തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് കോളേജിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സെക്രേട്ടറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്്ചിതകാല സത്യാഗ്രഹം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്്്ഘാടനം ചെയ്തു. ടോംസ്കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കു സമാധാനമായി പഠിക്കാനുള്ള സൗകര്യം ഇനിയും സര്‍ക്കാര്‍ ഒരുക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ എഐസിടിഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഇത്തരം നടപടിക്രമങ്ങളൊന്നും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല.
കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് വിശദമായ നിവേദനം ഒ.രാജഗോപാലിനു സമര്‍പ്പിച്ചു. ടോംസ് കോളേജ് അടച്ചു പൂട്ടുക, വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് അവസരമൊരുക്കക, ടോംസ് കോളേജിനെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ടോംസ് കോളേജ് ആക്ഷന്‍ ഫോറം ഉന്നയിക്കുന്നത്. അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് എബിവിപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രക്ഷാകര്‍ത്താക്കളുടെ പ്രതിനിധിയും അദ്ധ്യപികയുമായ ബോബി അദ്ധ്യക്ഷതവഹിച്ചു.
സമരത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയും ആക്ഷന്‍ ഫോറം ചെയര്‍മാനുമായ വി.വി.രാജേഷ്, എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യംരാജ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ജയദ, അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 76 ദിവസമായി പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റേതെങ്കിലും കോളേജില്‍ പ്രവേശനം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: