കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പോലീസിനെ കമ്മീഷന് രൂക്ഷമായി വിമര്‍ശിച്ചു. മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍ കുമാര്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടര്‍, ശിശുക്ഷേമസമിതി സെക്രട്ടറി, കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരോട് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കുവാനും കമ്മീഷന് ആവശ്യപ്പെട്ടു.കേസിന്റെ തുടര്‍നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ദക്ഷിണ മേഖലാ ഐ.ജിയോടും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
ആത്മഹത്യ ചെയ്ത പത്തുവയസ്സുകാരി നിരന്തരം ക്രൂരപീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനെതിരേ പോലീസ് കാര്യമായ നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കുട്ടിയുടെ കാലുകള്‍ നിലത്തൂന്നിയ നിലയിലായിരുന്നു.
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം 22 മുറിവുകള്‍ കണ്ടെത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഇത് കൊലപാതകസാദ്ധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: