Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഷുപ്തിയുടെ പശ്ചാത്തലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 12:12 am IST
in Samskriti

സുഷുപ്തിയില്‍ ബോധാവസ്ഥ ഇല്ലാതാകുന്നില്ലെന്നും, ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ ത്രികാലഭേദങ്ങള്‍ക്കതീതമായ പ്രജ്ഞാവൈഭവം സുഷുപ്തിയുടെ ആ ഘട്ടത്തിലും ചിലപ്പോള്‍ പരിമിത ബോധതലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടെന്നതിനുമുള്ള ഒരു ഉദാഹരണം സ്വന്തം അനുഭവത്തില്‍ നിന്നു പറയാം. ഇങ്ങനെയുള്ള അനുഭവങ്ങള്‍ പൊതുവെ എല്ലാവരിലും പ്രസക്തമാണ് എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ ബോധത്തിന്റെ അജ്ഞാതമാനങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ഇത്തരം അനുഭവങ്ങള്‍ വിഗണിക്കപ്പെടുകയാണ് പതിവ്.

പയ്യന്നൂരില്‍ താമസിച്ചിരുന്ന കാലം രാവിലെ അഞ്ചുമണിക്കുള്ള ട്രെയിന്‍ കിട്ടാന്‍ മൂന്നരയ്‌ക്ക് തന്നെ ഉണര്‍ന്നു തയ്യാറാകണം. ആഗ്രഹിക്കുന്ന സമയത്ത് സാധാരണയായി ഉണരുമെന്നതിനാല്‍ അലാറത്തിന്റെ സഹായം തേടാറില്ല. പക്ഷേ അന്ന് അങ്ങനെ ഉണര്‍ന്നില്ല. ഗാഢനിദ്രയിലായിപ്പോയി. അപ്പോള്‍ ശക്തമായ ഒരു സ്വപ്നം മനസ്സിന്റെ യവനികയില്‍ തെളിഞ്ഞുവന്നു. മംഗലാപുരത്തുനിന്നുള്ള ട്രെയിന്‍ വേഗത്തില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിയെത്തുന്നു. അത് കിട്ടാനായി പാളത്തിന് സമാന്തരമായുള്ള റോഡിലൂടെ ഒരാള്‍ അതിവേഗം ഓടുന്നു. പെട്ടെന്ന് ഉണര്‍ന്നെഴുണീറ്റു. കൃത്യം മൂന്നരമണി! സുഷുപ്തിയുടെ അവസരത്തില്‍ മസ്തിഷ്‌കത്തില്‍ നിന്ന് പശ്ചാത്തലത്തിലേത്ത് മാറിനിന്ന ബോധത്തിന്റെ കാലാതീതമായ ഒരു മാനം അങ്ങനെ സ്വപ്നംവഴി മസ്തിഷ്‌കത്തിലൂടെ ഇടപെട്ട് ജാഗ്രദവസ്ഥയെ പ്രവര്‍ത്തനരംഗത്തേക്ക് വിളിച്ചുണര്‍ത്തുകയായിരുന്നു.

കാലത്തെ ലംഘിച്ച് ഭാവിസംഭവങ്ങളുടെ സൂചനപോലും നേരത്തെ അറിയിക്കുന്ന സ്വപ്നങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ഫ്രോയിഡുള്‍പ്പെടെയുള്ള മനശ്ശാസ്ത്രജ്ഞന്മാര്‍ ഇതേക്കുറിച്ച് ആശയക്കുഴപ്പത്തിലായിട്ടുണ്ട്. ഇവയെ സ്വന്തം സിദ്ധാന്തങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തില്‍ പലരും പരാജയപ്പെടാറുമുണ്ട്. സുഷുപ്തിയെയും മരണത്തെയുമൊക്കെ അതിക്രമിച്ചു നില്‍ക്കുന്ന ഒരു മാനമാണ് ബോധത്തിനുള്ളതെന്നു സൂചിപ്പിക്കുന്നവയാണ് ഇത്തരം അനുഭവങ്ങള്‍. സുഷുപ്തി, സ്വപ്നം, ജാഗ്രദ് എന്നീ ബോധാവസ്ഥകള്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്. ഇതിനെയൊക്കെപ്പറ്റി അല്‍പ്പമൊന്ന് അദ്ഭുതപ്പെട്ടിട്ട് നിഗൂഢമെന്ന് തള്ളിക്കളഞ്ഞിട്ട് പ്രായോഗികരാകുകയാണ് നമ്മുടെ സാധാണ പതിവ്. ‘പ്രായോഗിക’ മനുഷ്യന്‍ ഇന്ന് എത്തിനില്‍ക്കുന്നത് എവിടെയാണ്? എല്ലാവരേയും തീച്ചൂളയില്‍ വരട്ടിയെടുക്കാന്‍ ഇന്ന് അധികം പേരൊന്നും ആവശ്യമില്ല, ചില ഭ്രാന്തമനസ്സുകള്‍ ചില ബട്ടണുകള്‍ അമര്‍ത്തിയാല്‍ മതി.

പിടികിട്ടാത്തവയെ അന്ധവിശ്വാസം, നിഗൂഢത എന്നൊക്കെ തള്ളിക്കളയാതെ ബോധത്തിന്റെ സ്വഭാവത്തെയും ഉദാത്ത സാധ്യതകളെയും കുറിച്ച് ശാസ്ത്രീയമായി ആഴത്തില്‍ മനസ്സിലാക്കുവാനുള്ള ശ്രമമാണ് ഈ ഭ്രാന്തിനുള്ള പ്രതിവിധി. ധ്യാനത്തിന്റെ പ്രസക്തിയെക്കുറിച്ച് ശാസ്ത്രീയവും യുക്തിയുക്തവുമായി അറിയാനുള്ള ശ്രമത്തില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണനയില്‍ കൊണ്ടുവരുന്നത് സഹായകമാകും.

ബോധം ദ്രവ്യത്തിന്റെ യാദൃച്ഛിക ഉല്‍പ്പന്നമാണെന്ന 18-ാം ശതകത്തിലെ ശാസ്ത്രവീക്ഷണത്തിന്റെ സ്വാധീനതയില്‍ നിന്ന് ശാസ്ത്രം ഇന്ന് വിമുക്തമാകേണ്ടിയിരിക്കുന്നു. കട്ടി വസ്തുവായ അനേകമനേകം പരമാണുക്കളുടെ സംഘാതങ്ങളില്‍ നിന്ന് രൂപംപ്രാപിച്ച സൂക്ഷ്മ സ്ഥിതികളായാണ് വൈദ്യുതിയേയും ബോധത്തെയുമൊക്കെ ശാസ്ത്രം പരിഗണിച്ചത്. മൂര്‍ത്തമായ എല്ലാത്തിന്റെയും അടിസ്ഥാനം അമൂര്‍ത്തമായ ഊര്‍ജമാണ് എന്ന് ശാസ്ത്രം ഇന്ന് കണ്ടെത്തിയതോടെ വൈദ്യുതി ദ്രവ്യത്തിന്റെ ഒരു ഉല്‍പ്പന്നമല്ല, അതിന്റെ തന്നെ അടിസ്ഥാന ശക്തിയാണെന്ന് വ്യക്തമായി. അപ്പോള്‍ ബോധത്തിന്റെ അടിസ്ഥാനം അന്വേഷിച്ചു ചെല്ലേണ്ടത് ദ്രവ്യത്തിലല്ല ഊര്‍ജ്ജത്തിലാണ്. രണ്ടും ഒന്നുതന്നെയാണോ? ആണെന്നാണ് വേദാന്തത്ത്വദര്‍ശനം-ശിവ-ശക്തി!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.