Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രകൃതിയുടെ സ്വന്തം സുഗതകുമാരി ടീച്ചറോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 08:36 pm IST
in Vicharam

മീനമാസ സൂര്യന്റെ ഉഷ്ണക്കാറ്റേറ്റ് നീരുറവകള്‍ വറ്റിവരണ്ടപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി സുഗതകുമാരി ടീച്ചറെ ഓര്‍ത്തുപോയി.സുഗതകുമാരി ടീച്ചര്‍ സ്വന്തം മക്കളെപ്പോലെയാണ് മരങ്ങളെ വളര്‍ത്തിയത്. മലകളെ കണ്ടത്. തോടുകളെ താലോലിച്ചത്. മഴയേയും പുഴയേയും സ്‌നേഹിച്ചത്. കുയിലിന്റെ പാട്ടിനേയും മയിലിന്റെ ആട്ടത്തേയും മാനിന്റെ ഓട്ടത്തേയും കുട്ടികളുടെ കുസൃതികളെപ്പോലെയാണ് ടീച്ചര്‍ ആസ്വദിച്ചത്.

പ്രകൃതിയുടെ ഈ മക്കളെ സ്‌നേഹിക്കാന്‍ സുഗതകുമാരി ടീച്ചറിന് കാരണങ്ങള്‍ ഉണ്ടായിരുന്നു. 44 നദികള്‍ മത്സരിച്ചാണ് മലയാള മണ്ണില്‍ ഒഴുകിയിരുന്നത്. ആറുകളും അതിലേറെ തോടുകളും അതിലുമേറെ അമ്പലക്കുളങ്ങളും ഈ മണ്ണിനെ ഈര്‍പ്പമുള്ളതാക്കി. മീനമാസത്തിലെ സൂര്യന്‍ പൊട്ടിച്ചിരിച്ചപ്പോഴും കേരളത്തിലെ വയലുകളില്‍ നന്മയുടെ നനവ് ഉണ്ടായിരുന്നു. ഉച്ചവെയില്‍ ഉച്ചിയിലടിക്കുമ്പോഴും, മരങ്ങള്‍ തണുത്ത കാറ്റിനാല്‍ നമ്മെ ആശ്വസിപ്പിക്കുമായിരുന്നു.

വികസനഭ്രാന്തു പിടിച്ച ഭരണാധികാരികളുടെ ദുഷ്പ്രവൃത്തികള്‍ മൂലം മഴ കേരളത്തെ മറക്കുകയും ശപിക്കുകയും ചെയ്യുമ്പോള്‍ കാട് കത്തി കേരളം പൊള്ളുമെന്ന് സുഗതകുമാരിക്ക് ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രകൃതിയേയും പ്രകൃതിയുടെ മക്കളെയും സ്‌നേഹിക്കാന്‍ മലയാളത്തിന്റെ അമ്മയായ സുഗതകുമാരി തീരുമാനിച്ചത്.

കല്ലും മണലും സിമന്റും കൂടിച്ചേരുന്നതാണ് വികസനം എന്തു ചിന്തിക്കുന്ന രാഷ്‌ട്രീയക്കാരുടെ അശാസ്ത്രീയ വികസന സങ്കല്‍പമാണ് നമ്മുടെ നാടിനെ ഈ തീരാദുരിതത്തില്‍ കൊണ്ടെത്തിച്ചത്. കറന്റിന്റെ പേരില്‍ കാടുവെട്ടി. കെട്ടിടത്തിന്റെ പേരില്‍ പാറപൊട്ടിച്ചു.

ഓരോ മരത്തിനു മുകളില്‍ മഴു വീഴുമ്പോഴും മലയാളത്തിന്റെ മാതാവായ സുഗത ടീച്ചര്‍ വെട്ടരുതേ… നശിപ്പിക്കരുതേ… എന്നു പറഞ്ഞുകൊണ്ടേയിരുന്നു.

സുഗതകുമാരി ടീച്ചറോട് കേരളത്തിലെ ജനങ്ങള്‍ ഒന്നായി പറയുന്നു അമ്മേ…, വരൂ…, മരിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ പഴയ ഹരിതകേരളമാക്കാന്‍ നേതൃത്വം കൊടുക്കൂ… അമ്മയായ ടീച്ചറുടെ എഴുത്തും പ്രസംഗവും പ്രതികരണവും പ്രവൃത്തിയും കാരണമാണ് കുറച്ചെങ്കിലും കാടും മനുഷ്യരും രക്ഷപ്പെട്ടത്.

കേരളത്തിലെ വര്‍ത്തമാനകാല യൗവ്വനം അറിയാത്തൊരു കഥയുണ്ട്. കഥപോലൊരു സ്വപ്‌നം. സ്വപ്‌നം പോലൊരു യാഥാര്‍ത്ഥ്യം. അതെ, ഒരു പകല്‍കിനാവ് യാഥാര്‍ത്ഥ്യമായതിന്റെ പിന്നില്‍ സുഗതകുമാരി ടീച്ചറിന്റെ പരിശ്രമം ആയിരുന്നു.വരണ്ട അട്ടപ്പാടിയില്‍ നൂറുകണക്കിന് മൊട്ടക്കുന്നുകളുണ്ട്. വെയില്‍ വീണു നരച്ച മൊട്ടക്കുന്നുകള്‍. അതിലൊരു മൊട്ടക്കുന്നിനെ പച്ചവസ്ത്രം ധരിപ്പിക്കണമെന്ന് ടീച്ചറിന് തോന്നി.

അത് അസാധ്യമായ സ്വപ്‌നമായിരുന്നു. ആറുവര്‍ഷത്തെ ശ്രമഫലമായി ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. നൂറു ഹെക്ടര്‍ മൊട്ടക്കുന്ന് പച്ചപ്പട്ടുടുത്തു. ഇന്ന് അതൊരു വലിയ വനമാണ്. അവിടെ ചോല നിറഞ്ഞൊഴുകുന്നു. നിറയെ മരങ്ങള്‍. മരങ്ങളില്‍ കുരങ്ങനും കൂട്ടുകാരും ഊഞ്ഞാലാടി കളിക്കുന്നു. കാട്ടുപോത്തും വന്യമൃഗങ്ങളും സൈ്വരവിഹാരം നടത്തുന്നു. മാനും മയിലുമുണ്ട്. കിണറുകളില്‍ വെള്ളമുണ്ട്. ഭക്ഷ്യവസ്തുക്കള്‍ സമൃദ്ധമായി വിളയുന്നു. ഒരു കാട് ജനിച്ചു. ആ കാടിന് ‘കൃഷ്ണവനം’ എന്ന പേരുമിട്ടു.

അട്ടപ്പാടിയിലെ മൊട്ടക്കുന്നിനെ കൃഷ്ണവനമാക്കാന്‍ ടീച്ചറിന് കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് കേരളത്തെ മുഴുവന്‍ കൃഷ്ണവനമാക്കാന്‍ കഴിയില്ല. മണ്ണിനെ കച്ചവടമായി മാത്രം കാണാത്തവര്‍ ഇവിടെ ഇനിയുമുണ്ട്. അവര്‍ ടീച്ചറോടൊപ്പമുണ്ട്. കാട് വളരട്ടെ. മഴ പെയ്യട്ടെ. പുഴ ഒഴുകട്ടെ. കിണറുകള്‍ നിറയട്ടെ. കുളങ്ങളില്‍ കുട്ടികള്‍ നീന്തിത്തുടിക്കട്ടെ.

ഉല്ലാസ് ശ്രീധര്‍, കഴക്കൂട്ടം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.