കൊച്ചി: മെട്രോയുടെ ഉദ്ഘാടന വേദി ഇന്നറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനാല്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായാലേ വേദി തീരുമാനിക്കൂ. പരിശോധനയ്ക്കായി എസ്പിജി ടീം ഇന്ന് കൊച്ചിയിലെത്തും.
ഈ മാസം 17നാണ് മെട്രോ ഉദ്ഘാടനം നിശ്ചയിച്ചിട്ടുള്ളത്. ആലുവ, ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്. മൂന്ന് സ്ഥലത്തെയും സുരക്ഷാ സംവിധാനങ്ങള്‍ എസ്പിജി ടീം പരിശോധിക്കും.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് മെട്രോ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. അതുകൊണ്ടുതന്നെ പാലാരിവട്ടം സ്റ്റേഷന് തൊട്ടടുത്തുള്ള ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയമായിരിക്കും പരിഗണിക്കുകയെന്നാണ് സൂചന. മൂന്നിടത്തും സുരക്ഷാ പ്രശ്നങ്ങളില്ലെന്നാണ് സൂചന.
സുരക്ഷ വിലയിരുത്താനായി ഇന്നലെ ഡിജിപി ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: