കണ്ണൂര്‍: ബാര്‍ ഹോട്ടലുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് മയക്കുമരുന്ന്, കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി എക്സൈസ് വകുപ്പിന്റെ കണക്കുകള്‍. 2015 ജനുവരി 1 മുതല്‍ മെയ് വരെ 457 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016 ജൂണ്‍ 1 മുതല്‍ മെയ് 31 വരെ 952 കേസുകളും 2017 ജനുവരി മുതല്‍ മെയ് വരെ 2179 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പുകയില ഉല്‍പ്പങ്ങള്‍ ഉപയോഗിക്കുന്ന കേസിലും വന്‍ വര്‍ധനയാണ് .
2015ല്‍ 888 കേസാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2017 ജനുവരി 1 മുതല്‍ മെയ് 31 വരെ 28996 കേസാണ് . 13 വയസ്സ് മുതലുള്ള കുട്ടികള്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നതാണ് കേസിന്റെ എണ്ണം വര്‍ധിക്കാന്‍ കാരണം.
മദ്യം ലഭിക്കാത്തപ്പോള്‍ പുതിയതരം ലഹരിപദാര്‍ത്ഥങ്ങളാണ് കേരളത്തില്‍ സുലഭമായി എത്തുന്നത്. വടക്കേ ഇന്ത്യയില്‍ നിന്നാണ് കഞ്ചാവ് കൂടുതല്‍ കേരളത്തിലേക്ക് ഒഴുകുന്നത്.
തമിഴ്നാട്ടില്‍ നിന്ന് ഇടുക്കി വഴിയാണ് കഞ്ചാവ് എത്തിക്കുന്നത്. ഇടുക്കി വഴി വരുന്ന കഞ്ചാവ് ഗോള്‍ഡ് കഞ്ചാവ് എന്നാണറിയപ്പെടുന്നത്. ഇതിന് ആവശ്യക്കാരെയാണ്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ അധിവസിക്കുന്ന മേഖലകളില്‍ വീടുകളില്‍പ്പോലും കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. 900 ഗ്രാം കഞ്ചാവ് പിടിച്ചാല്‍ വരെ പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിക്കുന്ന വകുപ്പും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുണ്ട്. മാത്രമല്ല കഞ്ചാവ് പിടിച്ചാല്‍ നേരത്തെ ഗസ്റ്റഡ് ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തണമായിരുന്നു. ഇപ്പോഴത് മാറ്റി മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തണമെന്ന നിയമം കഞ്ചാവ് പ്രതികളെ പിടിക്കുന്നതിലും അലംഭാവം സൃഷ്ടിക്കുന്നു.
സ്കൂള്‍ കുട്ടികള്‍ കാലിനടിയില്‍ കൂടി ഹാന്‍സ് ഉപയോഗിക്കുന്നുണ്ട്. നാവിനടിയിലെ സ്റ്റാമ്പ് പോലുള്ള പുതിയ ലഹരി പദാര്‍ത്ഥങ്ങളും സുലഭമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: