Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പണം അനുവദിച്ചത് പ്രസ്താവനയില്‍ മാത്രം; പന്തളം ബസ്സ്റ്റാന്റ് ഇപ്പോഴും ചെളിക്കുളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:28 pm IST
in Pathanamthitta

പന്തളം: പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ നവീകരണത്തിനായി 50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചതായി എംഎല്‍എ അറിയിച്ചിട്ട് മാസങ്ങളേറെയായെങ്കിലും അത് ഇപ്പോഴും പ്രസ്താവനയില്‍ മാത്രമായി ഒതുങ്ങുന്നു.

നാളുകള്‍ പോകുന്തോറും ബസ് സ്റ്റാന്റിലെ കുഴിയുടെ വ്യാപ്തിയും ആഴവും കൂടിക്കൊണ്ടിരിക്കുന്നു. അപകടകരമായ കുഴികളടച്ച് സ്റ്റാന്റില്‍ ടാറിംഗ് നടത്താനും ഓഫീസ് കെട്ടിടം പണിയാനും റോഡില്‍ നിന്നും സ്റ്റാന്റിലേക്ക് ബസ് കയറുന്നിടത്ത് കമാനം പണിയാനുമായി 50 ലക്ഷംരൂപ ഫണ്ടില്‍ നിന്നും അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പ്രസ്താവന ഇറക്കിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.

പൊതുമരാമത്തു വകുപ്പ് റോഡ് വിഭാഗം ടാറിംഗും കെട്ടിട വിഭാഗം കെട്ടിട നിര്‍മ്മാണവും നടത്തുമെന്നാണ് എംഎല്‍എ പറഞ്ഞിരുന്നത.് എന്നാല്‍ നാളിതുവരെയും പേരിനെങ്കിലും തുടക്കം കുറിച്ചിട്ടില്ല.

മഴക്കാലമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞു ചെളിക്കുളമായിരിക്കുകയാണ്. യാത്രക്കാര്‍ അല്പം അശ്രദ്ധമായി നിന്നാല്‍ കുഴികളില്‍ ബസ് ചാടുമ്പോള്‍ വെള്ളം ദേഹത്തു തെറിക്കും.

മൂന്നര ഏക്കറോളം സ്ഥലമാണ് കെഎസ്ആര്‍ടിസിക്ക് ഇവിടെയുള്ളത്. ഇതില്‍ കുറെയേറെ ഭാഗം കാടു വളര്‍ന്നു വിഷജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. വിഷപ്പാമ്പുകളെ ഭയന്നാണ് രാത്രി ഡ്യൂട്ടിയുള്ള ജീവനക്കാര്‍ ഇവിടെ നേരം വെളുപ്പിക്കുന്നത്.

തൊട്ടുചേര്‍ന്നുള്ള ചന്തയിലെ മത്സ്യ മാംസാവശിഷ്ടങ്ങള്‍ കഴിച്ചു ചുറ്റിക്കറങ്ങുന്ന തെരുവുനായ്‌ക്കളുടെ വിഹാര കേന്ദ്രവുമാണിവിടം. ഈ നായ്‌ക്കള്‍ മിക്കപ്പോഴും ഇവിടെ കിടക്കുന്ന ബസ്സുകളുടെ അടിയിലും അതിനുള്ളിലുമാണ് വിശ്രമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരനുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് നായ്‌ക്കളുടെ കടിയേറ്റത.് ഇവിടെ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചാല്‍ തെരുവു നായ്‌ക്കളുടെ ശല്യത്തിനും അറുതി വരും. എന്നാല്‍ അതിനും അധികൃതര്‍ തയ്യാറാകുന്നില്ല.

1983ലാണ് അന്നത്തെ ഗതാഗതമന്ത്രി സുന്ദരന്‍ നാടാര്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ ഉദ്ഘാടനം ചെയ്തത്. പിന്നീടു രണ്ടു ദിവസം കഴിഞ്ഞാണ് അടൂരില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചത്.

അടൂരിലേതു എറ്റിഒ ആകുകയും കെട്ടിടങ്ങള്‍ പണിയുകയും അന്തര്‍ സംസ്ഥാന സര്‍വ്വീസുകളടക്കം ഇവിടെ നിന്നും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ച പന്തളം സബ് ഡിപ്പോയെ ഓപറേറ്റിംഗ് സെന്ററായി തരംതാഴ്‌ത്തുകയായിരുന്നു. കൂടുതല്‍ കളക്ഷന്‍ ലഭിച്ചുകൊണ്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് സര്‍വ്വീസുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മറ്റു ഡിപ്പോയിലേക്കു മാറ്റിയിട്ടും, കൊല്ലം സോണില്‍ ഏണിംഗ് പെര്‍ കിലോമീറ്റര്‍ നോക്കുമ്പോള്‍ ഇവിടെയാണ് മിക്ക ദിവസങ്ങളിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത്.

ഇവിടെ ആകെയുണ്ടായ വികസനം രമേശ് ചെന്നിത്തല എംപി ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ മുടക്കി അശാസ്ത്രീയമായി നിര്‍മ്മിച്ച കാത്തിരുപ്പു കേന്ദ്രവും ജീവനക്കാരുടെ വിശ്രമമുറിയും ഉള്‍പ്പടുന്ന കെട്ടിടവും വര്‍ക്ക് ഷോപ്പിന്റെ പേരിനു മാത്രമുള്ള നവീകരണവുമാണ്.

ശബരിമലയുടെ മൂലസ്ഥാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്നതുമായ പന്തളത്തെ ഡിപ്പോയോട് തുടക്കം മുതല്‍ പുലര്‍ത്തിയിരുന്ന അവഗണന കെഎസ്ആര്‍ടിസി ഇപ്പോഴും തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍
Varadyam

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

പുതിയ വാര്‍ത്തകള്‍

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.