Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുറ്റിക്കോല്‍ പഞ്ചായത്തില്‍ ശുചിമുറി നിര്‍മ്മാണത്തില്‍ വിന്‍ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:41 pm IST
in Kasargod

കാസര്‍കോട്: സമ്പൂര്‍ണ ശുചി മുറി നിര്‍മാണത്തില്‍ തട്ടിപ്പ് നടന്നെന്ന് ആക്ഷേപം ശക്തമാകുന്നു. ശുചിത്വ കേരള മിഷന്റെ ഭാഗമായി കുറ്റിക്കോല്‍ പഞ്ചായത്തില്‍ നടത്തിയ ശുചി മുറി നിര്‍മാണത്തില്‍ വന്‍ തട്ടിപ്പ് നടന്നതായാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. സിപിഎം നേതാവായ എന്‍.ടി ലക്ഷ്മി പ്രസിഡന്റായിരുന്ന ഭരണ സമിതി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കാവശ്യമായ ശുചി മുറികള്‍ നിര്‍മിക്കാന്‍ വെള്ളരിക്കുണ്ട് സ്വദേശിക്ക് കരാറു നല്‍കിയതാണ് വിവാദമായത്. ഒരു ശുചി മുറിക്ക് 15400 രൂപയാണ് ഉപഭോക്താവിന് നല്‍കുന്നത്. ഇതില്‍ 12000 രൂപ ശുചിത്വമിഷന്‍ നല്‍കുമ്പോള്‍ 3400 രൂപ പഞ്ചായത്തിന്റെ വിഹിതമായി നല്‍കുന്നതാണ്. നൂറ് ശുചി മുറികള്‍ നിര്‍മിക്കാനായിരുന്നു കരാര്‍ നല്‍കിയത്. ടിന്‍ ഷീറ്റ് കൊണ്ട് മറച്ച ഒരു ചതുരശ്ര മീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഇടുങ്ങിയ ശുചി മുറിയാണ് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. കേവലം ഒരു കോല്‍ മാത്രം ആഴമുള്ള രണ്ടടിയോളം വശവുമുള്ള ചതുരാകൃതിയായ കുഴിയാണ് ഇതിനായി നിര്‍മിച്ചത്. കമ്പി ഉപയോഗിക്കാതെ കുഴിക്ക് മീതെ കാട്ടു കമ്പുകള്‍, തെങ്ങിന്റെ മട്ടല്‍ എന്നിവ നിരത്തി അതിന് മീതെ നേരിയ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്താണ് കുഴികള്‍ അടച്ചിരിക്കുന്നത്. ക്ലോസറ്റ് വെച്ചിരിക്കുന്ന തറയുടെ വശങ്ങളില്‍ സിമന്റ് തേക്കുകയും ചെയ്തിട്ടില്ല. ശുചി മുറിയുടെ കുഴി ചെറുതായതിനാല്‍ അടുത്ത മഴക്കാലത്ത് തന്നെ കുഴിയില്‍ വെള്ളം നിറഞ്ഞ് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാകുമെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. സര്‍ക്കാര്‍ അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിക്കാതെയാണ് ശുചി മുറി നിര്‍മിച്ചിരിക്കുന്നത്. ശുചി മുറി നിര്‍മ്മിക്കാന്‍ കോളനികളിലെത്തിയ സംഘം വീട്ടുകാരോട് ചെങ്കല്ല്, മണല്‍, മെറ്റല്‍ എന്നിവ ചോദിച്ച് വാങ്ങി ശുചിമുറി നിര്‍മാണത്തിന് ഉപയോഗിച്ചു. കൂടാതെ പണിക്കൂലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി അവരെ പണിക്കും കുട്ടി. എന്നാല്‍ വീട്ടുകാരില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ക്ക് വിലയോ അവര്‍ക്ക് പണിക്കൂലിയോ നല്‍കിയില്ല. ഭിത്തിക്കായി ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകള്‍ തറയില്‍ നിന്നും രണ്ടിഞ്ചോളം പൊക്കിയാണ് ഉറപ്പിച്ചിരിക്കുന്നത്. അതിനാല്‍ സ്വകാര്യത നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വീട്ടുകാര്‍ പറയുന്നു. നിരവധി സ്ഥലങ്ങളില്‍ ശുചി മുറികളുടെ തറ മിനുക്കുകയോ ഷീറ്റുകള്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് ഫ്രെയിം തറയില്‍ ഉറപ്പിക്കുകയോ ചെയ്തിട്ടില്ല. നല്ലൊരു കാറ്റ് വീശിയാല്‍ എല്ലാം തകര്‍ന്ന് പോകുന്ന അവസ്ഥയാണുള്ളത്. കുറ്റിക്കോല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ തലപ്പാറ, കാവിന്റടി മൊട്ട, എന്നിവിടങ്ങളിലെ മുഴുവന്‍ ശുചി മുറികള്‍ ഉള്‍പ്പെടെ എല്ലാ വാര്‍ഡിലുമായി നൂറോളം ശുചി മുറികള്‍ നിര്‍മിക്കാനായിരുന്നു കരാര്‍.

കുറ്റിക്കോലിനെ സമ്പൂര്‍ണ ശുചി മുറി പഞ്ചായത്തായി പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഏജന്‍സിയെ ഏല്‍പ്പിച്ചതില്‍ മുപ്പതോളം ശുചി മുറികളുടെ നിര്‍മാണം ഇനിയും പുര്‍ത്തിയായിട്ടുമില്ല. കരാര്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പഞ്ചായത്ത് പാലിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ക്വട്ടേഷന്‍ ക്ഷണിക്കാതെയാണ് ഈ കരാറുകാരന് ശുചി മുറികള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. കുറ്റിക്കോല്‍ പഞ്ചായത്തിലെ ഒരു സിപിഎം അംഗം വഴിയാണ് കരാറുകാരന്‍ ശുചി മുറികളുടെ നിര്‍മാണ കരാര്‍ നേടിയെടുത്തതെന്ന് ആക്ഷേപമുണ്ട്. അഞ്ച് ലക്ഷത്തോളം രൂപ പഞ്ചായത്ത് അധികൃതരില്‍ നിന്നും കൈപ്പറ്റിയ കരാറുകാരന്‍ ഇപ്പോള്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നാണ് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നത്. ശുചി മുറി നിര്‍മാണത്തില്‍ പാവപ്പെട്ട ആദിവാസികള്‍ക്കവകാശപ്പെട്ട പണം കരാറുകാരന്‍ തട്ടിയെടുത്ത നടപടിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ചിലര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ശുചിമുറി നിര്‍മ്മാണത്തില്‍ ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ബന്ധപ്പെട്ടവരില്‍ നിന്നും വിശദീകരണം തേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.