ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനോട് ദല്‍ഹി ഹൈക്കോടതി വിശദീകരണം തേടി.
കേജ്രിവാള്, ആംആദ്മി പാര്‍ട്ടി നേതാക്കളായ കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയി എന്നിവര്‍ക്കെതിരായ മാനനഷ്ടക്കേസ് വാദിക്കുന്നതിനിടെ ജെയ്റ്റ്ലിയെ കേജ്രിവാളിന്റെ അഭിഭാഷകന് രാം ജെത്മലാനി ‘വഞ്ചകന്’ എന്നു വിളിച്ചിരുന്നു. ഇതിനെതിരെ പത്തു കോടി രൂപ ആവശ്യപ്പെട്ടാണ് ജെയ്റ്റ്ലി മാനനനഷ്ടക്കേസ് നല്‍കിയത്.
ജൂലൈ 26ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കാനാണ് കോടതി കേജ്രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: