ബാലുശ്ശേരി: ഉത്തര കേരളത്തിലെ നാലാമത്തെ സിന്തറ്റിക് ട്രാക്ക് കോഴിക്കോട് കിനാലൂര്‍ ഉഷ സ്കൂളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ ഒളിമ്പ്യന്‍ പി.ടി ഉഷയുടേയും ശിഷ്യരുടേയും ചിരകാലസ്വപ്നത്തിനാണ് സാക്ഷാത്ക്കാരമായത്.
ഭാരതത്തിന്റെ കായിക കുതിപ്പിന് വേഗം കൂട്ടാന്‍ ഇനി സ്വന്തം തട്ടകത്തില്‍ പരിശീലനം നടത്താനാകുമെന്ന അഭിമാനത്തിലാണിവര്‍. തനിക്ക് നഷ്ടപ്പെട്ട ഒളിംപിക്സ് മെഡല്‍ തന്റെ ശിഷ്യരിലൂടെ നേടിയെടുക്കണമെന്ന കഠിന പരിശ്രമത്തിലാണ് ഒളിമ്പ്യന്‍ പി.ടി ഉഷ. സ്കൂളിലെ മണ്ട്രാക്കിലും ദൂര സ്ഥലങ്ങളിലും കുട്ടികളെ കൊണ്ടുപോയിട്ടുമായിരുന്നു ഇതുവരെ പരിശീലനം. എട്ട് ലൈനോട് കൂടിയ സിന്തറ്റിക് ട്രാക്കും ജമ്പിങ്ങ് ത്രോയിങ്ങ് പിറ്റുകള്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളോടും കൂടിയ കിനാലൂരിലെ സിന്തറ്റിക് ട്രാക്കിലാണ് ഇനി പരിശീലനം.
ജര്‍മ്മനിയിലെ പോളാടന് എന്ന കമ്പനി ടി ആന്‍ഡ്എഫ് സ്പോര്‍ട്സ് ഇന്‍ഫ്രാടെക്കുമായി സഹകരിച്ചാണ് സിന്തറ്റിക് ട്രാക്ക് പൂര്‍ത്തിയാക്കിയത്. നാഷണല്‍ സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ഫണ്ടില്‍ നിന്നും അനുവദിച്ച എട്ടരകോടി രൂപ മുതല്‍ മുടക്കിയാണ് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: