റോം: ഇറ്റാലിയന്‍ ലീഗ് കപ്പ് ഫുട്ബോളിന്റെ ആദ്യ പാദ സെമിയില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ നാപ്പോൡയെ തകര്‍ത്തു.
പൗലോ ഡൈബാലയുടെ ഇരട്ട ഗോളാണ് യുവന്റസിന് വിജയം സമ്മാനിച്ചത്. രണ്ട് ഗോളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു. 47, 69 മിനിറ്റുകളിലായിരുന്നു ഡൈബാലയുടെ ഗോളുകള്‍. ഹിഗ്വയിന് ഒരു ഗോളും നേടി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു യുവന്റസിന്റെ തിരിച്ചുവരവ്.
പന്തടക്കത്തില്‍ ടോറിനോക്കായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ മുന്നിട്ടുനിന്നത് യുവന്റസ്. കളിയുടെ തുടക്കത്തില്‍ പലതവണ യുവന്റസ് ഗോള്‍ വീഴുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. ഗോളി നെറ്റോയുടെ മികച്ച പ്രകടനമാണ് ഈ സമയത്ത് അവരെ തുണച്ചത്. എന്നാല്‍ 36-ാം മിനിറ്റില്‍ ഇന്‍സിഗ്നെയുടെ പാസില്‍ നിന്ന് ജോസെ കല്ലോജന് പായിച്ച ഷോട്ട് അതുവരെ മികച്ച ഫോമിലായിരുന്ന യുവ് ഗോളിയെ കീഴടക്കി വലയില്‍ കയറി. ഈ ഗോളിന് ടോറിനോ ആദ്യപകുതിയില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് പിന്നിട്ടപ്പോഴേക്കും യുവന്റസ് സമനില കണ്ടെത്തി. ഡൈബാലയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് സമനില ഗോള്‍. കിക്കെടുത്ത ഡൈബാല പിഴവൊന്നും വരുത്താതെ പന്ത് വലയിലെത്തിച്ചു. സമനില പിടിച്ചതോടെ യുവന്റസ് മുന്നേറ്റത്തിന് കരുത്തുകൂടി. 64-ാം മിനിറ്റില്‍ യുവന്റസ് ഹിഗ്വയിനിലൂടെ ലീഡ് നേടി. ജോര്‍ജിയോ ചില്ലെനിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.
അഞ്ച് മിനിറ്റിനുശേഷം യുവന്റസ് മറ്റൊരു പെനാല്‍റ്റിയിലൂടെ പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണയും കിക്കെടുത്ത ഡൈബാലക്ക് ലക്ഷ്യം പിഴച്ചില്ല. ഏപ്രില്‍ അഞ്ചിന് നേപ്പിള്‍സിലാണ് രണ്ടാം പാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: