Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരമോന്നത നീതിപീഠം നല്‍കുന്ന മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 01:02 pm IST
in Vicharam

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്നലെ ഉണ്ടായ സുപ്രീംകോടതി വിധി പലതുകൊണ്ടും നിര്‍ണായകമാണ്. ജയലളിതയുടെ തോഴി ശശികലയുടെ അധികാരമോഹം വിധി മൂലം എന്നെന്നേക്കുമായി കെട്ടിടങ്ങി. അതുമാത്രമല്ല അഴിമതിക്കെതിരായ ശക്തമായ മുന്നറിയിപ്പും താക്കീതുമാണ് പരമോന്നത നീതിപീഠം നല്‍കിയിട്ടുള്ളത്.

സുപ്രീംകോടതി വിധിയെ തമിഴ് ജനതയും സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. ജയലളിതയേയും ശശികല ഉള്‍പ്പെടെ മറ്റ് പ്രതികളെയും വിചാരണ കോടതി ശിക്ഷിച്ചപ്പോള്‍ ആത്മഹത്യ ചെയ്തത് 16 പേരാണ്. ആത്മഹത്യാശ്രമത്തില്‍ 193 പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇന്നലെ ശശികലയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചപ്പോള്‍ ആത്മഹത്യാശ്രമങ്ങള്‍ ഒന്നുപോലുമുണ്ടായില്ല.

ഒരു പൂച്ചക്കുട്ടിക്കുപോലും അകാലചരമമുണ്ടായില്ല. പകരം ആഹ്ലാദ പ്രകടനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും മധുരപലഹാരവിതരണങ്ങളുമൊക്കെയായി ആഘോഷത്തിമിര്‍പ്പാണ് തമിഴ്‌നാട്ടിലെങ്ങും കാണാനായത്. മുഖ്യമന്ത്രി പദവി കപ്പിനും ചുണ്ടിനുമിടയില്‍ നിന്നും തട്ടിനീക്കിയപ്പോള്‍ പൊട്ടിക്കരഞ്ഞ ശശികലയുടെ കണ്ണീരിന് പാഴ് ജലത്തിന്റെ വിലപോലും ജനങ്ങള്‍ കല്‍പ്പിച്ചില്ല. ജയലളിതയുടെ തോഴിയായി ശശികലയെ ജനങ്ങള്‍ അംഗീകരിക്കും എന്നാല്‍ അവരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് കാണാന്‍ താല്‍പര്യമില്ലെന്നതിന്റെ തെളിവും.

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും കേന്ദ്രത്തിന്റെ താല്‍പര്യമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്നും ആക്ഷേപിച്ചവരുണ്ട്. എന്നാലിന്ന് ഗവര്‍ണര്‍ സ്വീകരിച്ച തന്ത്രങ്ങള്‍ ഫലം കണ്ടു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ വളരെ മുമ്പുതന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ സുസ്ഥിരതയുള്ള സര്‍ക്കാര്‍ എന്നതില്‍ കവിഞ്ഞുള്ള ഒരു താല്‍പര്യവും കേന്ദ്രത്തിനില്ലെന്നതായിരുന്നു അത്. എഐഎഡിഎംകെയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു.

ആ പാര്‍ട്ടി തകരാതെ ഒറ്റക്കെട്ടായി നിന്ന് നല്ലൊരു ഭരണം ഉണ്ടാകട്ടെ എന്നും തന്നെയാണ് ഇപ്പോഴും ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വിലകുറഞ്ഞ രാഷ്‌ട്രീയ കളിക്കുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണ്. ആ പാര്‍ട്ടിയുടെ നേതാക്കളുടെ പ്രതികരണം അതാണ് കാണിക്കുന്നത്. ഒരുവേള ശശികലയ്‌ക്ക് പിന്തുണ നല്‍കി സര്‍ക്കാരില്‍ പങ്കാളിയാകാനുള്ള വളഞ്ഞവഴിപോലും കോണ്‍ഗ്രസ് ചിന്തിച്ചു. സുപ്രീംകോടതിവിധിയോടെ എല്ലാം തകിടം മറിഞ്ഞു. ശശികലയ്‌ക്കുപകരം നിയമസഭാ കക്ഷി നേതാവായി പളിസ്വാമി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവും ഉന്നയിച്ചിട്ടുണ്ട്.

എംഎല്‍എമാരെ തടവറയിലാക്കി അവകാശവാദമുന്നയിക്കുന്നത് ജനാധിപത്യവും ഭരണഘടനയും കശാപ്പുചെയ്യുന്നതിന് സമമാണ്. എംഎല്‍എമാര്‍ സ്വതന്ത്രരാകണം. അവര്‍ക്ക് തങ്ങളുടെ നിലപാട് നിര്‍ഭയം വെളിപ്പെടുത്താന്‍ അവസരമുണ്ടാകണം. അതിനായി ഏതെങ്കിലും ഒരു നേതാവിനെ സത്യവാചകം ചൊല്ലാന്‍ ക്ഷണിക്കുന്നതിനുമുമ്പ് എംഎല്‍എമാര്‍ ഏത് പക്ഷത്താണെന്ന് അറിയാനുള്ള അവസരം ഗവര്‍ണര്‍ ഒരുക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു. അത്തരം കാഴ്‌വഴക്കങ്ങള്‍ ഉണ്ടുതാനും.

ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള നീര്‍ദ്ദേശം അണ്ണാ ഡിഎംകെ മുന്നോട്ടുവച്ച് ശേഷം ഗവര്‍ണര്‍ ഇതുവരം തീരുമാനം എടുക്കാത്തതിന് ഏന്തായാലും വിധി വന്നത് എന്തായാലും ന്യായീകരണമായി. ഇനി സുപ്രീംകോടതി തമിഴ്‌നാട്ടിലെ സംഭവവികാസങ്ങളില്‍ ഗവര്‍ണറുടെ പങ്കേറുന്നു. സശികല പകരം നിര്‍ദ്ദേശിക്കുന്ന വ്യക്തിക് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം എന്തായാലും ഗവര്‍ണര്‍ നല്‍കുമെന്ന് കരുതാന്‍ വയ്യ. ഒരു ദിവസം കൂടി ഗവര്‍ണര്‍ രാഷ്‌ട്രീയ ബലാബലം എങ്ങനെ മാറുമെന്നറിയാന്‍ കാക്കും. ശശികല ക്യാമ്പിലെ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. അവസാനം സംഖ്യ എവിടെയെത്തുന്നു എന്ന് ഗവര്‍ണര്‍ നിരീക്ഷിക്കും.

നിയമസഭ വിളിച്ച് ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് തെളിയിക്കാന്‍ അവസരം നല്‍കുക എന്ന അറ്റോര്‍ണി ജനറലിന്റെ ഉപദേശം സുപ്രീംകോടതിവിധിക്ക് ഒരു ദിവസം മുമ്പ് നല്‍കിയത് യാദൃശ്ചികമല്ല. ഇതിലൂടെ പനീര്‍ശെല്‍വത്തെ മാറ്റാതെ ബലാബലത്തിന് നിയമസഭയില്‍ അവസരമൊരുങ്ങും. മുമ്പ് ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും അസാധാരണ സാഹചര്യങ്ങളില്‍ മാത്രം പരീക്ഷിച്ച മനസാക്ഷി വോട്ട് രഹസ്യ ബാലറ്റിലൂടെ രേഖപ്പെടുത്തുക എന്ന വഴി തേടാം. ഇപ്പോള്‍ അണ്ണാ ഡിഎംകെ പക്ഷത്തുള്ള എല്ലാവരും കൂറുമാറാന്‍ ഇത് ഇടയാക്കിയേക്കും. മുഖ്യമന്ത്രിസ്ഥാനത്ത് ആര് ഇരുന്നാലും തല്‍ക്കാലത്തേക്കെങ്കിലും കേന്ദ്രപിന്തുണ അനിവാര്യമാണ്.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരുടെയും എംഎല്‍എമാരുടെയും വോട്ടിന് വലിയ വിലയുണ്ട്. ശശികലയുടെ രാഷ്‌ട്രീയ ഭാവിയുടെ കാര്യത്തില്‍ ഈ സുപ്രീംകോടതിവിധിയിലൂടെ തീരുമാനമായെങ്കിലും തമിഴ് രാഷ്‌ട്രീയം കലങ്ങിത്തെളിയാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കും. വിചാരങ്ങളെക്കാള്‍ വികാരങ്ങള്‍ നയിക്കുന്ന തമിഴ്‌നാട് രാഷ്‌ട്രീയം കലങ്ങിമറിയുന്നത് രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിന് ചേരുന്നതല്ല. അതുകൊണ്ടുതന്നെ നല്ലൊരു ഭരണത്തിനുള്ള അവസരമായി സുപ്രീംകോടതി വിധി പരിണമിക്കുമെന്നാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

Kerala

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.