Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണ്ണില്ലാത്ത ഹിംസാ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 08:56 pm IST
in Vicharam

വളര്‍ത്തുമൃഗങ്ങളെ അറവുശാലയ്‌ക്കു വില്‍ക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികള്‍ നടത്തിവരുന്ന പ്രതിഷേധം കേരളത്തില്‍ ക്രൂരവും അറപ്പുളവാക്കുന്നതുമാകുന്നു. പ്രതിഷേധസമരങ്ങള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ള, അല്ലെങ്കില്‍ കൊടുത്തുവരുന്ന ഇടതുകക്ഷികളേയും വെല്ലുന്ന രീതിയിലാണ് അഹിംസാ തത്ത്വവാദികളായ കോണ്‍ഗ്രസ്സുകാര്‍ ഈ ഉത്തരവിനെതിരെ പ്രതിഷേധിച്ചുകാണുന്നത്.

ഉത്തരവിനോടാണോ സര്‍ക്കാരിനോടാണോ അതോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണോ യൂത്ത് കോണ്‍ഗ്രസ്സുകാരുടെ നിന്ദ്യവും അതിനീചവും ക്രൂരവുമായ ‘ഹിംസാപ്രതിഷേധം’ കണ്ണൂരില്‍ അരങ്ങേറിയതെന്നു മനസ്സിലാകുന്നില്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍തന്നെ ദേശീയ ശ്രദ്ധ നേടിയിട്ടുള്ളതും സമര്‍ത്ഥരുമായ നേതാക്കന്മാര്‍ കേരളത്തിലെ കോണ്‍ഗ്രസ് സംഘടനയിലുണ്ട്. ഇവരില്‍ പലരും, ഇപ്പോഴുള്ളവരില്‍ ഏറെപ്പേരും യൂത്ത് കോണ്‍ഗ്രസ്സിന്റെ സമുന്നത പദവിവരെ അലങ്കരിച്ചവരുമാണ്.

വിവേകശാലികളായി നിലകൊണ്ടു നേതൃത്വം ഏറ്റെടുത്തിട്ടുള്ളവരുടെ പാത പിന്തുടരുകയാണ് സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ ചെയ്യേണ്ടത്. പരസ്യമായി കന്നുകുട്ടിയുടെ തലയറുത്ത ഈ ‘യൂത്തന്മാരെ’ എന്താണ് വിളിക്കേണ്ടത്? ഇവന്മാരാണോ യുവഗാന്ധിയന്മാര്‍?

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നാടെങ്ങും ചര്‍ച്ചാവിഷയമാവുകയും ജനങ്ങളുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങളിലൂടെയും നേരിട്ടും ഗവണ്മെന്റും ഭരണകക്ഷികളും കേട്ടുവരികയുമാണ് ഇപ്പോള്‍. ഉത്തരവിന്റെ പ്രായോഗികനടത്തിപ്പിലോ അനുവര്‍ത്തിക്കുന്നതിലോ ബുദ്ധിമുട്ടുകളോ കുഴപ്പങ്ങളോ ഉണ്ടെന്നു തോന്നുമ്പോഴാണല്ലോ പ്രതിഷേധം ഉയരുന്നത്.

കണ്ണൂരില്‍ പരസ്യമായി പൊതുനിരത്തില്‍വച്ചു കന്നുകുട്ടിയുടെ തലയറുത്ത് കേന്ദ്ര സര്‍ക്കാരിനോട് പ്രതിഷേധം രേഖപ്പെടുത്തിയ ഹിംസാവാദികളായ യുവ കോണ്‍ഗ്രസ്സുകാരെ മനുഷ്യവര്‍ഗത്തോടാണോ ഉപമിക്കേണ്ടത്? പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയല്ല ഈ തലതിരിഞ്ഞ തെമ്മാടിത്തരത്തിനു വേണ്ട നടപടി, ഈ പൈശാചിക പ്രവൃത്തിയില്‍ ബന്ധപ്പെട്ട എല്ലാവരെയും പാര്‍ട്ടിയില്‍നിന്നു പുറംതള്ളുകയാണ് വേണ്ടത്. അത് ഉറക്കെ പ്രഖ്യാപിക്കാനുള്ള ആര്‍ജവം പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കാണിക്കണം.

കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ സത്യത്തിനും അഹിംസയ്‌ക്കും പ്രസക്തി ഉണ്ടെന്നാണ് രാഷ്‌ട്രീയ ചരിത്രകാരന്മാര്‍ പറയാറുള്ളത്. കാലം മാറിവരുമ്പോള്‍ ഗാന്ധിയേയും തള്ളിപ്പറയുന്ന കോണ്‍ഗ്രസ്സുകാരും യൂത്തന്മാരും ഇത്ര പൈശാചികമായ പ്രവൃത്തി ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

കരുതിക്കൂട്ടി ചെയ്തിട്ടുള്ള ഈ നടപടിയെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരന്‍ പോലും എതിര്‍ത്തു തടയാതിരുന്നത് മൊത്തത്തില്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ പൈശാചികവും നിഷ്ഠുരവുമായ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. അഹിംസാ വാദികള്‍ ആത്മഹത്യ ചെയ്യാത്തതില്‍ അത്ഭുതം തോന്നുന്നു.

കേന്ദ്ര ഉത്തരവ് വലിച്ചുകീറി കൊട്ടയിലിടാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്തുകൊണ്ട് ഇത്ര ക്രൂരമായ അഹിംസാ വിരുദ്ധ പ്രതിഷേധ നടപടികളെ അര്‍ഹിക്കുന്ന രീതിയില്‍ തള്ളിപ്പറയുന്നില്ല. എന്നാല്‍ ഇത്തരം കാടത്ത പ്രതിഷേധങ്ങളെ പിന്തുണയ്‌ക്കാന്‍ കഴിയില്ലെന്ന് യഥാസമയം രാഹുല്‍ഗാന്ധി പ്രതികരിച്ചതില്‍ സ്വല്‍പം ആശ്വാസം തോന്നുന്നു.

പൊതുനിരത്തില്‍ അനാവശ്യമായി ഒരു ജീവപ്രാണിയെ കഴുത്തറുത്തു കൊല്ലുമ്പോള്‍ നോക്കുകുത്തികളായി പോലീസുകാര്‍ നില്‍ക്കുന്നത് ടിവിയില്‍ കാണാനിടയായി. നിരന്തരം കൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ ഒരു നരഹത്യപോലും ഇതുവരെ തടയാന്‍ കഴിഞ്ഞിട്ടില്ലാത്ത പോലീസുകാര്‍ക്ക് എങ്ങനെ ഒരു മാടിന്റെ കഴുത്ത് പൊതുനിരത്തില്‍ അറുക്കുന്നതു തടയാന്‍ കഴിയും?

പോലീസുകാരെയോര്‍ത്തു ജനങ്ങള്‍ ‘കഷ്ടം’ എന്നുപറയട്ടെ. മൃഗങ്ങളോടുള്ള ക്രൂരതയെ ചെറുക്കാന്‍ രാജ്യമൊട്ടാകെ നടപ്പില്‍ വരുത്താനുദ്ദേശിച്ചുള്ള ഉത്തരവ് എങ്ങനെയാണ് ഭക്ഷ്യക്രമവുമായി ബന്ധപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും, എ. കെ. ആന്റണിയും അദ്ദേഹത്തിന്റെ കക്ഷിയും ഭക്ഷണരീതിയെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ ജനങ്ങളുടെ ആഹാരക്രമത്തില്‍ എന്തോ നിയന്ത്രണം കൊണ്ടുവരാന്‍ പോകുന്നു എന്നൊരു ഭയാശങ്ക ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ കരുതിക്കൂട്ടിയുള്ള ഒരു കപടശ്രമം കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ കൂട്ടായി നടത്തുന്നുവെന്നുവേണം അനുമാനിക്കേണ്ടത്.

ജീവപ്രാണികളെ ക്രൂരമായി കൊല്ലരുതേ എന്ന് മനുഷ്യപ്പറ്റുള്ള ഒരുകൂട്ടര്‍ ഒരുവശത്ത് മുറവിളി കൂട്ടുമ്പോള്‍ ധാര്‍മിക ബോധം ഇല്ലാത്ത ഒരുപറ്റം രാഷ്‌ട്രീയ നേതാക്കന്മാര്‍ വീറും വാശിയും ഉണര്‍ത്തി നാടെങ്ങും ‘ബീഫ് ഫെസ്റ്റ്’ നടത്തി പൊതുസേവനം ചെയ്യുന്നു!

ഈ ‘ബീഫ് ഫെസ്റ്റ്’ സ്‌നേഹികള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. പാരമ്പര്യമായി മാംസം കഴിക്കാത്തവരും മാംസ ഭക്ഷണം വേണ്ടെന്നു വച്ചവരും സസ്യാഹാര രീതിയെ പ്രോത്സാഹിപ്പിക്കുന്നവരും എല്ലാ പാര്‍ട്ടികളിലും ഉണ്ട്.

ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ പിന്തുണയാര്‍ജ്ജിച്ചു കേന്ദ്ര ഗവണ്‍മെന്റിനെതിരായ ഒരു നീക്കം നടത്താമെന്നായിരിക്കും ഇക്കൂട്ടര്‍ കരുതുന്നത്. രാഷ്‌ട്രീയ ലക്ഷ്യം എന്തുമാകട്ടെ, അത് കൈവരിക്കുന്നതിനുവേണ്ടി പൈശാചികതയെയും കൊടുംക്രൂരതയെയും പ്രോത്സാഹിപ്പിക്കാന്‍ ഏതു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതൃ നിരയിലുള്ളവര്‍ ശ്രമിച്ചാലും അവര്‍ കൊടും ക്രൂരതയുടെ വഴികാട്ടികളാണെന്നു വിളിച്ചുപറയേണ്ടി വരും.

(മാധ്യമ പ്രവര്‍ത്തകനാണ്  ലേഖകന്‍)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

Kerala

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

India

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

Kerala

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

Kerala

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

പുതിയ വാര്‍ത്തകള്‍

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.