കശ്മീർ: ജമ്മു കശ്‌മീരിലെ വടക്കൻ ഉറി മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സെെന്യം വധിച്ചു. ഓപ്പറേഷൻ നടപടിയിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. മേഖലയിൽ ഇപ്പോഴും ഭീകരർക്കായി തെരച്ചിലും വെടിവയ്‌പും തുടരുകയാണ്.
പ്രദേശത്തെ ഗവാലട്ട വനമേഖലകളിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ രാഷ്‌ട്രീയ റൈഫിൾസിലെ സൈനികരാണ് ആദ്യം കണ്ടത്. തുടർന്ന് സൈനികർ ഇവർക്കെതിരെ നിറയൊഴിക്കുകയായിരുന്നു. ഇവരുടെ വെടിവയ്‌പിലാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്.
പാക് അധീന കശ്മീരിൽ നിന്നാണ് ഭീകരർ കൂടുതലും ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 7 ഭീകരരെയാണ് സൈന്യം അതിർത്തിയിൽ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: