ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകനായ പെരുമ്പിലാവ് സ്വദേശി സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവിന് സുപ്രീം കോടതി തടവുശിക്ഷ വിധിച്ചു. തൃശ്ശൂര്‍ സിപിഎം ജില്ലാ കമ്മറ്റിയംഗം കൊരട്ടിക്കര ബാലാജിക്കാണ് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി ഉത്തരവായത്. മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ സഹോദരനാണ് ബാലാജി.
ഏഴുവര്‍ഷത്തെ തടവാണ് സുപ്രീം കോടതി ബാലാജിക്കു വിധിച്ചത്. ഇയാളെക്കൂടാതെ മറ്റ് അഞ്ചു പേരുടെ തടവു ശിക്ഷയും കോടതി പുനഃസ്ഥാപിച്ചു. ഇവരെ നേരത്തേ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരേ സുരേഷ് ബാബുവിന്റെ ബന്ധുക്കള്‍ നല്കിയ ഹര്‍ജ്ജിയിന്മേലാണ് വിധി.
ഹൈക്കോടതി വെറുതേവിട്ട കേസ് സുപ്രീം കോടതി പുനഃപ്പരിശോധിച്ച് ശിക്ഷ വിധിക്കുന്ന നടപടി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: