ഹൗറ: ആശുപത്രിയില്‍ നിന്നുള്ള വിവരം കിട്ടിയപ്പോഴാണ് വീട്ടുകാര്‍ പാഞ്ഞെത്തിയത്. കുറച്ചു ദിവസമായി ചികിത്സയിലായിരുന്ന ജെയ്നാരായണ് പാണ്ഡെ എന്ന അമ്പത്താറുകാരന്റെ മരണ വാര്‍ത്തയാണ് ഹൗറ ജില്ലാ ആശുപത്രി അധികൃതര്‍ വീട്ടില്‍ അറയിച്ചത്.
നിലവിളിയും നെഞ്ചത്തടിയുമായി വീട്ടുകാര്‍ എത്തയപ്പോള്‍ കണ്ടത് ആശുപത്രി ക്യാന്റീനില്‍ ഭക്ഷണം കഴിച്ച് രസിച്ചിരിക്കുന്ന ജെയ്നാരായണിനെ. വീട്ടുകാരെ കണ്ടയുടന്‍ ജെയ്നാരായണ് ഓടി. പിന്നാലെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും.
ജെയ്നാരായണിന്റെ മൃതദേഹത്തില്‍ ചാര്‍ത്താന്‍ കൊണ്ടു വന്ന വലിയ മാലയും പൂക്കളുമൊക്ക വലിച്ചെറിഞ്ഞായിരുന്നു ബന്ധുക്കളുടെ ഓട്ടം.
മരിച്ചെന്നു കരുതിയ ആള് ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിലുള്ള ആഹ്ലാദത്തിലെത്തിയ ബന്ധുക്കളെ ജെയ്നാരായണിന്റെ ഓട്ടം അത്ഭുതപ്പെടുത്തി. എന്തിനായിരുന്നു ആ ഓട്ടം? ജെയ്നാരായണ് മരിച്ചെന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ അറിയിച്ചതെങ്ങനെ?
ക്ഷയരോഗ ബാധിതനായ ജെയ്നാരായണിനെ അസുഖം കൂടിയപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒപ്പമുണ്ടായിരുന്ന ബന്ധു വീട്ടില്‍ പോയ തക്കത്തില്‍ ജെയ്നാരായണ് ഒരു കൗതുകം ഒപ്പിച്ചു. തിരക്കുള്ള ആശുപത്രിയില്‍ നിലത്തു കിടത്തിയിരുന്ന മറ്റൊരു രോഗിയെ തന്റെ കട്ടിലില്‍ കിടത്തി. രാജ്നാരായണ്‍ ആശുപത്രി വളപ്പില്‍ കറങ്ങി നടന്നത് ആരും ശ്രദ്ധിച്ചതുമില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ജെയ്നാരായണിന്റെ സ്ഥാനത്തു കിടന്ന രോഗി മരിച്ചു. ജെയ്നാരായണ് ആണെന്നു ധരിച്ച് അധികൃതര്‍ അക്കാര്യം വീട്ടിലും അറിയിച്ചു.
എന്നാല്‍ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ഇഷ്ടപ്പെടാത്തതിനാലാണ് രാജ്നാരായണ്‍ ഓടിയത്. ആശുപത്രിയില്‍ തുടര്‍ന്നു കഴിയാനാണ് ഇഷ്ടം. ഇവിടെയാണെങ്കില്‍ ഭക്ഷണം കിട്ടും എന്നാണ് അദ്ദേഹത്തിന്റെ നയം.
എത്ര നിര്‍ബന്ധിച്ചിട്ടും വീട്ടില്‍ പോകാന്‍ കൂട്ടാക്കാത്ത ജെയ്നാരായണിനെ ആശുപത്രിയില്‍ത്തന്നെ താമസിക്കാന്‍ അനുവദിക്കാനാണ് തത്ക്കാലം സൂപ്രണ്ടിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: