അരൂര്‍: റോഡുകള്‍ തകര്‍ന്ന് കുണ്ടും കുഴിയുമായി. വ്യവസായ മേഖലയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍.
നൂറ് കണക്കിന് വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്ന അരൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള റോഡ് തകര്‍ന്നിട്ട് കാലങ്ങളായി. റോഡ് തകര്‍ന്നത് മൂലം അസംസ്‌കൃത സാധനങ്ങള്‍ എത്തിക്കാനാതെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ട സ്ഥിതിയിലാണ്.
അര നൂറ്റാണ്ട് മുന്‍പാണ് അരൂരിലെ വ്യവസായ മേഖല ആരംഭിച്ചത്. ജില്ലയിലെ ആദ്യ വ്യവസായ മേഖലയാണിത്. കണ്ടെയ്‌നര്‍ ലോറികളടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇവിടേയക്ക് എത്തുന്നത്.
റോഡ് തകര്‍ന്നതോടെ വാഹനങ്ങള്‍ക്ക് സ്ഥപനങ്ങളില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇതുമൂലം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. ഐസ്‌ക്രീം മുതല്‍ ആസിഡ് വരെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്‌ക്കാനോ അസംസ്‌കൃത വസ്തുക്കള്‍ യഥാസമയം എത്തിക്കാനോ കഴിയാത്ത സാഹചര്യമാണ്.
വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ നിര്‍മിച്ച റോഡുകളാണിവിടെയുള്ളത്. റോഡ് നിര്‍മിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ തയാറായിട്ടില്ലെന്നാണ് വിമര്‍ശനം.
ഏക്കര്‍ കണക്കിന് സ്ഥലങ്ങളുള്ള മേഖലയിലെ സ്ഥാപനങ്ങളിലേക്ക് നിരവധി റോഡുകളാണുള്ളത്. ഇവയെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കകയാണ്. തുടര്‍ച്ചയായി പെയ്ത മഴയില്‍ വെള്ളകെട്ട് രൂപപ്പെട്ടതോടെ കാല്‍നട യാത്രപോലും ദുസ്സഹമായി.
അഞ്ഞൂറോളം തൊഴിലാളികളാണ് വിവിധ ഫാക്ടറികളിലായി തൊഴിലെടുക്കുന്നത്. നൂറു കണക്കിന് ഇരുചക്രവാഹനങ്ങളും, കണ്ടെയ്ന്‍ ലോറിയുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് നിത്യേനയിവിടെ എത്തുന്നത്.
ലക്ഷക്കണക്കിനു രൂപാ നികുതി ഇനത്തില്‍ സര്‍ക്കാരിനു ലഭിക്കുന്ന മേഖലയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
















