Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബഹിരാകാശത്തെ യുഗപ്പിറവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 01:17 pm IST
in Vicharam

ബഹിരാകാശത്ത് ഭാരതത്തിന്റെ അശ്വമേധം തുടരുകയാണ്. അമേരിക്കയുടെ ‘നാസ’യേയും ചൈനീസ് സ്‌പേസ് ഏജന്‍സിയേയുമെല്ലാം അമ്പരപ്പിച്ച് നൂറിലേറെ ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ശൂന്യാകാശത്ത് എത്തിച്ച് ചരിത്രം കുറിച്ചിട്ട് മാസങ്ങളേ ആയുള്ളൂ. അതിനു പിന്നാലെയാണ് നാം സ്വന്തമായി വികസിപ്പിച്ച അതിശീത എന്‍ജിന്‍ (ക്രയോജനിക് എന്‍ജിന്‍) ഉപയോഗിച്ച് ജിഎസ്എല്‍വി മാര്‍ക്ക്-മൂന്ന് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. നമ്മുടെ ബഹിരാകാശ ഗവേഷണ രംഗത്ത് ഇത് പുതിയ യുഗപ്പിറവിയാണ്.

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ റോക്കറ്റാണ് പിഎസ്എല്‍വി എന്ന പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. 1990 കളില്‍ വികസിപ്പിച്ച പിഎസ്എല്‍വി ഇന്ന് നമ്മുടെ ആകാശക്കുതിപ്പുകളുടെയെല്ലാം അടിത്തറയാണ്. ‘മംഗള്‍യാന്‍’ എന്ന ചൊവ്വയുടെ ഉപഗ്രഹത്തെയും ഈ ഫെബ്രുവരിയില്‍ 104 ഉപഗ്രഹങ്ങളെയും ശൂന്യാകാശത്ത് എത്തിച്ച് മാനത്ത് മായാജാലം തീര്‍ത്തത് പിഎസ്എല്‍വിയാണ്. 35 വിക്ഷേപണത്തില്‍ 34ലും വിജയം. ആദ്യ വിക്ഷേപണം മാത്രമാണ് പരാജയമായത്. വിജയഗാഥ മാത്രമാണ് പിഎസ്എല്‍വിക്ക് പാടാനുള്ളതെങ്കിലും നമുക്ക് മുന്നോട്ടുള്ള കുതിപ്പിന് വലിയ റോക്കറ്റുകള്‍ കൂടിയേ തീരൂ.അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ജിഎസ്എല്‍വി എന്ന ജിയോസിങ്ക്രണസ് ലോഞ്ച് വെഹിക്കിള്‍ രൂപംകൊണ്ടത്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പാണ് തിങ്കളാഴ്ച വിജയകരമായി വിക്ഷേപിച്ചത്. നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍വരെ വളരെ ഉയര്‍ന്ന ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഇതിന് കഴിയും. ഭൂമിയോട് വളരെ അടുത്തുള്ള ഭ്രമണപഥത്തിലാണെങ്കില്‍ പത്തു ടണ്‍ വരെയും. 3136 കിലോ ഭാരമുള്ള ജിസാറ്റ്-19 ആണ് നാം കഴിഞ്ഞ ദിവസം ഇതില്‍ വിക്ഷേപിച്ചത്. 640 ടണ്‍ ഭാരവും 44 മീറ്ററോളം ഉയരവുമുള്ള പടുകൂറ്റന്‍ റോക്കറ്റാകും ഇനിയുള്ള ബഹിരാകാശ ദൗത്യങ്ങൡ നമ്മുടെ സഹയാത്രികന്‍.

റഷ്യ നമുക്ക് ക്രയോജനിക് എന്‍ജിന്‍ നല്‍കുന്നതിന് അമേരിക്കയടമുള്ളവര്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് അത് സ്വന്തമായി വികസിപ്പിക്കാന്‍ നാം ശ്രമം തുടങ്ങിയത്. പല കാരണങ്ങളാല്‍ അത് നീണ്ടുപോയി. ചാരക്കേസിന്റെ പേരില്‍ നമ്പി നാരായണനെപ്പോലുള്ളവര്‍ പുറത്തുപോയതോടെ നമ്മുടെ ശ്രമം വീണ്ടും വെള്ളത്തിലായി. ഒടുവില്‍ രണ്ടു പതിറ്റാണ്ടോളം വൈകിയെങ്കിലും നാം സ്വന്തമായി അത് വികസിപ്പിക്കുക തന്നെ ചെയ്തു. നമ്മുടെ ശാസ്ത്രജ്ഞരുടെ ദൃഢനിശ്ചയത്തിന്റെ വിജയമാണ് ഇത്. ഈ എന്‍ജിനില്‍ കൂടുതല്‍ ഗവേഷണം നടത്തി മെച്ചപ്പെടുത്തിയാല്‍ ഇനിയും നമുക്ക് ഉയരങ്ങള്‍ താണ്ടാം, മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാം. അന്താരാഷ്‌ട്ര സ്‌പേസ് സ്‌റ്റേഷനെപ്പോലെ ബഹിരാകാശത്ത് സ്ഥിരം താവളമൊരുക്കാം.

എല്ലാ രംഗങ്ങളിലും രാജ്യം അതിവേഗം മുന്നേറുകയാണ്. അതനുസരിച്ചുള്ള സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്. ആശയ വിനിമയം, വാര്‍ത്താ വിതരണം, ടിവി സംപ്രേഷണം,കാലാവസ്ഥാ നിരീക്ഷണം, പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുളള സംവിധാനം, ജിപിഎസ് തുടങ്ങി എല്ലാക്കാര്യങ്ങള്‍ക്കും അനുദിനം ആവശ്യക്കാര്‍ ഏറുന്നു. മൊബൈല്‍ രംഗത്ത് നിത്യേന വിപ്ലവമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വായു, കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ പോലെ മൊബൈലും ഇന്ന് അത്യന്താപേക്ഷിതമായിക്കഴിഞ്ഞു. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിറവേറ്റുന്നത് ഉപഗ്രഹങ്ങളെ ആശ്രയിച്ചാണ്. വിപുലമായ സൗകര്യങ്ങളും ശേഷിയുമുള്ള ഉപഗ്രഹങ്ങള്‍ക്ക് ഈ ദൗത്യങ്ങള്‍ നിറവേറ്റാനും അങ്ങനെ ജനജീവിതം കൂടുതല്‍ സുഖകരവും സുരക്ഷിതവുമാക്കാനും സഹായിക്കും. ഇന്ത്യയ്‌ക്കു മാത്രമല്ല എല്ലാ രാജ്യങ്ങള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും. സാര്‍ക്ക് രാജ്യങ്ങള്‍ക്കായി നാം അടുത്തിടെ ഒരു ഉപഗ്രഹം സമര്‍പ്പിച്ചിരുന്നു.

വെറുതേ റോക്കറ്റും ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് അയച്ച് പട്ടിണി രാജ്യമായ ഭാരതം കോടികള്‍ തുലയ്‌ക്കുകയാണെന്നാണ് മുന്‍പ് ചിലര്‍ പറഞ്ഞിരുന്നത്. കമ്പ്യൂട്ടറുകളെവരെ എതിര്‍ത്ത ഇക്കൂട്ടര്‍ക്ക് എന്തായാലും ഇപ്പോള്‍ ഈ അഭിപ്രായം ഉണ്ടാവില്ല. മൊബൈല്‍ അനങ്ങണമെങ്കില്‍, ടിവിയില്‍ വാര്‍ത്തകളോ വിനോദപരിപാടികളോ കാണണമെങ്കില്‍, ഫേസ്ബുക്കിലും ട്വിറ്ററിലും അഭിരമിക്കണമെങ്കില്‍, ദുരന്തസ്ഥലത്ത് അടിയന്തരമായി സഹായം എത്തിക്കണമെങ്കില്‍, ഭൂകമ്പമോ സുനാമിയോ ഉണ്ടായാല്‍ ആ വിവരം മിന്നല്‍ വേഗത്തില്‍ അറിയണമെങ്കില്‍ നമുക്ക് ഉപഗ്രഹങ്ങളുടെ സഹായം കൂടിയേ കഴിയൂ. അതിന് ചെലവിടുന്ന പണം ഒരു നഷ്ടമേയല്ല. മാത്രമല്ല, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെക്കുറഞ്ഞ ചെലവിലാണ് നാം ഉപഗ്രഹങ്ങളും റോക്കറ്റുകളും വികസിപ്പിക്കുന്നത്. വെറും 300 കോടി രൂപ ചെലവിലാണ് ക്രയോജനിക് എന്‍ജിന്‍ വികസിപ്പിച്ചത്.

ഉപഗ്രഹ വിക്ഷേപണ വിപണിയിലും നമുക്കുള്ള നേട്ടം ചില്ലറയല്ല. കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നതിനാല്‍ നിരവധി രാജ്യങ്ങളാണ് ഈ ആവശ്യവുമായി നമ്മെ സമീപിക്കുന്നത്. അമേരിക്കയും ജര്‍മ്മനിയും ഫ്രാന്‍സും അടക്കം പല രാജ്യങ്ങളുടെയും ഉപഗ്രഹങ്ങള്‍ നാം ചുരുങ്ങിയ ചെലവില്‍ വിക്ഷേപിച്ചിട്ടുണ്ട്. അവര്‍ക്ക് ലാഭം, നമുക്ക് മികച്ച വരുമാനം. ഇനിയും ഈ രംഗത്ത് വലിയ നേട്ടങ്ങള്‍ നമുക്ക് കൈവരിക്കേണ്ടതുണ്ട്. നമ്പി നാരായണന്‍ ‘ജന്മഭൂമി’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞപോലെ ഏഷ്യന്‍ സ്‌പേസ് ഏജന്‍സി രൂപീകരിക്കണം. അതിന് ഭാരതം നേതൃത്വം നല്‍കണം. മറ്റു രാജ്യങ്ങളുടെ കൂടി സാമ്പത്തിക സാങ്കേതിക സഹായത്തോടെ മനുഷ്യരാശിക്കുവേണ്ടി വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ത്യയ്‌ക്ക് കഴിയും, കഴിയണം. അതിന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിയട്ടെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.