ജന്മഭൂമിയില് ഡോ. കാനം ശങ്കരപ്പിള്ളയുടെ േലഖനം (06-02-2017) വായിച്ചു. ആധികാരികത ഇല്ലാത്തതും ഉള്ളതുമായ ചരിത്രഗ്രന്ഥങ്ങൡനിന്ന് വേണ്ടത് സന്ദര്‍ഭാനുസരണം എടുത്തെഴുതാന്‍ അദ്ദേഹം പ്രഗല്ഭനാണെന്ന് ധാരാളം ലേഖനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. അദ്ദേഹം വര്‍ഷങ്ങളായി ചില കള്ളങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സത്യമാക്കാന്‍ പെടാപ്പാടുതന്നെ പെടുന്നുണ്ട്.
കേരളത്തിലെ സാമാന്യവായനക്കാര്‍ക്ക് അത് അറിയാം. മനോന്മണീയത്തിനും മകനും സ്മാരകം വേണമെന്ന ലേഖനത്തിലും അദ്ദേഹം തന്റെ പതിവ് പരിപാടി ആവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹം എപ്പോഴും താറടിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ‘വേധാധികാര നിരൂപണ’ത്തിലൂടെ കേരളീയ നവോത്ഥാനത്തിന് വേഗത കൂട്ടിയ ചട്ടമ്പിസ്വാമികളെക്കുറിച്ചാണ്. ലേഖനവിഷയത്തില്‍ സ്വാമികള്‍ക്ക് പ്രാധാന്യമില്ലെന്നിരിക്കെ കൃത്യമായി അത് കടത്തിവിടുന്നുണ്ട്. ഒരു വലിയ ജനവിഭാഗം ആരാധിക്കുന്ന സ്വാമികളെപ്പറ്റിയാണ് നിരന്തരമുള്ള എഴുത്തെന്ന് ഓര്‍ക്കേണ്ടതുണ്ട്. വായനക്കാര്‍ക്കുവേണ്ടി ലേഖനത്തിലെ പ്രസ്തുത പരാമര്‍ശം ആവര്‍ത്തിക്കട്ടെ.
”സുന്ദരന്‍പിള്ളയുടെ വിപുലമായ ലൈബ്രറി ശേഖരിച്ച ലേഖനങ്ങള്‍, ലേഖനങ്ങള്‍ തയ്യാറാക്കാനെടുത്ത നോട്ടുകള്‍ എന്നിവ കുഞ്ഞന്‍ (പിന്നീട് ചട്ടമ്പിസ്വാമികള്‍) കൈവശമായി. അവയില്‍ ഒന്നുപോലും പിന്നീട് പി. സുന്ദരന്‍പിള്ളയുടെ പേരില്‍ പ്രസിദ്ധീകൃതമായില്ല.”
ഈ വാചകങ്ങളിലെ ധ്വനി മനസ്സിലായിക്കാണുമല്ലോ. കാനത്തിനോട് ഒന്നേ പറയാനുള്ളൂ. താങ്കള്‍ ഇങ്ങനെ എഴുതുന്നതുകൊണ്ടാണ് സ്വാമികള്‍ കൂടുതലായി പഠിക്കപ്പെടുന്നതും, ലേഖനങ്ങളും പുസ്തകങ്ങളും വന്നുകൊണ്ടിരിക്കുന്നതും. അതിനുള്ള നന്ദികൂടി അറിയിക്കട്ടെ.
ചെന്താപ്പൂര്,
സെക്രട്ടറി,വിദ്യാധിരാജ
സംസ്കൃതികേന്ദ്രം, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: