Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയുടെ നിയോഗം പൃഥുവും അര്‍ചിസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:49 am IST
inSamskriti

 

വേനന്റെ ദുര്‍ഭരണം പ്രകൃതിയെ പൊറുതിമുട്ടിച്ചപ്പോള്‍ ദുരിതത്തിലായ പ്രകൃതി വേനനെ നശിപ്പിച്ചു. അപ്പോഴും അരാജകത്വമെന്ന ദുര്‍ഭൂതം പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരുന്നതിനാല്‍ ഒരു സദ്ഭരണത്തിനായി പ്രകൃതി തന്നെ പൃഥുവിനെ നിയോഗിച്ചു. സഹായത്തിനായി പ്രകൃതി തന്നെ അര്‍ചിസായി അംശാവതാരം ചെയ്ത് സ്വയം നിയോഗിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞത് ധര്‍മ്മത്തിന് എപ്പോഴെല്ലാം ഗ്ലാനി സംഭവിക്കുമോ അപ്പോഴെല്ലാം ”തദാത്മാനം സൃജാമ്യഹം” എന്നല്ലേ. ”ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ” എന്നു ഭഗവാന്‍ പറഞ്ഞതുപോലെ പൃഥു അവതാരമുണ്ടായി.

മഹര്‍ഷിമാര്‍ വേനശരീരത്തിലെ കയ്യുടെ ഭാഗം കുടഞ്ഞു. ഇരുകൈകളില്‍ നിന്നുമായി ഒരു സ്ത്രീയും ഒരു പുരുഷനും അവതാരംകൊണ്ടു. അതുകണ്ട് മഹര്‍ഷിമാര്‍ സന്തോഷിച്ചു.

അങ്ങനെ വേനന്റെ ദുഷ്പ്രവൃത്തികള്‍ കാട്ടാളരൂപംകൊണ്ട് വനവാസത്തിലും കര്‍മ്മശേഷിയും വൈഷ്ണവാംശവും സാത്വികരൂപംകൊണ്ട് കര്‍ഷകനും സദ്ഭരണ നേതൃത്വവുമായി മാറി.

”ഏഷ വിഷ്‌ണോര്‍ഭഗവതഃ

കലാഭുവനപാലിനീ

ജയം ച ലക്ഷ്യാഃ സംഭൂതിഃ

പുരുഷസ്യാനപായിനീ”

ഭുവനപാലനചൈതന്യമുള്ള ഭഗവാന്‍ വിഷ്ണുവും ആ ഭഗവാനെ വേര്‍പിരിയാത്ത ഐശ്വര്യമായ ലക്ഷ്മിയുമായിരുന്നു അവര്‍-പൃഥുവും അര്‍ചിസും.

വേനമാതാവായ സുനീഥയുടെ അനുവാദത്തോടെ മഹര്‍ഷിമാര്‍ പൃഥുവിനെ അഭിഷേകം ചെയ്യാനുള്ള ഒരുക്കം തുടങ്ങി. വേനഭരണത്താല്‍ പട്ടിണിയും വരള്‍ച്ചയും ദാരിദ്ര്യദുഃഖങ്ങളും അക്രമങ്ങളും കൊള്ളയും പ്രകൃതി ദ്രോഹ കര്‍മ്മങ്ങളുമായി ജനങ്ങള്‍ വിഷമിക്കുകയായിരുന്നുവെങ്കിലും അഭിഷേക സംരംഭങ്ങള്‍ക്ക് യാതൊരു തടസ്സവുമുണ്ടായില്ല. ആവശ്യമായ സംരംഭങ്ങളെല്ലാം ദേവന്മാര്‍തന്നെ ഒരുക്കി.

സ്വര്‍ണ്ണനിര്‍മ്മിതമായ ശ്രേഷ്ഠസിംഹാസനം തയ്യാറാക്കിക്കൊണ്ടുവന്നത് ധനേശനായ കുബേരന്‍ തന്നെ. പൂര്‍ണചന്ദ്രനെപ്പോലെ പ്രകാശിക്കുന്നതും അമൃത് ഒഴുക്കുന്നതുമായ വെണ്‍കൊറ്റക്കുട ഒരുക്കിക്കൊടുത്തത് രത്‌നാകരനാഥനായ വരുണ ഭഗവാന്‍ തന്നെ. വെണ്‍ചാമരങ്ങള്‍ വായുഭഗവാന്റെ സംഭാവനയായിരുന്നു. യശോദാനകരമായ പൂമാലയെ നല്‍കിയത് ധര്‍മ്മദേവന്‍ തന്നെ. ശ്രേഷ്ഠമായ കിരീടത്തെ ദേവേന്ദ്രന്‍ തന്നെ നല്‍കി. നിയന്ത്രണം സംയമനം നല്‍കുന്ന ചെങ്കോല്‍ യമദേവന്‍ തന്നെയാണ് കൊടുത്തത്.

തലേലെഴുത്തുകാരനായ വിധാതാവു തന്നെ ശ്രേഷ്ഠമായ കവചം നല്‍കി രക്ഷിച്ചു. ഉത്തമമായ ഒരു ഹാരത്തെ സരസ്വതീദേവിയും നല്‍കി. ദീര്‍ഘവീക്ഷണത്തോടെയുള്ള പോരാട്ടവീര്യനായി സാക്ഷാല്‍ ഹരി, സുദര്‍ശന ചക്രം നല്‍കിയനുഗ്രഹിച്ചു. മനോഹര സ്വരൂപം കൊടുത്ത് ശോഭിപ്പിച്ചത് സാക്ഷാല്‍ ശ്രീഭഗവതിയാണ്. ശിവനും പരാശക്തിയും വിശിഷ്ടമായ വാളുകള്‍ പ്രദാനം ചെയ്തനുഗ്രഹിച്ചു. പത്തുചന്ദ്രനെക്കൊണ്ടടയാളപ്പെടുത്തിയ വാള്‍ സദാശിവനും 100 ചന്ദ്രനാല്‍ ശോഭിക്കുന്ന വാള്‍ പരാശക്തിയും കൊടുത്തു.

അമൃതത്വം വഹിച്ച അഞ്ചുപടക്കുതിരകളെ അമൃതകിരണനായ സോമന്‍ പ്രദാനം ചെയ്തു. സൗന്ദര്യപൂര്‍ണമായ ഒരു തേരിനെ വിശ്വകര്‍മ്മാവു തന്നെ പൃഥുവിന് സമര്‍പ്പിച്ചു.

ആടിന്റെയും പശുവിന്റെയും കൊമ്പുകള്‍ ശേഖരിച്ച് അഗ്നി തന്നെ ശക്തമായ വില്ലു തീര്‍ത്തു നല്‍കി. പ്രകാശവേഗത്തില്‍ പായുന്ന ശരങ്ങളെ സഹസ്രകിരണനായ സൂര്യന്‍ തന്നെയാണ് നല്‍കിയത്. എവിടെയും എത്തിച്ചേരാന്‍ കഴിവുള്ള യോഗമയിയായ രണ്ടു പാദുകങ്ങള്‍-മെതിയടികള്‍ നല്‍കി പൃഥ-ഭൂമിദേവി തന്നെ ചവുട്ടാനുള്ള അധികാരം പൃഥു മഹാരാജാവിന് കൊടുത്തു.

നിത്യവും പുഷ്പവര്‍ഷം ചെയ്യാന്‍ അന്തരീക്ഷവും തയ്യാറായി. ഗാന-വാദ്യ-നാട്യ വിദ്യകള്‍ നല്‍കിയത് ആകാശചാരികളായ ഗന്ധര്‍വ-വിദ്യാധരാദികളാണ്. മഹര്‍ഷിമാര്‍ ആശിസു നല്‍കി. വിജയകാഹളത്തിനുള്ള ശംഖു ദാനം ചെയ്തത് ലവണ സമുദ്രം തന്നെയാണ്. പൃഥു മഹാരാജാവിന് ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗമേകാന്‍ സമുദ്രങ്ങളും പര്‍വതങ്ങളും നദികളും തയ്യാറായി. സൂത-മാഗധാദികള്‍ പൃഥുവിനെ സ്തുതിക്കാനാരംഭിച്ചു.

രാജാവായി അധികാരമേറ്റ ഉടനെ തന്നെ സ്തുതിക്കാനാരംഭിക്കുന്നതായിക്കണ്ട് പൃഥുമഹാരാജാവ് മന്ദസ്മിതത്തോടെയും എന്നാല്‍ ഘനഗംഭീരസ്വരത്തിലും അവരോട് പറഞ്ഞു: ”കിമാശ്രയോ മേ സ്തവ ഏഷ യോജ്യതാം” ഞാന്‍ ഇപ്പോള്‍ അധികാരത്തിലേറിയതേയുള്ളൂ. യാതൊന്നും തന്നെ ചെയ്തിട്ടില്ല. ഒന്നും ചെയ്യാത്തവനെ സ്തുതിക്കുന്നത് യോഗ്യമല്ല. നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥിതിക്ക് ഇപ്പോഴത്തെ സ്തുതി അക്കാലത്തും അസ്ഥാനത്തുമാണ്.

ദേശത്തിന്റെ നേതാവ് എങ്ങനെയിരിക്കണമെന്ന് വാക്കുകളിലൂടെ ആദ്യം തന്നെ അദ്ദേഹം തെളിയിച്ചു. തികഞ്ഞ വിനയാന്വിതനായിരുന്നു അദ്ദേഹം. എന്നാല്‍ സത്യനിഷ്ഠയും ധര്‍മ്മബുദ്ധിയും ആ വാക്കുകളില്‍ പ്രകടമായിരുന്നു. അത് മനസ്സിലാക്കിയാണ് പ്രകൃതി തന്നെ അദ്ദേഹത്തെ രാജാവാക്കിയത്. സ്ഥാനാരോഹണത്തില്‍ പ്രകൃതി വഹിച്ച പങ്ക് പ്രകടമായിരുന്നല്ലോ. ഭൂമി, വെള്ളം, അഗ്നി (ശക്തി), വായു, ആകാശം, ത്രിമൂര്‍ത്തികള്‍, ധര്‍മ്മം, കാലം, സൂര്യന്‍, വിദ്യ, ലക്ഷ്മി ഇവരെല്ലാം അവരുടെ ഭാഗം നിര്‍വഹിച്ചുകൊണ്ടാണ് പൃഥുവിനെ രാജസിംഹാസനത്തില്‍ ഇരുത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.