Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമന്വയപാതയിലെ കര്‍മ്മ സന്യാസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:00 am IST
in Samskriti

ജാതീയതക്കെതിരെ സമൂഹത്തെ ഒന്നിപ്പിക്കാന്‍ ഭാരതമാസകലം സഞ്ചരിച്ച് ജനങ്ങളെ അണിനിരത്തുകയും സമൂഹനന്‍മക്കായി കേരളത്തില്‍ ആദ്യമായി സോപ്പ് നിര്‍മ്മാണയൂണിറ്റും, ബസ് സര്‍വ്വിസും വരെ ആരംഭിക്കുകയും ചെയ്ത സന്ന്യാസി വര്യന്റെ, സദാനന്ദസ്വാമികളുടെ, 93 ാം സമാധി വാര്‍ഷിക ദിനമാണിന്ന്.

1099 ലെ തൈപ്പൂയദിനത്തിലാണ് ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് ദീപം തെളിയിച്ച കര്‍മ്മവര്യന്‍ സമാധിയാകുന്നത്. ജാതിമതങ്ങള്‍ക്കതീതമായ ആത്മീയതയിലൂടെ മാത്രമെ ഹിന്ദുസമൂഹത്തിന് നിലനില്‍പ്പുള്ളൂവെന്നായിരുന്നു സ്വാമിയുടെ നിലപാട്. ഇത് സ്വാമിയിലേക്ക് ധാരാളം ഭക്തരെ ആകര്‍ഷിച്ചു. ഭക്തരുടെ താല്‍പര്യം കണക്കിലെടുത്തും തന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ആത്മീയ അടിത്തറ കെട്ടിപ്പടുക്കാനും ആശ്രമം സ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ച് അവസാനം സദാനന്ദപുരത്ത് എത്തി. അവിടത്തെ പ്രശാന്ത സുന്ദരമായ 300 ഏക്കറോളം വരുന്ന സ്ഥലം ശ്രീമൂലം തിരുനാള്‍ 1076 ല്‍ സ്വാമിക്ക് സമ്മാനിച്ചു. അവിടെ തന്റെ ആശ്രമം, സദാനന്ദപുരം അവധൂതാശ്രമം, സ്ഥാപിച്ചു.

19-ാം നൂറ്റാണ്ടില്‍ നമ്മുടെ നാട്ടിലുയര്‍ന്നുവന്ന നവോത്ഥാന കാഹളത്തില്‍ ചട്ടമ്പിസ്വാമികള്‍ക്കും, ശ്രീനാരയണഗുരുവിനൊപ്പമായിരുന്നു സദാനന്ദസ്വാമികളുടെ സ്ഥാനം. കൊല്ലവര്‍ഷം 1052 കുംഭം 13ന് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തത്തമംഗലം ഗ്രാമത്തില്‍ പിറന്ന രാമനാഥന്‍ ആണ് വര്‍ഷങ്ങള്‍ നീണ്ട തപസ്സിനു ശേഷം സദാനന്ദസ്വാമികളായത്. കുട്ടിക്കാലത്ത് തന്നെ ശാന്തഭാവം, ചിന്താശീലം, നിര്‍ഭയത്വം, സമചിത്തത എന്നിവയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയിരുന്നു. വീട്ടില്‍ സംഭവിച്ച ഒരു മരണത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങി ഭാരതത്തിലെ പുണ്യസ്ഥലങ്ങള്‍ ചുറ്റി സഞ്ചരിച്ച് സന്യാസിവര്യന്‍മാരെ ഗുരുക്കന്‍മാരാക്കി ആത്മീയജീവിത്തിലേക്ക് പ്രവേശിച്ചു. മറ്റ് സന്യാസിമാരില്‍ നിന്നും വ്യത്യസ്തനായി അവധൂതനായി സഞ്ചരിക്കാനായിരുന്നു താല്‍പര്യം. ഈ യാത്രയില്‍ ഒട്ടനവധിപേരുടെ മാറാരോഗങ്ങള്‍ മാറ്റികൊടുക്കുകയും ജാതീയതക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തു.

ഭക്തരുടേയും സമീപവാസികളുടേയും ഉന്നമത്തിനായി ആശ്രമം കേന്ദ്രീകരിച്ച് വിവിധ തൊഴില്‍ ശാലകളും ആരംഭിച്ചു. കേരളത്തില്‍ ആദ്യമായി സോപ്പ് നിര്‍മ്മാണ യൂണിറ്റിന് തുടക്കമിടുന്നതും മാരുതി, ഭാരതി എന്നീപേരുകളില്‍ ബസ് സര്‍വ്വീസ് ആരംഭിച്ചതും സ്വാമിയായിരുന്നു. തുന്നല്‍, വിവിധയിനം മരുന്നുകള്‍ എന്നിവയുടെ നിര്‍മ്മാണവും ആരംഭിച്ചു. ഒരു കാലത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയേക്കാള്‍ പേരുകേട്ടതായിരുന്നു സദാനന്ദ ആയുര്‍വേദ വൈദ്യശാല. കാന്‍സറിനുള്ള മരുന്നുകളും നല്ലൊരു വൈദ്യന്‍ കൂടിയായ സ്വാമി നല്‍കിയിരുന്നു, കൂടാതെ പച്ചില ഉപയോഗിച്ച് ചെമ്പിനെ സ്വര്‍ണ്ണമാക്കാനുള്ള വിദ്യയും സ്വാമിക്ക് അറിയാമായിരുന്നു.

ഇപ്പോഴും അപൂര്‍വ്വ പച്ചില മരുന്നുകളുടെ കേന്ദ്രമാണ് ഇവിടം. വിഭിന്ന സമ്പ്രദായത്തിലെ സന്യാസിമാരെ ഒരുമിച്ച് കൂട്ടി ചട്ടമ്പിസ്വാമിയുടേയും വിദ്യാനന്ദതീര്‍ത്ഥപാദരുടേയും സഹകരണത്തോടെ സന്യാസിമാരുടെ ഐക്യനിര കെട്ടിപ്പടുക്കാനും ശ്രമംനടത്തി. അപൂര്‍വ്വമായി മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന അഗസ്ത്യമുനിയുടേയും ലോപമുദ്രയുടേയും ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠ നടത്തിയതും സ്വാമിജി നേരിട്ടാണ്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും സ്വാമിയുടെ അത്ഭുത സിദ്ധികള്‍ കേട്ടറിഞ്ഞ് രോഗനിവാരണത്തിനും സംശയനിവാരണത്തിനും ധാരാളം ആളുകള്‍ ആശ്രമത്തിലെത്തുമായിരുന്നു. തൈപ്പൂയ ദിനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ഇപ്പോഴും കൂടത്തോടെ ഭക്തര്‍ എത്താറുണ്ട്. സമാധിയിലും ക്ഷേത്രത്തിലും പ്രത്യേകപൂജകള്‍ ഇന്ന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.