Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദ്വന്ദങ്ങള്‍ അസ്തമിക്കുന്നതാണ് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:56 pm IST
in Samskriti

അര്‍ജ്ജുനനെ ഉപാധിയാക്കിവച്ചുകൊണ്ട് സകലലോകര്‍ക്കും വേണ്ടി പറഞ്ഞതാണ് ഗീത. ഓരോരുത്തര്‍ക്കും അവരുടേതായ കര്‍മ്മഭൂമി; ചിലര്‍ക്ക് യുദ്ധം, ചിലര്‍ക്ക് കുടുംബപ്രാരാബ്ധം, ചിലര്‍ക്ക് പഠനം, ചിലര്‍ക്ക് കായ യുദ്ധവും കൊലയും നടക്കാന്‍ പോകുന്ന കുരുക്ഷേത്രയുദ്ധഭൂമിയില്‍ വച്ചാണ് തന്റെ ബന്ധുക്കളോടുള്ള മമതകൊണ്ട് തളര്‍ന്നുപോയ അര്‍ജ്ജുനനെ ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ പര്യാപ്തമായ തത്വവിജ്ഞാനധാരയായ ഭഗവദ്ഗീത കൃഷ്ണന്‍ ഉപദേശിച്ചത്.

‘അര്‍ജ്ജുനനെ എന്തിനു യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു’ എന്നു പ്രത്യേകം ചോദിക്കേണ്ടതില്ല; കാരണം, ഇവിടെ നന്മയോ തിന്മയോ പ്രത്യേകിച്ചൊന്നുമില്ല എന്നു ഭഗവാന്‍ തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍ ഉദ്ധവരോട് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. പോരാത്തതിന് അര്‍ജ്ജുനന്‍ ഒരു സൈനികനാണ്; സ്വരാജ്യത്തെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കുക എന്നതാണ് സൈനികനില്‍ അര്‍പ്പിതമായ കര്‍മ്മം. അതില്‍ നിന്നും ഏതൊരു കാരണവശാലും പിന്തിരിയുന്നത് അഭികാമ്യമല്ല; അങ്ങനെ ചെയ്താല്‍ രാഷ്‌ട്രം തകര്‍ന്നുതരിപ്പണമാകും. ‘എല്ലാം എന്റെ തന്നെ ഭാഗമായി കരുതുക; ഇതു ഗുണം, ഇതു ദോഷം എന്നു വേര്‍തിരിച്ചു കാണുന്നത് ദോഷം; അങ്ങനെ വേര്‍തിരിച്ചു കാണാത്ത ഗുണം. വ്യത്യാസം കാണുന്നതെല്ലാം മനസ്സിന്റെ ഓരോ കാഴ്ചപ്പാടുകള്‍ മാത്രം’ എന്നു ഭഗവാന്‍ പറഞ്ഞു. അതിനാല്‍ യുദ്ധത്തെ ക്രൂരപ്രവൃത്തി (ദോഷം) എന്നോ, ഈശ്വരഭജനത്തെ സദ്പ്രവര്‍ത്തി എന്നോ പറയേണ്ടതില്ല.

അതത് സമയത്തെ സാഹചര്യം എന്താവശ്യപ്പെടുന്നുവോ അതാണ് ഒരാള്‍ക്ക് ആ സമയത്തെ ധര്‍മ്മം. യുദ്ധം ചെയ്യുമ്പോള്‍ ആ സമയത്തെ സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് ഭംഗിയായി യുദ്ധം ചെയ്യുക; ഒരു സമയത്ത് ഈശ്വരഭജനം ചെയ്യുമ്പോള്‍ അതു വളരെ ഭംഗിയായി ചെയ്യുക. ‘ഇന്നത് നീചം’, ‘ഇന്നത് മാത്രം നന്മ’ എന്ന വേര്‍തിരിവുകള്‍ ഇല്ലാതിരിക്കുന്നതുതന്നെ നന്മ. സാഹചര്യമനുസരിച്ച്, ‘താന്‍ ചെയ്യുന്നു’ എന്ന ധാരണ ലവലേശമില്ലാതെ കര്‍മ്മം ചെയ്യുക; അതിനെ സ്വധര്‍മ്മം എന്നുപറഞ്ഞുപോലും ചെയ്യേണ്ടതില്ല. വിശ്വരൂപദര്‍ശനം നല്ല സുവ്യക്തമായി അറിഞ്ഞ ഒരാള്‍ ‘എന്താണ് സ്വധര്‍മ്മം’ എന്നുപോലും ചോദിക്കുകയില്ല; എല്ലാം ഒരേയൊരു മഹാശക്തി നടത്തിക്കൊണ്ടുപോകുന്നു എന്ന ധാരണ ഉള്ളില്‍ പാറപോലെ ഉറയ്‌ക്കും.

പ്രപഞ്ചത്തിലെ സകലതും നടത്തിക്കൊണ്ടുപോകുന്ന ആ നിയതിക്കു വഴങ്ങിക്കൊടുക്കുകയാണ് ഏറ്റവും ഉചിതമായ വഴി; അവിടെ കര്‍തൃത്വവുമില്ല ഭോക്തൃഭാവവുമില്ല. പ്രകൃതിയിലേക്കൊന്നു കണ്ണോടിച്ചാല്‍ ഇതു വളരെ വ്യക്തം; കാറ്റ് വീശുന്നത് ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല, അഗ്‌നി ജ്വലിക്കുന്നത് ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല, ജലം ഒഴുകുന്നതും മരങ്ങള്‍ പൂത്ത് കായിടുന്നതും ഒന്നും ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല; അതിനാല്‍ അവയ്‌ക്കൊന്നും യാതൊരുവിധ പാപഭാരങ്ങളുമില്ല. ഗീതാതത്വത്തെ വ്യക്തമായി അറിയേണ്ടതുണ്ട്.

കര്‍മ്മ-ഭക്തി-ജ്ഞാനമാര്‍ഗ്ഗങ്ങളെ യോഗമായി ചെയ്യുമ്പോള്‍ ഒരുവിധ കര്‍തൃത്വ-ഭോക്തൃത്വ ഭാവങ്ങളും പാപചിന്തയും ബാധിക്കുന്നില്ല. ‘കര്‍മ്മം ചെയ്യുന്ന ഒരാള്‍’, ‘ഭക്തി ചെയ്യുന്ന ഒരാള്‍’, ‘ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ഒരാള്‍’ എന്നൊക്കെയുള്ള സകല ഭാവങ്ങളും വിട്ടുപോയി ആ സ്ഥാനത്ത് ഭഗവാന്‍ മാത്രം അവശേഷിക്കുന്നതാണ് ‘യോഗസ്ഥിതി’; ‘താന്‍ ചെയ്യുന്നു’ എന്ന തെറ്റിദ്ധാരണ അല്പംപോലും ഇല്ലാത്തതിനാല്‍ അയാളെ ഒരുവിധ ദുഃഖമോ പാപചിന്തകളോ ബാധിക്കുന്നില്ല. സകലപാപചിന്തകളും വിട്ടുപോയി, അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളായിത്തീരുന്നത്, ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവം അപ്പാടെ നീങ്ങി പ്രകൃതിയുടെ താളത്തിനു സ്വശരീരത്തെ വിട്ടുകൊടുക്കുമ്പോഴാണ്. അവിടെ ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ഒരു പ്രത്യേക വ്യക്തിയല്ല; മറിച്ച് ഈശ്വരന്റെതന്നെ പ്രകടിതമായ പ്രകൃതി മാത്രം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

India

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.