Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുദേവന്‍ ചോദിച്ചു വാങ്ങിയ സന്താനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:18 pm IST
in Samskriti

ശ്രീനാരായണ ഗുരുദേവന്‍ ഒരിക്കല്‍ ഡോ. പല്‍പ്പുവിനോട് സരസമായി ചോദിച്ചു, ‘നമുക്ക് സന്താനങ്ങളില്ല. ഡോക്ടറുടെ ഒരു സന്താനത്തെ നമുക്ക് നല്‍കുമോ?’ നടരാജന്‍ നാരായണ ഗുരുദേവനിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഏറെക്കാലം വേണ്ടിവന്നില്ല.

മദിരാശിയിലെ പ്രസിദ്ധമായ പ്രസിഡന്‍സി കോളജില്‍നിന്ന ബിരുദാനന്തര ബിരുദം നേടിയശേഷം നടരാജന്‍ ആലുവ അദ്വൈതാശ്രമത്തിലെ അന്തേവാസിയായിത്തീര്‍ന്നു. അവിടത്തെ വ്യവഹാരികളായ അധികാരികളുമായി പൊരുത്തപ്പെട്ടുപോകുവാന്‍ നടരാജന് കഴിഞ്ഞില്ല. അവിടെനിന്ന് അദ്ദേഹം ഒഴിവായി.

1923 ല്‍ നടരാജഗുരു ഊട്ടിയില്‍ നാരായണ ഗുരുകുലം തുടങ്ങി. പക്ഷേ സാമ്പത്തിക ഞെരുക്കം മൂലം 1926 ല്‍ അവിടെനിന്ന് ആലുവയ്‌ക്കും പിന്നെ ശിവിഗിരിയിലേക്കും പോന്നു. ശിവഗിരിയില്‍ സ്ഥാപിച്ചിരുന്ന ഇംഗ്ലീഷ് സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി നാരായണ ഗുരു അദ്ദേഹത്തെ നിയോഗിച്ചു.

നടരാജ ഗുരുവിന് ഉന്നതവിദ്യാഭ്യാസത്തിനായി പാശ്ചാത്യ ദേശത്തേക്ക് പോകാനുള്ള ഉപദേശം മാത്രമല്ല, യാത്രാച്ചെലവ് മുഴുവനും നാരായണഗുരുദേവനാണ് വഹിച്ച്. യാത്ര ചോദിക്കാനെത്തിയ നടരാജനോട് ഗുരു ചോദിച്ചു, ”എന്നാണ് തിരിച്ചുവരിക?” നടരാജന്‍ പറഞ്ഞു, ‘എട്ടുമാസം കഴിയും.’ അപ്പോള്‍ ഗുരു പറഞ്ഞു, ‘നാലുമാസം മതിയാകും’ നടരാജഗുരു പോയി നാലുമാസം കഴിഞ്ഞപ്പോള്‍ നാരായണഗുരു സമാധിയായി. നാരായണഗുരുവിന്റെ വാക്കുകളിലെ ഈ പ്രവചനസ്വഭാവം നടരാജ ഗുരുവിനെ എക്കാലത്തും ചിന്താമഗ്നനാക്കി.

പാരീസിലെ സൊര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ‘വിദ്യാഭ്യാസത്തിലെ വ്യക്തിഗതമായ അംശം’ എന്ന വിഷയത്തില്‍ നടരാജഗുരു ട്രിപ്പിള്‍ ഓണേഴ്‌സോടുകൂടി ഡി ലിറ്റ് ബിരുദം നേടിയത്. നാരായണ ഗുരു എഴുതിയ ആത്മോപദേശ ശതകത്തിലെ 36 മുതല്‍ 42 വരെയുള്ള ശ്ലോകങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

മലയാളികള്‍ക്കു മാത്രം പരിചിതമായിരുന്ന ശ്രീനാരായണ ദര്‍ശനത്തിന് വിദേശരാജ്യങ്ങളില്‍ പ്രചാരം ലഭിച്ചത് നടരാജഗുരുവിലൂടെയായിരുന്നു. 1948 മുതല്‍ 1951 വരെ നീണ്ടുനിന്ന തന്റെ അമേരിക്കന്‍ പര്യടന വേളയില്‍ ചെയ്ത പ്രഭാഷണങ്ങള്‍ സംഗ്രഹിച്ച് നടരാജഗുരു തയ്യാറാക്കിയ പുസ്തകമാണ്, ണീൃറ ീള ഏൗൃൗ (ഗുരവരുള്‍). നാരായണ ഗുരുദേവന്റെ ഏകലോക സിദ്ധാന്തത്തെ കേന്ദ്രീകരിച്ച് നിരവധി ഗ്രന്ഥങ്ങള്‍ നടരാജഗുരു തയ്യാറാക്കിയിട്ടുണ്ട്.

നടരാജഗുരു 1938 ലാണ് വര്‍ക്കലയില്‍ നാരായണ ഗുരുകുലം സ്ഥാപിക്കുന്നത്. പില്‍ക്കാലത്ത് നാരായണഗുരുകുലങ്ങളുടെ കേന്ദ്രസ്ഥാനമായിത്തീര്‍ന്നു ഇവിടം. നടരാജഗുരു 1969 ല്‍ ഏകത്വബോധത്തിലൂടെ ലോകസമാധാനം എന്ന ലക്ഷ്യത്തോടെ പത്തുദിവസം നീണ്ടുനിന്ന ലോകസര്‍വമത സമ്മേളനം കണ്ണൂര്‍ ജില്ലയിലെ ഏഴിമല ഗുരുകുലത്തില്‍ നടത്തുകയുണ്ടായി.

1895 ഫെബ്രുവരി 11 ന് ഡോ. പല്‍പ്പുവിന്റെയും ഭഗവതിയമ്മയുടെയും മകനായി ജനിച്ച നടരാജ ഗുരു 1973 മാര്‍ച്ച് 19-ാം തീയതി വര്‍ക്കല ഗുരുകുലത്തില്‍ വച്ച് മഹാസമാധി പ്രാപിച്ചു.

നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജഗുരു വിശ്വപ്രസിദ്ധ ശ്രീനാരായണ ദാര്‍ശനികനായാണ് അറിയപ്പെടുന്നത്. നടരാജഗുരുവിനുശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ നിത്യചൈതന്യയതി നാരായണഗുരുകുലത്തിന് നേതൃത്വം നല്‍കി. മുനി നാരായണപ്രസാദ് സ്വാമികളാണ് നാരായണഗുരുകുലത്തിന്റെ ഇപ്പോഴത്തെ സാരഥി.

9446152044

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.