Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദ്വന്ദങ്ങള്‍ അസ്തമിക്കുന്നതാണ് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:56 pm IST
in Samskriti

അര്‍ജ്ജുനനെ ഉപാധിയാക്കിവച്ചുകൊണ്ട് സകലലോകര്‍ക്കും വേണ്ടി പറഞ്ഞതാണ് ഗീത. ഓരോരുത്തര്‍ക്കും അവരുടേതായ കര്‍മ്മഭൂമി; ചിലര്‍ക്ക് യുദ്ധം, ചിലര്‍ക്ക് കുടുംബപ്രാരാബ്ധം, ചിലര്‍ക്ക് പഠനം, ചിലര്‍ക്ക് കായ യുദ്ധവും കൊലയും നടക്കാന്‍ പോകുന്ന കുരുക്ഷേത്രയുദ്ധഭൂമിയില്‍ വച്ചാണ് തന്റെ ബന്ധുക്കളോടുള്ള മമതകൊണ്ട് തളര്‍ന്നുപോയ അര്‍ജ്ജുനനെ ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ പര്യാപ്തമായ തത്വവിജ്ഞാനധാരയായ ഭഗവദ്ഗീത കൃഷ്ണന്‍ ഉപദേശിച്ചത്.

‘അര്‍ജ്ജുനനെ എന്തിനു യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു’ എന്നു പ്രത്യേകം ചോദിക്കേണ്ടതില്ല; കാരണം, ഇവിടെ നന്മയോ തിന്മയോ പ്രത്യേകിച്ചൊന്നുമില്ല എന്നു ഭഗവാന്‍ തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍ ഉദ്ധവരോട് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. പോരാത്തതിന് അര്‍ജ്ജുനന്‍ ഒരു സൈനികനാണ്; സ്വരാജ്യത്തെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കുക എന്നതാണ് സൈനികനില്‍ അര്‍പ്പിതമായ കര്‍മ്മം. അതില്‍ നിന്നും ഏതൊരു കാരണവശാലും പിന്തിരിയുന്നത് അഭികാമ്യമല്ല; അങ്ങനെ ചെയ്താല്‍ രാഷ്‌ട്രം തകര്‍ന്നുതരിപ്പണമാകും. ‘എല്ലാം എന്റെ തന്നെ ഭാഗമായി കരുതുക; ഇതു ഗുണം, ഇതു ദോഷം എന്നു വേര്‍തിരിച്ചു കാണുന്നത് ദോഷം; അങ്ങനെ വേര്‍തിരിച്ചു കാണാത്ത ഗുണം. വ്യത്യാസം കാണുന്നതെല്ലാം മനസ്സിന്റെ ഓരോ കാഴ്ചപ്പാടുകള്‍ മാത്രം’ എന്നു ഭഗവാന്‍ പറഞ്ഞു. അതിനാല്‍ യുദ്ധത്തെ ക്രൂരപ്രവൃത്തി (ദോഷം) എന്നോ, ഈശ്വരഭജനത്തെ സദ്പ്രവര്‍ത്തി എന്നോ പറയേണ്ടതില്ല.

അതത് സമയത്തെ സാഹചര്യം എന്താവശ്യപ്പെടുന്നുവോ അതാണ് ഒരാള്‍ക്ക് ആ സമയത്തെ ധര്‍മ്മം. യുദ്ധം ചെയ്യുമ്പോള്‍ ആ സമയത്തെ സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് ഭംഗിയായി യുദ്ധം ചെയ്യുക; ഒരു സമയത്ത് ഈശ്വരഭജനം ചെയ്യുമ്പോള്‍ അതു വളരെ ഭംഗിയായി ചെയ്യുക. ‘ഇന്നത് നീചം’, ‘ഇന്നത് മാത്രം നന്മ’ എന്ന വേര്‍തിരിവുകള്‍ ഇല്ലാതിരിക്കുന്നതുതന്നെ നന്മ. സാഹചര്യമനുസരിച്ച്, ‘താന്‍ ചെയ്യുന്നു’ എന്ന ധാരണ ലവലേശമില്ലാതെ കര്‍മ്മം ചെയ്യുക; അതിനെ സ്വധര്‍മ്മം എന്നുപറഞ്ഞുപോലും ചെയ്യേണ്ടതില്ല. വിശ്വരൂപദര്‍ശനം നല്ല സുവ്യക്തമായി അറിഞ്ഞ ഒരാള്‍ ‘എന്താണ് സ്വധര്‍മ്മം’ എന്നുപോലും ചോദിക്കുകയില്ല; എല്ലാം ഒരേയൊരു മഹാശക്തി നടത്തിക്കൊണ്ടുപോകുന്നു എന്ന ധാരണ ഉള്ളില്‍ പാറപോലെ ഉറയ്‌ക്കും.

പ്രപഞ്ചത്തിലെ സകലതും നടത്തിക്കൊണ്ടുപോകുന്ന ആ നിയതിക്കു വഴങ്ങിക്കൊടുക്കുകയാണ് ഏറ്റവും ഉചിതമായ വഴി; അവിടെ കര്‍തൃത്വവുമില്ല ഭോക്തൃഭാവവുമില്ല. പ്രകൃതിയിലേക്കൊന്നു കണ്ണോടിച്ചാല്‍ ഇതു വളരെ വ്യക്തം; കാറ്റ് വീശുന്നത് ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല, അഗ്‌നി ജ്വലിക്കുന്നത് ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല, ജലം ഒഴുകുന്നതും മരങ്ങള്‍ പൂത്ത് കായിടുന്നതും ഒന്നും ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല; അതിനാല്‍ അവയ്‌ക്കൊന്നും യാതൊരുവിധ പാപഭാരങ്ങളുമില്ല. ഗീതാതത്വത്തെ വ്യക്തമായി അറിയേണ്ടതുണ്ട്.

കര്‍മ്മ-ഭക്തി-ജ്ഞാനമാര്‍ഗ്ഗങ്ങളെ യോഗമായി ചെയ്യുമ്പോള്‍ ഒരുവിധ കര്‍തൃത്വ-ഭോക്തൃത്വ ഭാവങ്ങളും പാപചിന്തയും ബാധിക്കുന്നില്ല. ‘കര്‍മ്മം ചെയ്യുന്ന ഒരാള്‍’, ‘ഭക്തി ചെയ്യുന്ന ഒരാള്‍’, ‘ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ഒരാള്‍’ എന്നൊക്കെയുള്ള സകല ഭാവങ്ങളും വിട്ടുപോയി ആ സ്ഥാനത്ത് ഭഗവാന്‍ മാത്രം അവശേഷിക്കുന്നതാണ് ‘യോഗസ്ഥിതി’; ‘താന്‍ ചെയ്യുന്നു’ എന്ന തെറ്റിദ്ധാരണ അല്പംപോലും ഇല്ലാത്തതിനാല്‍ അയാളെ ഒരുവിധ ദുഃഖമോ പാപചിന്തകളോ ബാധിക്കുന്നില്ല. സകലപാപചിന്തകളും വിട്ടുപോയി, അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളായിത്തീരുന്നത്, ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവം അപ്പാടെ നീങ്ങി പ്രകൃതിയുടെ താളത്തിനു സ്വശരീരത്തെ വിട്ടുകൊടുക്കുമ്പോഴാണ്. അവിടെ ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ഒരു പ്രത്യേക വ്യക്തിയല്ല; മറിച്ച് ഈശ്വരന്റെതന്നെ പ്രകടിതമായ പ്രകൃതി മാത്രം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

Thiruvananthapuram

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.