തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് വി.എസ്. അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സഭ സംഘടിതമായി കുറ്റകൃത്യം മറച്ചുവയ്ക്കുകയും പ്രതികള്‍ ഓരോരുത്തരായി ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്താല്‍ അത് കേരള പോലീസിന്റെ നിഷ്ക്രിയത്വമായി ചിത്രീകരിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതിനാല്‍ വൈദികരെയും കന്യാസ്ത്രീകളെയുമുള്പ്പെടെ, കുറ്റകൃത്യം മറച്ചുവക്കാനും ക്രിമിനലുകള്‍ക്ക് ഒളിച്ചു താമസിക്കാനും സൗകര്യമൊരുക്കുന്ന എല്ലാവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വേണം – വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: