറായി മാറിയതെന്നും അദ്ദേഹം പറയുന്നുണ്ട്. അറബികളുടെ ആക്രമണത്തെ തുടര്‍ന്ന് ഇവിടുത്തെ രാജ്ഞി കശ്മീരിലെത്തി സൈന്യത്തെ അഭയം പ്രാപിച്ചു. തുടര്‍ന്ന് ഖലീഫ മമൂണിന്റെ സൈന്യത്തെ കശ്മീരി രാജാവ് എങ്ങനെ നേരിട്ടു എന്നതിനെ കുറിച്ചും ‘ഹിന്ദു ഹിസ്‌റ്റോറിയന്‍ കല്ഹാനില്‍’ വ്യക്തമാക്കുന്നുണ്ട്. അറബികള്‍ ബുഖാറ മേഖല ആക്രമിക്കുകയും ബാഗ്ദാദിനെ അവരുടെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു. നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ അറബികളുടെ ആക്രമണത്തില്‍ തകര്‍ന്നു. വാരണാസിയിലെ ആയൂര്‍വേദ ആചാര്യന്‍മാരെ അറബ് രാജാക്കന്‍മാരുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുവാനായി വിനിയോഗിച്ചു. അറബികള്‍ ആയുര്‍വേദ ചികിത്സയില്‍ ആകൃഷ്ടരാകുകയും ചില ആയുര്‍വേദ രീതികള്‍ മൊഴിമാറ്റം ചെയ്യുകയും ചെയ്തു. അതാണ് ‘ഫ്രിഷ്ട്’ എന്ന പേരില്‍ ഇന്ന് ലഭിക്കുന്ന പുസ്തകങ്ങള്‍.

എണ്ണ പാടങ്ങള്‍ക്ക് പേരുകേട്ട അസര്‍ബെയ്ജാന്‍ മേഖലയുടെ തലസ്ഥാനമായ ബാക്കുവിലും ശിവ ക്ഷേത്രമുണ്ടായിരുന്നു. ഭൂമിക്കടിയിലായിരുന്നു ഈ ശിവ ക്ഷേത്രം. ഒരു പഞ്ചാബിയായിരുന്നത്രെ ഈ ക്ഷേത്രത്തിലെ പുരോഹിതന്‍. ഏഴാം നൂറ്റാണ്ടില്‍ കാബൂളും ഗാന്ധാര ദേശവും ഭരിച്ചിരുന്നത് കശ്മീരില്‍ ഭരണാധികാരികളോട് അടുപ്പം പുലര്‍ത്തിയിരുന്ന ഷാഹി രാജക്കന്‍മാരായിരുന്നു. ഇവരുടെ ഭരണകാലത്ത് ഇവിടങ്ങളില്‍ സമൃദ്ധിയും ഐശ്വര്യവും നിലനിന്നിരുന്നു. കാബൂളിലെ പ്രധാന മുസ്ലീം പള്ളി സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് പണ്ട് ഹിന്ദു ക്ഷേത്രമായിരുന്നു.

ഖിങ്‌ല വംശവും കല്‍കാ ബ്രാഹ്മണ രാജക്കന്‍മാരും പ്രദേശം ഭരിച്ച കാലയളവിലും (എഡി 660 മുതല്‍ എഡി 850 വരെയുള്ള കാലയളവ്) അറബ് അക്രമണമുണ്ടായി. എന്നാല്‍ ഹിന്ദുക്കള്‍ക്ക് വന്‍ നാശം സംഭവിച്ചത് മുഹമ്മദ് ഗസ്‌നാവിയുടെ കടന്നുകയറ്റത്തോടെയാണ്. സബുതാഗിന്റെ മകനായ ഗസ്‌നാവി 10-ാം നൂറ്റാണ്ടിലാണ് ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തുന്നത്. ഗസ്‌നാവിയുടെ ആക്രമണത്തില്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. ആയിരകണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. ഗസ്‌നാവി തന്റെ ഭരണം ലാഹോറിലേയ്‌ക്കും കങ്കാരയിലേയ്‌ക്കും വ്യാപിപ്പിച്ചു. എന്നാല്‍ തെക്കന്‍ അഫ്ഗാന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ അറബികള്‍ക്കായില്ല. ആ കാലത്തെ ഹിന്ദു ഭരണാധികാരികളില്‍ ശക്തനെന്ന് അറിയപ്പെട്ടിരുന്ന ‘വേഗ’യാണ് തെക്കന്‍ അഫ്ഗാനിലേയ്‌ക്കുള്ള അറബികളുടെ പടയോട്ടത്തെ തടഞ്ഞത്.

ഒരിക്കല്‍ നീതിമാന്‍മാരായ ഭരണാധികാരികള്‍ ഭരിച്ചിരുന്ന സുന്ദരമായ അഫ്ഗാന്‍ രാജ്യം താലിബാന്‍ കശാപ്പുകാരാല്‍ ഇന്ന് നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു ചരിത്രപാഠങ്ങളിലും അഫ്ഗാന്‍ രാജ്യങ്ങളില്‍ ഹിന്ദുത്വം നിലനിന്നിരുന്നതായി പറയുന്നില്ല. അതുകൊണ്ട് തന്നെ പുത്തന്‍ തലമുറ അത്തരം കാര്യങ്ങളെ പറ്റി അജ്ഞരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

India

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

News

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.