കോഴിക്കോട്: കേന്ദ്രം കേരളത്തിന് നല്കിയ അരി മുഴുവന്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക, അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കുറ്റമറ്റ റേഷന്‍ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കുക, പുതുക്കിയ റേഷന്‍ കാര്‍ഡ് ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി 13ന് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു അറിയിച്ചു.
കേരളത്തിനര്‍ഹതപ്പെട്ട അരി മുഴുവന്‍ മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തെ ഗോഡൗണുകളില്‍ എത്തിയിട്ടും സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തിയ അട്ടിക്കൂലി വര്‍ദ്ധനവ് സമരമാണ് വിതരണം സ്തംഭിപ്പിച്ചതെന്ന് പ്രകാശ്ബാബു പറഞ്ഞു. സംസ്ഥാനത്ത് താറുമാറായ റേഷന്‍ വിതരണ സ്തംഭനത്തെ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ കെട്ടിവെച്ച് ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിഞ്ഞുമാറാനുള്ള ഇടതുപക്ഷ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: