Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വേലികളും മതിലുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 03:52 pm IST
in Special Article

അതിര്‍ത്തി വേലികള്‍ ഒന്നുമില്ലാത്ത ഏക ലോകത്തെക്കുറിച്ച് നമ്മള്‍ പറയാറുണ്ട്.വ്യത്യസ്തതകളില്ലാതെ മനുഷ്യരെല്ലാം ഒന്നായി സന്തോഷത്തോടെ കഴിയുന്ന അങ്ങനെയൊരു ലോകം പക്ഷേ,സ്വപ്‌നത്തില്‍ മാത്രമാകാം എന്നും നാം കരുതാറുണ്ട്.വേലികളും മതിലുകളുമില്ലാത്ത ആദര്‍ശാത്മകമായ ലോകത്തെക്കുറിച്ചു വിചാരപ്പെടുമ്പോഴുംഅത്തരം വേലികളും മതിലുകളും എന്ന സാങ്കേതിക സംജ്ഞയെക്കുറിച്ച് ചിന്തിക്കുന്നതും രസകരമായിരിക്കും.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തമിഴ്‌നാട് അതിര്‍ത്തിയോടും മറ്റും ചേര്‍ന്നു കിടക്കുന്ന കേരള പ്രദേശങ്ങളില്‍ കന്നുകാലികളെ മോഷ്ടിക്കുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു.അതവരുടെ ജീവിത രീതിയായിരുന്നു.അങ്കത്തിനു പുറപ്പെടുന്ന ചേകോന്‍മാരെപ്പോലെ ധീര വീര സാഹസികതയിലേക്കുള്ള എടുത്തു ചാട്ടംപോലെയായിരുന്നു ഈ നാല്‍ക്കാലി മോഷണത്തിനായുള്ള ജാഗ്രത.അങ്കം ജയിച്ചു വരാന്‍ അതായത് കന്നുകാലികളെ മോഷ്ടിച്ചു കൊണ്ടു വന്ന് തങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാന്‍ നെറ്റിയില്‍ കുറി ചാര്‍ത്തി ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ ഒരുക്കി വിടുമായിരുന്നു.ഇത്തരം മോഷണത്തിനിടയില്‍ ഭര്‍ത്താവ് മരിച്ചാലും അതു വീരമൃത്യുവായി കരുതുന്ന ആചാരമായിരുന്നു ആ സമൂഹത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

ഇത്തരം കന്നുകാലി മോഷണം പെരുകിയതേടെ ഒരു ഭാഗത്ത് കനത്ത വീരസ്യവും മറുഭാഗത്ത് വന്‍ നഷ്ടവും സംഭവിച്ചുകൊണ്ടിരുന്നു.ഇതു സമൂഹത്തില്‍ പ്രശ്‌നമായി.ആറ്റുനോറ്റ് മക്കളെപ്പോലെ കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് കന്നുകാലി മോഷണം കലയും ജീവിതവുമാക്കിയവരില്‍ നിന്നും അതിജീവനം വേണമായിരുന്നു.അങ്ങനെ അവര്‍ ചിന്തിച്ചു കണ്ടെത്തിയ പോംവഴിയായിരുന്നു അതിര്‍ത്തിയില്‍ വേലികെട്ടുക എന്നത്.അങ്ങനെ ഓരോ കുടുംബക്കാരും അവരുടെ അതിര്‍ത്തികളില്‍ പൊക്കമുള്ളവേലി കെട്ടാന്‍ തുടങ്ങി.ഈ വേലി ചാടിക്കടന്നു പശുക്കളെ മോഷ്ടിച്ചു പോകാന്‍ സാധ്യമല്ലായിരുന്നു.വേലിയുടെ ആരംഭം അങ്ങനെ ആയിരുന്നുവെന്നും പറയപ്പെടുന്നു.. അതു പിന്നെ കേരളത്തില്‍ സാവധാനത്തിലാണെങ്കില്‍പ്പോലും സാര്‍വത്രികമായി.

അതിര്‍ത്തി വേലികെട്ടി തിരിക്കുക അല്ലെങ്കില്‍ അതിരു വേലികെട്ടി സംരക്ഷിക്കുക എന്നതിലുപരി മറ്റൊന്നിനുമായിരുന്നില്ല ഈ വേലി നിര്‍മ്മാണം.വേലികെട്ടാതെയും ചെറുതും വലുതുമായ പറമ്പുകള്‍ അന്നുണ്ടായിരുന്നു.ഇന്നത്തെ ജനപ്പെരുപ്പമോ ഭൂവാവശ്യമോ അന്നുണ്ടായിരുന്നില്ല.അതുകൊണ്ടു തന്നെ ഭൂമി കൈയ്യേറുമെന്ന ആശങ്കയ്‌ക്കും ഇടയില്ലായിരുന്നു.പിന്നീട് വേലി സര്‍വസാധാരണമായപ്പോഴും വേലിയില്ലാത്ത പറമ്പുകളും സാധാരണയായിരുന്നു.വേലിയുണ്ടായിട്ടും ഒരു പറമ്പില്‍ നിന്നും മറ്റൊരു പറമ്പിലേക്കുള്ള നടപ്പിനും സഞ്ചാരത്തിനൊന്നും തടസം നില്‍ക്കുകപോലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നിരുന്നില്ല.പല വേലികള്‍ക്കുള്ളിലൂടേയും വേലിയില്ലാത്ത വീട്ടു മുറ്റത്തൂടേയും ഒരനുവാദവുമില്ലാതെ ഏതു പാതിരയ്‌ക്കും സഞ്ചരിക്കാമായിരുന്നു.

പിന്നീട് കാലം മാറി.ജനപ്പെരുപ്പമായി.ഭൂമിയുടെ ആവശ്യവും അവകാശവും വര്‍ധിച്ചു.മനുഷ്യന് ഒന്നും പോരാതായി.ആര്‍ത്തിയായി.അപ്പോള്‍ എവിടേയും എന്തും കൈയ്യേറ്റമായി.അങ്ങനെ സ്വാഭാവികമായും അതിര്‍ത്തി സംരക്ഷിക്കേണ്ടി വന്നു.എല്ലായിടത്തും വേലി വന്നു.വഴി കുറഞ്ഞു.വഴി തന്നെ പലയിടങ്ങളിലും ഇല്ലാതായി.പിന്നീട് കൂടുതല്‍ ഉറപ്പിനായി മതിലുകള്‍ വന്നു.മതിലുകള്‍ വീടിനേയും കുടുംബത്തേയും സംരക്ഷിക്കുന്നതായി.ചിലവ ജയില്‍ മതിലുകള്‍പോലെ പൊക്കമായി.അവയില്‍ തൊട്ടാല്‍ മരിക്കുന്ന വൈദ്യുതകമ്പികള്‍ ചാര്‍ത്തി.ചില മതിലുകള്‍ പൊളിയുമ്പോള്‍ പുതിയവ ഉയരുന്നു.ഇസ്രയേല്‍ മതിലുകെട്ടുന്നു.ചൈന കെട്ടുന്നു.അമേരിക്കയും കെട്ടാന്‍ ആലോചിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.