Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഒരു സ്വപ്‌നത്തിന്റെ ട്രാക്ക് ഉണരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:05 pm IST
in Special Article

ഒളിംപ്യന്‍ പി.ടി. ഉഷ വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചുവെച്ച, സ്വന്തമായി സിന്തറ്റിക് ട്രാക്ക് എന്ന സ്വപ്‌നം പൂവണിയുന്നു. ഉദ്ഘാടകനാവുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും. പി.ടി. ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും മികച്ച ഓട്ടക്കാരിക്ക് ഇതിലപ്പുറം ആഹ്ലാദമില്ല. പി.ടി. ഉഷയുടെ നേതൃത്വത്തില്‍ കോഴിക്കോട് കിനാലൂരില്‍ പ്രവര്‍ത്തിക്കുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ചുരുങ്ങിയ കാലംകൊണ്ട് കൈ എത്തിപ്പിടിച്ച നേട്ടങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്.

ടിന്റു ലൂക്ക, ജിസ്‌ന മാത്യു  എന്നീ രണ്ട് ഒളിംപ്യന്മാരെ രാജ്യത്തിന് സമ്മാനിക്കാന്‍  ഉഷ സ്‌കൂളിനായി. ഇവര്‍ക്ക് പിന്നാലെയെത്തുന്നവര്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങളും ചെറുതല്ല. 2002ല്‍ ആരംഭിച്ച സ്‌കൂളിന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ വേഗം കൈവരികയാണ്. സ്വന്തമായി സിന്തറ്റിക് ട്രാക്ക് എന്ന ഏറെ നാളത്തെ ആഗ്രഹം യാഥാര്‍ത്ഥ്യമാവുകയാണ്. സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. സ്‌കൂളിലെ മണ്‍ട്രാക്കിലായിരുന്നു ദീര്‍ഘകാലം താരങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. കൂടാതെ കൊച്ചിയിലും മംഗലാപുരത്തും മൈസൂരിലെഇന്‍ഫോസിസ് കാമ്പസിലുമെല്ലാം  കൊണ്ടുപോയി പരിശീലനം നല്‍കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് പരിശീലനം നടത്തിയിരുന്നത്. രാവിലെയും വൈകിട്ടും മുപ്പത് കിലോമീറ്ററിലധികം യാത്ര ചെയ്താണ് മെഡിക്കല്‍ കോളേജിലെ ട്രാക്കില്‍ താരങ്ങള്‍ എത്തിയിരുന്നത്. സ്വന്തം ട്രാക്കില്‍ പരിശീലനം നേടാനുള്ള അവസരമാണ് സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്യുന്നതോടെ ഉഷയുടെ ശിഷ്യര്‍ക്ക്  ലഭിക്കുന്നത്. എട്ട് ലൈനോട് കൂടിയ സിന്തറ്റിക് ട്രാക്കും ജമ്പിങ് ത്രോയിങ് പിറ്റുകള്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളോടും കൂടിയാണ് സിന്തറ്റിക് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ജര്‍മ്മനിയിലെ പോളടാന്‍ എന്ന കമ്പനി ടി ആന്‍ഡ് എഫ് സ്‌പോര്‍ട്‌സ് ഇന്‍ഫ്രാടെക്കുമായി സഹകരിച്ചാണ് സിന്തറ്റിക് ട്രാക്ക് പൂര്‍ത്തിയാക്കിയത്.

8.5 കോടി രൂപ ചെലവഴിച്ചാണ് ട്രാക്ക് യഥാര്‍ത്ഥ്യമാക്കിയത്. പദ്ധതിക്കായി ആദ്യം അഞ്ചരക്കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2011 ഒക്‌ടോബറില്‍ കേന്ദ്രമന്ത്രിയായിരുന്ന അജയ് മാക്കന്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ- സായിക്ക് മേല്‍നോട്ടച്ചുമതലയും. രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കാണ് ഉഷ സ്‌കൂളില്‍ തയ്യാറായിട്ടുള്ളത്. മികച്ച നിലവാരത്തില്‍ രാജ്യത്തെ തന്നെ നാലാമത്തെ സിന്തറ്റിക് ട്രാക്കാണിത്.

തനിക്ക് ലഭിക്കാതെ പോയതൊക്കെ ശിഷ്യര്‍ക്ക് ലഭിക്കണമെന്ന് ഉഷ പറയുന്നു. 1980ല്‍ മോസ്‌ക്കോ ഒളിംപിക്‌സില്‍ പങ്കെടുത്തപ്പോഴാണ് താന്‍ ആദ്യമായി സിന്തറ്റിക് ട്രാക്കില്‍ ഓടിയത്. നമ്മുടെ കായിക താരങ്ങള്‍ക്ക് ഇത്തരമൊരു അവസ്ഥ ഇനിയുണ്ടാകരുത്. എല്ലാവിധ സൗകര്യങ്ങളും ചെറുപ്പം മുതല്‍ തന്നെ അവര്‍ക്ക് ലഭിക്കണം. രാജ്യാന്തര നിലവാരമുള്ള അത്‌ലറ്റിക് ഗവേഷണ കേന്ദ്രമാണ് തന്റെ ലക്ഷ്യമെന്നും ഉഷ കൂട്ടിച്ചേര്‍ക്കുന്നു. സ്‌കൂളിലെ ഒരോ താരങ്ങളുടെയും പരിശീലനം, പ്രകടനം, ഭക്ഷണക്രമം എന്നിവ അടക്കമുള്ള എല്ലാ കാര്യങ്ങളും സ്‌കൂളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ശാസ്ത്രീയമായി അപഗ്രഥിക്കാനും വിശകലനം നടത്താനും കഴിയുന്ന സംവിധാനം ഒരുക്കണം.

രാജ്യാന്തര നിലവാരമുള്ള സ്‌പോര്‍ട്‌സ് ലാബും സ്‌കൂളിന്റെ സ്വപ്‌നമാണ്. താരങ്ങളുടെ കായികമികവും ശാരീരികക്ഷമതയും പരിശോധിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഒരോ താരത്തിനും ശാസ്ത്രീയ പരിശീലനം നല്‍കുന്നതുമാണ് പദ്ധതി.  സിന്തറ്റിക് ട്രാക്ക് യഥാര്‍ത്ഥ്യമായെങ്കിലും പൂര്‍ണ്ണമായി പ്രയോജനപ്പെടണമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. സ്റ്റേഡിയം, രാത്രി കാലങ്ങളില്‍ പരിശീലനം നടത്താന്‍ ഫ്‌ളാഡ്‌ലൈറ്റുകള്‍, അത്‌ലറ്റുകള്‍ക്കായി ഡ്രസ്സിംഗ് റൂം എന്നിവയും വേണം. സിന്തറ്റിക് ട്രാക്കിനോട് ചേര്‍ത്തുവെച്ച പുല്ലിന്റെ പരിപാലനവും പ്രധാനമാണ്.

മികച്ച നിലവാരമുള്ള സ്പിങ്ഗ്‌ളര്‍ സംവിധാനവും ജലം സംഭരിക്കാന്‍ ശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കും ഇതിനായി സ്ഥാപിക്കണം.2002ല്‍ ഒളിംപ്യന്‍ന്‍ പി.ടി. ഉഷ പ്രസിഡന്റും പി.എ. അജനചന്ദ്രന്‍ ജനറല്‍ സെക്രട്ടറിയും വി. ശ്രീനിവാസന്‍ ട്രഷററുമായാണ് ഉഷ സ്‌കൂള്‍ സ്ഥാപിതമായത്. പിന്നീട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും കായികസ്‌നേഹികളും പിന്തുണയുമായെത്തി. കൊയിലാണ്ടിയിലെ പരിമിതമായ സൗകര്യങ്ങളില്‍ തുടക്കം കുറിച്ച ഉഷ സ്‌കൂള്‍ പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യുന്ന കിനാലൂരിലെ സിന്തറ്റിക്ക് ട്രാക്ക്‌

2008 ഏപ്രിലിലാണ് സ്‌കൂള്‍ കിനാലൂരിലേക്ക് മാറ്റി സ്ഥാപിച്ചത്. അന്നുമുതലുള്ള ആവശ്യമാണ് ഇപ്പോള്‍  യാഥാര്‍ത്ഥ്യമാകുന്നത്. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് തനിക്ക് നഷ്ടപ്പെട്ട ഒളിംപിക്‌സ് മെഡല്‍ തന്റെ ശിഷ്യരിലൂടെ നേടിയെടുക്കാനുള്ള ശ്രമമാണ് ഉഷയും സംഘവും നടത്തുന്നത്. പിന്തുണയുമായി ഭാരതം മുഴുവന്‍ ഒപ്പമുള്ളപ്പോള്‍ ഉഷയുടെ പരിശ്രമം ഫലം കാണുമെന്നത് തീര്‍ച്ച.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.