കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ നടത്തുന്ന കലാപങ്ങൾക്ക് അതിർത്തി കടന്ന് സഹായം ലഭിക്കുന്നതായി സൂചന. ബംഗ്ലാദേശിലെ ജമാത്തെ നേതാവ് നൂറുൽ ഹുദ മമതയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതും ഇതിന് ഉദാഹരണമാണ് .
തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് ബംഗാളിൽ തൃണമൂൽ പ്രവർത്തകർ കലാപം ആരംഭിച്ചത് . ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ യും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ അക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ പ്രവർത്തകർ മാത്രമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ബംഗാളിൽ മാത്രമല്ല ഇന്ത്യയാകെ കലാപം അഴിച്ചു വിടാൻ ഗൂഢനീക്കം നടത്തുന്ന ബംഗ്ലാദേശി ജമാത്തെയും ഇതിനു പിന്നിലുണ്ടാകാമെന്നാണ് സൂചന.
മുൻപ് നുഴഞ്ഞുകയറ്റക്കാരെ ഭാരത മണ്ണിൽ നിന്ന് പുറത്താക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ മമത എതിർത്തതും, ബംഗ്ലാദേശികളെ സംരക്ഷിക്കുന്നതും വാർത്തയായിരുന്നു. അതിർത്തി വേലി കെട്ടാൻ ഭൂമി ബി എസ് എഫിന് കൈമാറാത്തതും ബംഗ്ലാദേശിനോടുള്ള സൗഹൃദത്തിന്റെ പേരിലാണ് . മമത അധികാരത്തിൽ നിന്ന് മാറുന്നതോടെ അതിർത്തി സുരക്ഷിതമാകുമെന്നും, നുഴഞ്ഞുകയറ്റവും , ഇന്ത്യയിലെ മതമൗലികവാദവും വിലപ്പോവില്ലെന്നും ബംഗ്ലാദേശി ജിഹാദീകൾക്ക് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ മമത മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ഇന്ത്യയിൽ കലാപങ്ങൾ നടത്താൻ ബംഗ്ലാദേശി ജമാത്തെ ശ്രമിക്കുമെന്നതും ഉറപ്പാണ്.















