ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം 80 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയ ഭീകരവേട്ടയില്‍ നൂറ് ഭീകരരെ വധിച്ചതായി പാക്കിസ്ഥാന്. സെഹ്വാനിലെ സൂഫി ദേവാലയത്തില്‍ കടന്ന്കയറിയ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചാണ് എണ്‍പത് വിശ്വാസികള്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് അധികൃതര്‍ രാജ്യമെമ്പാടും ഭീകരര്‍ക്കായി തെരച്ചില്‍ നടത്തി.
അഫ്ഗാനാണ് രാജ്യത്ത് ഭീകരത വളര്‍ത്തുന്നതെന്നും പാക്കിസ്ഥാന് ആരോപിച്ചു. സിന്ധ് പ്രവിശ്യയില്‍ പതിനെട്ട് ഭീകരരെ വധിച്ചു. 13 പേരെ ഉത്തര പശ്ചിമ മേഖലയിലാണ് കൊന്നത്. അതേസമയം ബാക്കിയുളള ഭീകരരെ എവിടെ വച്ചാണ് വധിച്ചതെന്നകാര്യം വ്യക്തമല്ല.
ഇതിനിടെ ഭീകരാക്രമണത്തിനിരയായവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. 250 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. രാജ്യത്തെ ഓരോ തുളളി ചോരയ്ക്കും പകരം വീട്ടുമെന്ന് പാക്കിസ്ഥാന് സൈനിക മേധാവി ജന. ഖമര്‍ ജാവേദ് ബാജ് വ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: