Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഒരു സ്വപ്‌നത്തിന്റെ ട്രാക്ക് ഉണരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:05 pm IST
inSpecial Article

ഒളിംപ്യന്‍ പി.ടി. ഉഷ വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചുവെച്ച, സ്വന്തമായി സിന്തറ്റിക് ട്രാക്ക് എന്ന സ്വപ്‌നം പൂവണിയുന്നു. ഉദ്ഘാടകനാവുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും. പി.ടി. ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും മികച്ച ഓട്ടക്കാരിക്ക് ഇതിലപ്പുറം ആഹ്ലാദമില്ല. പി.ടി. ഉഷയുടെ നേതൃത്വത്തില്‍ കോഴിക്കോട് കിനാലൂരില്‍ പ്രവര്‍ത്തിക്കുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ചുരുങ്ങിയ കാലംകൊണ്ട് കൈ എത്തിപ്പിടിച്ച നേട്ടങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്.

ടിന്റു ലൂക്ക, ജിസ്‌ന മാത്യു  എന്നീ രണ്ട് ഒളിംപ്യന്മാരെ രാജ്യത്തിന് സമ്മാനിക്കാന്‍  ഉഷ സ്‌കൂളിനായി. ഇവര്‍ക്ക് പിന്നാലെയെത്തുന്നവര്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങളും ചെറുതല്ല. 2002ല്‍ ആരംഭിച്ച സ്‌കൂളിന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ വേഗം കൈവരികയാണ്. സ്വന്തമായി സിന്തറ്റിക് ട്രാക്ക് എന്ന ഏറെ നാളത്തെ ആഗ്രഹം യാഥാര്‍ത്ഥ്യമാവുകയാണ്. സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. സ്‌കൂളിലെ മണ്‍ട്രാക്കിലായിരുന്നു ദീര്‍ഘകാലം താരങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. കൂടാതെ കൊച്ചിയിലും മംഗലാപുരത്തും മൈസൂരിലെഇന്‍ഫോസിസ് കാമ്പസിലുമെല്ലാം  കൊണ്ടുപോയി പരിശീലനം നല്‍കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് പരിശീലനം നടത്തിയിരുന്നത്. രാവിലെയും വൈകിട്ടും മുപ്പത് കിലോമീറ്ററിലധികം യാത്ര ചെയ്താണ് മെഡിക്കല്‍ കോളേജിലെ ട്രാക്കില്‍ താരങ്ങള്‍ എത്തിയിരുന്നത്. സ്വന്തം ട്രാക്കില്‍ പരിശീലനം നേടാനുള്ള അവസരമാണ് സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്യുന്നതോടെ ഉഷയുടെ ശിഷ്യര്‍ക്ക്  ലഭിക്കുന്നത്. എട്ട് ലൈനോട് കൂടിയ സിന്തറ്റിക് ട്രാക്കും ജമ്പിങ് ത്രോയിങ് പിറ്റുകള്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളോടും കൂടിയാണ് സിന്തറ്റിക് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ജര്‍മ്മനിയിലെ പോളടാന്‍ എന്ന കമ്പനി ടി ആന്‍ഡ് എഫ് സ്‌പോര്‍ട്‌സ് ഇന്‍ഫ്രാടെക്കുമായി സഹകരിച്ചാണ് സിന്തറ്റിക് ട്രാക്ക് പൂര്‍ത്തിയാക്കിയത്.

8.5 കോടി രൂപ ചെലവഴിച്ചാണ് ട്രാക്ക് യഥാര്‍ത്ഥ്യമാക്കിയത്. പദ്ധതിക്കായി ആദ്യം അഞ്ചരക്കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2011 ഒക്‌ടോബറില്‍ കേന്ദ്രമന്ത്രിയായിരുന്ന അജയ് മാക്കന്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ- സായിക്ക് മേല്‍നോട്ടച്ചുമതലയും. രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കാണ് ഉഷ സ്‌കൂളില്‍ തയ്യാറായിട്ടുള്ളത്. മികച്ച നിലവാരത്തില്‍ രാജ്യത്തെ തന്നെ നാലാമത്തെ സിന്തറ്റിക് ട്രാക്കാണിത്.

തനിക്ക് ലഭിക്കാതെ പോയതൊക്കെ ശിഷ്യര്‍ക്ക് ലഭിക്കണമെന്ന് ഉഷ പറയുന്നു. 1980ല്‍ മോസ്‌ക്കോ ഒളിംപിക്‌സില്‍ പങ്കെടുത്തപ്പോഴാണ് താന്‍ ആദ്യമായി സിന്തറ്റിക് ട്രാക്കില്‍ ഓടിയത്. നമ്മുടെ കായിക താരങ്ങള്‍ക്ക് ഇത്തരമൊരു അവസ്ഥ ഇനിയുണ്ടാകരുത്. എല്ലാവിധ സൗകര്യങ്ങളും ചെറുപ്പം മുതല്‍ തന്നെ അവര്‍ക്ക് ലഭിക്കണം. രാജ്യാന്തര നിലവാരമുള്ള അത്‌ലറ്റിക് ഗവേഷണ കേന്ദ്രമാണ് തന്റെ ലക്ഷ്യമെന്നും ഉഷ കൂട്ടിച്ചേര്‍ക്കുന്നു. സ്‌കൂളിലെ ഒരോ താരങ്ങളുടെയും പരിശീലനം, പ്രകടനം, ഭക്ഷണക്രമം എന്നിവ അടക്കമുള്ള എല്ലാ കാര്യങ്ങളും സ്‌കൂളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ശാസ്ത്രീയമായി അപഗ്രഥിക്കാനും വിശകലനം നടത്താനും കഴിയുന്ന സംവിധാനം ഒരുക്കണം.

രാജ്യാന്തര നിലവാരമുള്ള സ്‌പോര്‍ട്‌സ് ലാബും സ്‌കൂളിന്റെ സ്വപ്‌നമാണ്. താരങ്ങളുടെ കായികമികവും ശാരീരികക്ഷമതയും പരിശോധിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഒരോ താരത്തിനും ശാസ്ത്രീയ പരിശീലനം നല്‍കുന്നതുമാണ് പദ്ധതി.  സിന്തറ്റിക് ട്രാക്ക് യഥാര്‍ത്ഥ്യമായെങ്കിലും പൂര്‍ണ്ണമായി പ്രയോജനപ്പെടണമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. സ്റ്റേഡിയം, രാത്രി കാലങ്ങളില്‍ പരിശീലനം നടത്താന്‍ ഫ്‌ളാഡ്‌ലൈറ്റുകള്‍, അത്‌ലറ്റുകള്‍ക്കായി ഡ്രസ്സിംഗ് റൂം എന്നിവയും വേണം. സിന്തറ്റിക് ട്രാക്കിനോട് ചേര്‍ത്തുവെച്ച പുല്ലിന്റെ പരിപാലനവും പ്രധാനമാണ്.

മികച്ച നിലവാരമുള്ള സ്പിങ്ഗ്‌ളര്‍ സംവിധാനവും ജലം സംഭരിക്കാന്‍ ശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കും ഇതിനായി സ്ഥാപിക്കണം.2002ല്‍ ഒളിംപ്യന്‍ന്‍ പി.ടി. ഉഷ പ്രസിഡന്റും പി.എ. അജനചന്ദ്രന്‍ ജനറല്‍ സെക്രട്ടറിയും വി. ശ്രീനിവാസന്‍ ട്രഷററുമായാണ് ഉഷ സ്‌കൂള്‍ സ്ഥാപിതമായത്. പിന്നീട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും കായികസ്‌നേഹികളും പിന്തുണയുമായെത്തി. കൊയിലാണ്ടിയിലെ പരിമിതമായ സൗകര്യങ്ങളില്‍ തുടക്കം കുറിച്ച ഉഷ സ്‌കൂള്‍ പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യുന്ന കിനാലൂരിലെ സിന്തറ്റിക്ക് ട്രാക്ക്‌

2008 ഏപ്രിലിലാണ് സ്‌കൂള്‍ കിനാലൂരിലേക്ക് മാറ്റി സ്ഥാപിച്ചത്. അന്നുമുതലുള്ള ആവശ്യമാണ് ഇപ്പോള്‍  യാഥാര്‍ത്ഥ്യമാകുന്നത്. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് തനിക്ക് നഷ്ടപ്പെട്ട ഒളിംപിക്‌സ് മെഡല്‍ തന്റെ ശിഷ്യരിലൂടെ നേടിയെടുക്കാനുള്ള ശ്രമമാണ് ഉഷയും സംഘവും നടത്തുന്നത്. പിന്തുണയുമായി ഭാരതം മുഴുവന്‍ ഒപ്പമുള്ളപ്പോള്‍ ഉഷയുടെ പരിശ്രമം ഫലം കാണുമെന്നത് തീര്‍ച്ച.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.