വടകര: മുഖ്യമന്ത്രിയെ നിഘണ്ടുവിലില്ലാത്ത തെറിപദങ്ങളുമായി അധിക്ഷേപിക്കുന്ന എസ് ഐ മദ്യലഹരിയില്‍ അഴിഞ്ഞാടുന്നുവെന്ന പരാതിയുമായി സിപിഎം ഒഞ്ചിയം ഏറിയ കമ്മിറ്റി രംഗത്ത്. വടകര എസ്ഐ ജിജേഷിനെതിരെയാണ് ആക്ഷേപവുമായി ഏരിയ സെക്രട്ടറി ഇ. എം. ദയാനന്ദന് രംഗത്തുവന്നത്. തെരുവ് ഗുണ്ടയെപ്പോലും നാണിപ്പിക്കുംവിധം വള്ളിക്കാട് നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അഴിഞ്ഞാടിയതായി സിപിഎം നേതൃത്വം ആരോപിക്കുന്നു.
വടകര എസ്ഐ ചാര്‍ജെടുത്തത് മുതല്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. ഡിവൈഎഫ്ഐ നേതൃത്വവും എസ്ഐയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി എസ്ഐ പ്രവര്‍ത്തിക്കാത്തതിലുള്ള വിദ്വേഷമാണ് അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണമെന്ന് സൂചനയുണ്ട്.
എസ്ഐയുടെ പല നിഷ്പക്ഷ നിലപാടുകളും സിപി എമ്മിനെ ചൊടിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം വടകര മത്സ്യമാര്‍ക്കറ്റില്‍ നടന്ന കത്തിക്കുത്ത് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സിഐടിയു ശ്രമിച്ചതിനെ എസ്ഐ നിരുത്സാഹപ്പെടൂത്തുകയും, പ്രതിയെ അറസ്റ്റ് ചെയ്തതും നേതൃത്വത്തിന് ഇഷ്ടപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: