പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്ന കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ മുഖ്യപ്രതി പിടിയില്‍.ടി.പി. അനൂപ് പിടിയിലായി. ഇതോടെ കേസില്‍ പോലീസ് പിടയിലായവരുടെ എണ്ണം അഞ്ചായി.
തിങ്കളാഴ്ച രാത്രി പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പരിസരത്തുനിന്നാണ് അനൂപിനെ പോലീസ് പിടികൂടിയത്. കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്. കുന്നരു കാരംതോട് സ്വദേശി പി.സത്യന് (32), കക്കംപാറയിലെ വി.ജിതിന് (35) ,കക്കംപാറ നടുവിലെ പുരയില്‍ റിനീഷ്, പരുത്തിക്കാട് സ്വദേശി കുണ്ടുവളപ്പില്‍ ജ്യോതിഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഇതിനിടെ വിദേശത്തേക്ക് കടന്ന പ്രതികളിലൊരാളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കേസിലെ പ്രതിയായ പ്രജീഷ് എന്ന കുട്ടനാണ് മംഗലാപുരം വഴി വിദേശത്തെക്ക് കടന്നത്.
ഇയാളും കൊലപാതക സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മറ്റ് പ്രതികള്‍ പ്രജീഷിന് പകരം വേറൊരാളിലേക്ക് അന്വേഷണം വഴി തിരിച്ച് വിടുകയായിരുന്നു.
മംഗലാപുരത്ത് പോയി തിരെകെ വന്ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷിനിലിറങ്ങി സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവേ ഇന്നോവ കാറുകൊണ്ട് ഇടിച്ച് വീഴ്ത്തി ബിജുവിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: