ഉന്നതമായ നിലയില്‍ തീര്ത്ഥരാമന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. പല കോണുകളില്‍ നിന്ന് അഭിനന്ദനങ്ങളും ഒട്ടനവധി സമ്മാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഒരു ദിവസം പ്രൊഫ. ബേയ്ല് അദ്ദേഹത്തെ വീട്ടില്‍ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു:
”പഞ്ചാബിലെ ഉന്നത ഭരണാധികാരികള്‍ എന്നോട് പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളുടെ പേരു കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ജോലി നല്‍കുന്നതിന് വേണ്ടിയാണത്. ഞാന്‍ നിന്റെ പേരും അതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടും വൈകാതെ നീ ഒരുയര്‍ന്ന ഉദ്യോഗസ്ഥനായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”
തീര്‍ത്ഥരാമന്റെ മറുപടി അദ്ദേഹത്തെ അമ്പരപ്പിച്ചു: ” വേണ്ട സര്, എന്റെ പേര് ആ ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുത്. ഞാന്‍ വിദ്യ സമ്പാദിച്ചത് സ്വാര്ത്ഥലാഭത്തിനായല്ല, എന്റെ വയറ്റുപ്പിഴപ്പിനുമല്ല, അതുകൊണ്ട് ഞാനെന്റെ ദേശത്തെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്.”
വിചിത്രസ്വഭാവിയായ ആ ചെറുപ്പക്കാരനെ കുറേനേരം സാകൂതം നോക്കിയിരുന്ന പ്രൊഫ. ബെയ്ല് ജോലിയുടെ മഹത്വത്തെക്കുറിച്ചും, തീര്‍ത്ഥരാമന്റെ കുടുംബസ്ഥിതിയെക്കുറിച്ചും ഒരു ജോലിയുടെ ആവശ്യത്തെക്കുറിച്ചുമെല്ലാം പറഞ്ഞു ബോധ്യപ്പെടുത്താന്‍ ആവതുശ്രമിച്ചു. ആ വാദഗതികളെ എല്ലാം ഖണ്ഡിച്ചുകൊണ്ട് തീര്ത്ഥരാമന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു:
”ഞാന്‍ വിദേശഭരണാധികാരികള്ക്കായി ഒരിക്കലും ജോലി ചെയ്യില്ല. പണമുണ്ടാക്കുകയോ ധാരാളിത്തത്തോടെ കഴിഞ്ഞുകൂടുകയോ എന്റെ ലക്ഷ്യമല്ല. ഭരിക്കുകയോ അതിന്റെ ഭാഗമാകുകയോ ചെയ്യാന്‍ താല്‍പ്പര്യവുമില്ല. എനിക്ക് ഇംഗ്ലീഷുകാരുടെ കയ്യിലെ കളിപ്പാട്ടമാകാന്‍ ആഗ്രഹമില്ല, ജഗദീശ്വരനൊഴികെ മറ്റാര്‍ക്കും ഞാന്‍ വിധേയനാകില്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: