Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിരയിലില്ലെങ്കിലും മസ്തകപ്പൊക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:32 am IST
in Vicharam

ഒരുകാര്യം എനിക്കു മനസിലായി. നടനായിക്കഴിയുമ്പോള്‍ പൊതുജീവിതത്തില്‍ നമുക്കു നഷ്ടപ്പെടുന്നത് കുടുംബത്തെയാണ്. ഇനിയും നടന്നുതീര്‍ക്കാന്‍ കതിരും കളയും നിറഞ്ഞ പാടശേഖരങ്ങള്‍ ഇനിയുമുണ്ട്. ഓര്‍മ്മകളുടെ പാടത്തില്‍ ഒരു പകല്‍ അവസാനിക്കുകയാണെന്നു കരുതാം. ഒരു പ്രമുഖ വാരികയില്‍ എഴുത്തുകാരനായ പി.ബാലചന്ദ്രന്റെ ആത്മകഥ ഓര്‍മ്മപ്പാടം അവസാനിക്കുന്നത് ഈ വരികളുടെ തുടര്‍ച്ചയായാണ്.

സിനിമാജാഡയുടെ കേവുഭാരമോ എഴുത്തഹങ്കാരത്തിന്റെ അന്തിമതീര്‍പ്പുകളോ ഇല്ലാത്ത ഒരാളുടെ മനസുനെറിവാണ് ഈ വാക്കുകളില്‍ നിറയുന്നത്. ഇങ്ങനെയൊരു അകമുള്ള ആള്‍ക്കേ മലയാള സിനിമയുടെ എക്കാലത്തേയും ശുദ്ധംചെയ്ത പവിത്രം എന്ന ക്‌ളാസിക് സിനിമയുടെ തിരക്കഥാകാരനാകാന്‍ കഴിയൂ. മുഷിവിന്റെ മലിനവുമായി ഇരിക്കുമ്പോള്‍ മലയാളിക്ക്് ഗംഗാസ്‌നാനം പോലുള്ള സിനിമയാണ് ടി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്ത പവിത്രം.

കമ്മട്ടിപ്പാടം നമ്മള്‍ ഉത്സവംപോലെ ആഘോഷിച്ചു. ഇപ്പഴും അതിന്റെ വെടിക്കെട്ട് തീര്‍ന്നിട്ടില്ല.വിനായകനിലൂടേയും മണികണ്ഠനിലൂടേയും മലയാള സിനിമ ഒത്തുതീര്‍പ്പുകളുടെ സമതലങ്ങളില്‍നിന്നും വഴിമാറി കറുപ്പും കരുത്തും ഉരുക്കിയൊഴിച്ച് പെരുമാറ്റത്തിന്റെ ഉലയിലൂതിയെടുത്ത വേഷങ്ങള്‍കൊണ്ട് നടനേയും കടന്നുപോകാമെന്നു തെളിയിച്ചു. ഈ നടന്മാര്‍ മലയാളസിനിമയുടെ ഭാവിനടനത്തിന്റെ വിവേക ചൂഡാമണികളാണ്. പക്ഷേ ഈ വഴികളിലൊന്നും പഴയ കമ്മട്ടിപ്പാടത്തെ ഓര്‍മ്മപ്പാടത്തേക്കു തിരിച്ചൊഴുക്കിയ അതിന്റെ തിക്കഥാകൃത്ത് പി.ബാലചന്ദ്രന്റെ നിഴല്‍ ആരും കണ്ടില്ല. അല്ലെങ്കിലും സ്വന്തം നിഴല്‍ അവനവനൊപ്പമല്ലേ കാണൂ.

സ്വന്തം ഇടങ്ങളില്‍ എഴുത്തുകാരന്‍ അറിയപ്പെടാതെ പോകുകയാണ്. എഴുതപ്പെടാതെ പോകുകയാണ്. ലോകസിനിമയിലെ മഹാരഥന്മാരെല്ലാം തിരക്കഥയെന്ന ബലത്തില്‍ ഊന്നുമ്പോള്‍അതിനെ തള്ളിക്കളഞ്ഞ് ഞാനാണ് രാഷ്‌ട്രം എന്ന് പ്രഖ്യാപിക്കുന്ന ലൂയി പതിന്നാലാമന്‍മാരും നമ്മുടെ സിനിമയിലുണ്ട്.പൂരത്തിനു തിടമ്പേറ്റാനായി വെറുതെ മസ്തകം പൊക്കാന്‍ ബാലനെകിട്ടില്ലെന്ന്ആത്മകഥതന്നെ സാക്ഷി. നിരയിലില്ലെങ്കിലും മസ്തകപ്പൊക്കമുള്ള കരിവീരന്‍ എപ്പഴും അവന്റെ തിമിര്‍പ്പു തേടുന്നത് വിപിന വന്യതയുടെ അകത്തളങ്ങളിലാണ്. പി.ബാലചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ തന്റെ ഉള്ളിലുള്ള അന്വേഷണങ്ങളുടെ സര്‍ഗ പ്രദേശങ്ങളില്‍ ഈ തിരക്കില്‍പ്പെടാതെ അലയുന്നുണ്ടാവണം.

അതെ, എഴുത്തുകാരന്റെ അഹന്തയില്ലാതെ സ്വന്തം നിലവാരത്തിന്റെ സുരക്ഷിതത്വത്തിന്റെ പക്വതയിലാണ് അദ്ദേഹം. കമ്മട്ടിപ്പാടം സംവിധായകന്റെ സിനിമയാണെന്ന് ബാലന്‍. തിരക്കഥ സംവിധായകനൊരു ടൂള്‍മാത്രം. ഇതൊരു തിരക്കഥാ അവലംബ സിനിമയല്ല. രാജീവ് രവിയും താനുംകൂടി നടത്തിയ ചര്‍ച്ചയാണ് ഇതിനാധാരം. എഴുതപ്പെട്ട തിരക്കഥയുടെ സ്വാഭാവിക വഴിയിലൂടെ പിന്തുടര്‍ന്നുണ്ടായതല്ല ഈ സിനിമ എന്ന് ഈ തിരക്കഥാകൃത്ത് പറയുമ്പോള്‍ അനുഭവങ്ങളുടേയും കാഴ്ചപ്പാടിന്റെയും പെരുക്കത്തില്‍ തിരിച്ചറിഞ്ഞ എഴുത്തുകാരന്റെയും മനുഷ്യന്റെയും വകതിരിവായി മാറുന്നുണ്ടത്.അതെ,ബാലന് പരിഭവമൊന്നുമില്ല.

പവിത്രത്തിനു മുമ്പേ ബാലചന്ദ്രന്‍ എഴുതിയ സിനിമയാണ് ഉള്ളടക്കം. മനസിന്റെ കാന്താര ദേശങ്ങള്‍ വകഞ്ഞുമാറ്റിയ ചിത്രമാണ് ഉള്ളടക്കം. ഇതേ കൈത്തഴക്കത്തിലുണ്ടായതാണ് പുനരധിവാസവും ഇവന്‍ മേഘരൂപനും ഇപ്പോള്‍ ആഘോഷമായ കമ്മട്ടിപ്പാടവും. നടന്‍, നാടകകൃത്ത്, തിരക്കഥാ കൃത്ത്, സംവിധായകന്‍ എന്നിങ്ങനെ ജ്വാലാമുഖങ്ങളുള്ള തീവെട്ടി കത്തുന്നുണ്ട്് ബാലന്റെ പ്രതിഭയില്‍. ഇനിയും ആ പ്രതിഭ മിന്നലായി മാറും.

സിനിമ സംവിധായകന്റെതാണെന്നും അതല്ല കൂട്ടായ്‌മയുടേതാണന്നും നമുക്ക് ചര്‍ച്ചചെയ്ത് ജയിക്കാം,തോല്‍ക്കാം. സിനിമ താരങ്ങളുടേതും കൂടിയാണെന്നും നമുക്കു പറയാം. അപൂര്‍മായി അത് വിനായകന്മാരുടേയും മണികണ്ഠമാരുടേതെന്നും. പ്രേക്ഷകന് പ്രത്യക്ഷത്തില്‍ താരങ്ങള്‍മാത്രമാണ് സിനിമ. അത്തരംവേഷങ്ങളേയും കടന്നുപോകുന്നതാണ് സിനിമ. സിനിമയേയും കടന്നുപോകുന്ന ചില എഴുത്തുകാരും നമുക്കുണ്ടായിട്ടുണ്ട്, പത്മരാജന്‍, ലോഹിതദാസ്, എംടി. അതിന്റെ തുടര്‍ച്ചയില്‍ ഇനിയും പേരുകളുണ്ടാവും. വരരുതെന്നു വാശിപിടിക്കാന്‍ ആര്‍ക്കും അവകാശമില്ലല്ലോ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.