Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദ്വന്ദങ്ങള്‍ അസ്തമിക്കുന്നതാണ് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:56 pm IST
in Samskriti

അര്‍ജ്ജുനനെ ഉപാധിയാക്കിവച്ചുകൊണ്ട് സകലലോകര്‍ക്കും വേണ്ടി പറഞ്ഞതാണ് ഗീത. ഓരോരുത്തര്‍ക്കും അവരുടേതായ കര്‍മ്മഭൂമി; ചിലര്‍ക്ക് യുദ്ധം, ചിലര്‍ക്ക് കുടുംബപ്രാരാബ്ധം, ചിലര്‍ക്ക് പഠനം, ചിലര്‍ക്ക് കായ യുദ്ധവും കൊലയും നടക്കാന്‍ പോകുന്ന കുരുക്ഷേത്രയുദ്ധഭൂമിയില്‍ വച്ചാണ് തന്റെ ബന്ധുക്കളോടുള്ള മമതകൊണ്ട് തളര്‍ന്നുപോയ അര്‍ജ്ജുനനെ ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ പര്യാപ്തമായ തത്വവിജ്ഞാനധാരയായ ഭഗവദ്ഗീത കൃഷ്ണന്‍ ഉപദേശിച്ചത്.

‘അര്‍ജ്ജുനനെ എന്തിനു യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു’ എന്നു പ്രത്യേകം ചോദിക്കേണ്ടതില്ല; കാരണം, ഇവിടെ നന്മയോ തിന്മയോ പ്രത്യേകിച്ചൊന്നുമില്ല എന്നു ഭഗവാന്‍ തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍ ഉദ്ധവരോട് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. പോരാത്തതിന് അര്‍ജ്ജുനന്‍ ഒരു സൈനികനാണ്; സ്വരാജ്യത്തെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കുക എന്നതാണ് സൈനികനില്‍ അര്‍പ്പിതമായ കര്‍മ്മം. അതില്‍ നിന്നും ഏതൊരു കാരണവശാലും പിന്തിരിയുന്നത് അഭികാമ്യമല്ല; അങ്ങനെ ചെയ്താല്‍ രാഷ്‌ട്രം തകര്‍ന്നുതരിപ്പണമാകും. ‘എല്ലാം എന്റെ തന്നെ ഭാഗമായി കരുതുക; ഇതു ഗുണം, ഇതു ദോഷം എന്നു വേര്‍തിരിച്ചു കാണുന്നത് ദോഷം; അങ്ങനെ വേര്‍തിരിച്ചു കാണാത്ത ഗുണം. വ്യത്യാസം കാണുന്നതെല്ലാം മനസ്സിന്റെ ഓരോ കാഴ്ചപ്പാടുകള്‍ മാത്രം’ എന്നു ഭഗവാന്‍ പറഞ്ഞു. അതിനാല്‍ യുദ്ധത്തെ ക്രൂരപ്രവൃത്തി (ദോഷം) എന്നോ, ഈശ്വരഭജനത്തെ സദ്പ്രവര്‍ത്തി എന്നോ പറയേണ്ടതില്ല.

അതത് സമയത്തെ സാഹചര്യം എന്താവശ്യപ്പെടുന്നുവോ അതാണ് ഒരാള്‍ക്ക് ആ സമയത്തെ ധര്‍മ്മം. യുദ്ധം ചെയ്യുമ്പോള്‍ ആ സമയത്തെ സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് ഭംഗിയായി യുദ്ധം ചെയ്യുക; ഒരു സമയത്ത് ഈശ്വരഭജനം ചെയ്യുമ്പോള്‍ അതു വളരെ ഭംഗിയായി ചെയ്യുക. ‘ഇന്നത് നീചം’, ‘ഇന്നത് മാത്രം നന്മ’ എന്ന വേര്‍തിരിവുകള്‍ ഇല്ലാതിരിക്കുന്നതുതന്നെ നന്മ. സാഹചര്യമനുസരിച്ച്, ‘താന്‍ ചെയ്യുന്നു’ എന്ന ധാരണ ലവലേശമില്ലാതെ കര്‍മ്മം ചെയ്യുക; അതിനെ സ്വധര്‍മ്മം എന്നുപറഞ്ഞുപോലും ചെയ്യേണ്ടതില്ല. വിശ്വരൂപദര്‍ശനം നല്ല സുവ്യക്തമായി അറിഞ്ഞ ഒരാള്‍ ‘എന്താണ് സ്വധര്‍മ്മം’ എന്നുപോലും ചോദിക്കുകയില്ല; എല്ലാം ഒരേയൊരു മഹാശക്തി നടത്തിക്കൊണ്ടുപോകുന്നു എന്ന ധാരണ ഉള്ളില്‍ പാറപോലെ ഉറയ്‌ക്കും.

പ്രപഞ്ചത്തിലെ സകലതും നടത്തിക്കൊണ്ടുപോകുന്ന ആ നിയതിക്കു വഴങ്ങിക്കൊടുക്കുകയാണ് ഏറ്റവും ഉചിതമായ വഴി; അവിടെ കര്‍തൃത്വവുമില്ല ഭോക്തൃഭാവവുമില്ല. പ്രകൃതിയിലേക്കൊന്നു കണ്ണോടിച്ചാല്‍ ഇതു വളരെ വ്യക്തം; കാറ്റ് വീശുന്നത് ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല, അഗ്‌നി ജ്വലിക്കുന്നത് ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല, ജലം ഒഴുകുന്നതും മരങ്ങള്‍ പൂത്ത് കായിടുന്നതും ഒന്നും ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല; അതിനാല്‍ അവയ്‌ക്കൊന്നും യാതൊരുവിധ പാപഭാരങ്ങളുമില്ല. ഗീതാതത്വത്തെ വ്യക്തമായി അറിയേണ്ടതുണ്ട്.

കര്‍മ്മ-ഭക്തി-ജ്ഞാനമാര്‍ഗ്ഗങ്ങളെ യോഗമായി ചെയ്യുമ്പോള്‍ ഒരുവിധ കര്‍തൃത്വ-ഭോക്തൃത്വ ഭാവങ്ങളും പാപചിന്തയും ബാധിക്കുന്നില്ല. ‘കര്‍മ്മം ചെയ്യുന്ന ഒരാള്‍’, ‘ഭക്തി ചെയ്യുന്ന ഒരാള്‍’, ‘ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ഒരാള്‍’ എന്നൊക്കെയുള്ള സകല ഭാവങ്ങളും വിട്ടുപോയി ആ സ്ഥാനത്ത് ഭഗവാന്‍ മാത്രം അവശേഷിക്കുന്നതാണ് ‘യോഗസ്ഥിതി’; ‘താന്‍ ചെയ്യുന്നു’ എന്ന തെറ്റിദ്ധാരണ അല്പംപോലും ഇല്ലാത്തതിനാല്‍ അയാളെ ഒരുവിധ ദുഃഖമോ പാപചിന്തകളോ ബാധിക്കുന്നില്ല. സകലപാപചിന്തകളും വിട്ടുപോയി, അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളായിത്തീരുന്നത്, ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവം അപ്പാടെ നീങ്ങി പ്രകൃതിയുടെ താളത്തിനു സ്വശരീരത്തെ വിട്ടുകൊടുക്കുമ്പോഴാണ്. അവിടെ ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ഒരു പ്രത്യേക വ്യക്തിയല്ല; മറിച്ച് ഈശ്വരന്റെതന്നെ പ്രകടിതമായ പ്രകൃതി മാത്രം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.