Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനത്തില്‍ മുഴുകി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 04:37 am IST
inSamskriti

മകള്‍ വിദ്യാസ്വരൂപിണിയായദേവിയാണെന്ന് അറിയാമെങ്കിലും ലോക രീത്യാ വിദ്യാഭ്യാസം നല്‍കേണ്ടതാണെന്ന് ആ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു.

ഒരിക്കല്‍ ആ കുടുംബത്തില്‍ പെട്ടെന്ന് ഒരു മരണം സംഭവിച്ചു. എല്ലാവരും കണ്ണീരും കയ്യുമായി ഇരിക്കുകയാണ്. ആ സമയം രമ ആമ്മയുടെ മടിയില്‍ കയറിയിരുന്നു ചോദിച്ചു,”അമ്മേ എന്തിനാണ് നിങ്ങളെല്ലാവരും കരയുന്നത്.? ആത്മാവ് ഒരിക്കലും മരിക്കുകയില്ല. അത് നശിക്കാത്തതാണ്.

അത്മാവ് പോയ ഈ ശരീരത്തെ കെട്ടിപ്പിടിച്ച് കരയുന്നതെന്തിനാണ്.? രമയുടെ മധുരസ്വരത്തിലുള്ള വാക്കുകള്‍ കേട്ടപ്പോള്‍ അവിടെ കൂടിയിരുന്ന ബന്ധുക്കളും, കുടുംബാംഗങ്ങളും ആശ്വാസപൂര്‍വ്വം രമയെ നോക്കി. ഗീതയിലെ ഒരു ശ്ലോകത്തിന്റെ അര്‍ത്ഥമായിരുന്നു ആ വാക്കുകളില്‍ ഉണ്ടായിരുന്നത്. അവര്‍ കരച്ചില്‍ നിര്‍ത്തുകയും അവര്‍ക്ക് ആശ്വാസം നല്‍കിയതിന് കൊച്ചുരമയോട് നന്ദി പറയുകയും ചെയ്തു.

രമയ്‌ക്ക് 4 വയസ്സായപ്പോള്‍ ആ ഗൃഹത്തിലെ പൂജാമുറിയില്‍ ഒരു അത്ഭുത സംഭവം നടന്നു. അച്ഛന്റെ പൂജ നടക്കുന്ന ഏകദേശം രണ്ടുമണിക്കൂര്‍ സമയം അച്ഛനോടൊപ്പം രമയും പൂജാമുറിയിലുണ്ടാകും. ദുര്‍ഗ്ഗാദേവിയെയായിരുന്നു അച്ഛന്‍ പൂജിച്ചിരുന്നത്. ബാഹ്യബോധം വെടിഞ്ഞ് രമ ധ്യാനത്തില്‍ അഗാധമായി മുഴുകിയിരിക്കും.

ഒരുദിവസം പൂജ അവസാനിച്ചിട്ടും കുട്ടി കണ്ണു തുറന്നിട്ടുണ്ടായിരുന്നില്ല. അവസാനം രമ കണ്ണുതുറന്നപ്പോള്‍ അവളുടെ അച്ഛന്‍ എന്താണ് സംഭവിച്ചതെന്നു ചോദിച്ചു. രമ നിഷ്‌കളങ്കതയോടെ സംഭവം വിവരിച്ചു. തന്റെ രൂപം ദുര്‍ഗ്ഗാദേവിയുടെതായി മാറുകയും അച്ഛന്‍ സമര്‍പ്പിച്ചിരുന്ന പുഷ്പങ്ങള്‍ എല്ലാം തന്റെ പാദത്തില്‍ വിഴുന്നതായി കണ്ടു എന്ന് അവള്‍ പറഞ്ഞു. ഇതുകേട്ട ഉടനെ ആ അച്ഛന്‍ രമയുടെ പാദങ്ങളില്‍ വീണു.

തന്റെ മകളുടെ ദിവ്യത്വം ആ അച്ഛന് പെട്ടെന്നു തന്നെ മനസ്സിലായി. ഈ സംഭവം കേട്ടവരെല്ലാം ആശ്ചര്യപ്പെട്ടുപ്പോയി അവരില്‍ എല്ലാം രമയുടെ ദിവ്യത്വത്തില്‍ ഒരു വിശ്വാസം വളര്‍ന്നു വന്നു. എല്ലാവരും പ്രാര്‍ത്ഥിച്ചു. ഈശ്വരാ രമ ദേവിയാണെന്ന വിശ്വാസം ഞങ്ങളുടെ ഹൃദയത്തില്‍ അചഞ്ചലമായിരിക്കണേ.. മകള്‍ വിദ്യാസ്വരൂപിണിയായ ദേവിയാണെന്ന് അറിയാമെങ്കിലും ലോക രീത്യാ വിദ്യാഭ്യാസം നല്‍കേണ്ടതാണെന്ന് ആ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു.

അതുകൊണ്ട് അവര്‍ രമയെ സ്‌കൂളിലേക്ക് അയച്ചു. അദ്ധ്യാപകരും സഹപാഠികളും രമയുടെ വ്യക്തിത്വത്തില്‍ പരിശുദ്ധിയും ദിവ്യവുമായ എന്തോ ഒന്ന് ഉണ്ടെന്നു സ്വന്തം ഉള്‍പ്രേരണകൊണ്ട് മനസ്സിലാക്കി. അവര്‍ രമയ്‌ക്ക് സ്‌നേഹവും അതേ സമയം ബഹുമാനവും നല്‍കി. അത് സഹജമായി അവര്‍ക്ക് തോന്നി ചെയ്യുന്നതായിരുന്നു. ഇടവേളകളില്‍ രമ എല്ലാ കൂട്ടുകാരികളെയും വിളിച്ചു വരുത്തി രാമനാമം ജപിക്കും. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ധ്യാപകരും രക്ഷിതാക്കളും മനസ്സിനെ ഉയര്‍ന്ന തലത്തിലെക്കുയര്‍ത്തുന്ന ആ രാമനാമ സങ്കീര്‍ത്തനത്തിന്റെ മാധുര്യം നുകരാന്‍ അവരുടെ കൂടെ കൂടാന്‍ തുടങ്ങി.

ഭക്തിമയമായ മനസ്സും ആദ്ധ്യാത്മികചര്യങ്ങള്‍ ഉണ്ടെങ്കിലും രമ തന്റെ പഠനത്തില്‍ ശ്രദ്ധിക്കാതിരുന്നില്ല. കൂടെ പഠിക്കുന്നവരെയും നല്ലവണ്ണം പഠിക്കാന്‍ അവള്‍ ഉപദേശിച്ചു. ഭരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും അനുസരിച്ച് രമ തന്റെ അദ്ധ്യാപകരെ വളരെയധികം ആദരിച്ചു. സഹപാഠികളെയും അദ്ധ്യാപകരെ ബഹുമാനിക്കാന്‍ പ്രേരിപ്പിച്ചു. ചില സമയങ്ങളില്‍ സ്‌കൂളിന്റെ എതെങ്കിലും ഒഴിഞ്ഞ കോണില്‍ രമ ധ്യാനനിമഗ്നയായി ഇരിക്കുന്നതു കാണാം.അവരുടെ വീട്ടില്‍ രമയുടെ സഹോദരിമാര്‍ക്കുപുറമെ ഉച്ചഭക്ഷണത്തിന് വേറെയും വിദ്യാര്‍ത്ഥികളുണ്ടാകും.

ഒരു ദിവസം അമ്മ ശ്രീദേവി ഭക്ഷണത്തിന് നിരന്നിരിക്കുന്ന കുട്ടികള്‍ക്കെല്ലാം കയ്‌പ്പക്ക കൊണ്ടുണ്ടാക്കിയ കറി വിളമ്പി. കയ്‌പ്പക്ക ഇഷ്ടമല്ലാത്തതു കൊണ്ട് രമ ഒരു പരാതിയും പറയാതെ അവിടെ നിന്നും മാറിപ്പോയി. ഇതു കണ്ട് മറ്റു കുട്ടികള്‍ എല്ലാം ഒരുമിച്ച് പറഞ്ഞു, രമയ്‌ക്ക് ഭക്ഷണം വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ട എന്ന്. അവരെല്ലാവരും ഭക്ഷണം കഴിക്കാതെ എഴുനേറ്റു. ഇത് കണ്ട് ആ അമ്മ സഹിക്കാനാവാതെ പൊട്ടിക്കരയാന്‍ തുടങ്ങി. അമ്മ കരയുന്നത് കണ്ടപ്പോള്‍ രമയ്‌ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

അവള്‍ വേഗത്തില്‍ ഓടിച്ചെന്ന് അമ്മയുടെ കാല്‍ക്കല്‍ വീണിട്ടു പറഞ്ഞു, ”അമ്മ കരയണ്ട. ഞങ്ങള്‍ വിളമ്പുന്നതെല്ലാം കഴിക്കാം.” ഇതുകണ്ട് മറ്റു കുട്ടികളും രമയോടൊപ്പം നല്ല രുചിയോടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ആ സംഭവം എല്ലാവരെയും സന്തോഷിപ്പിച്ചു. ശ്രീദേവിക്കും സ്വന്തം മകളുടെയും മറ്റു കുട്ടികളുടെയും സ്‌നേഹപൂര്‍ണ്ണമായ ആ പെരുമാറ്റം വളരെയധികം ഇഷ്ടമായി. ആ ദിവസത്തിനുശേഷം രമ ഒരിക്കലും ഭക്ഷണകാര്യത്തില്‍ ശാഠ്യം കാണിച്ചില്ല.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.