Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സമ്പല്‍സമൃദ്ധിയുടെ പുതുവര്‍ഷത്തിന് തുടക്കം കുറിച്ച് ഇന്ന് വിഷുപുലരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:39 pm IST
in Kasargod

കാഞ്ഞങ്ങാട്: ധനവും ധാന്യവും കൊണ്ട് സമൃദ്ധമായ ഒരു പുതുവര്‍ഷത്തിനായി വിഷ്ണു ദേവനെ കണികണ്ട് കര്‍മ്മ മണ്ഡലങ്ങളിലേക്ക് ഇറങ്ങാനുള്ള മുഹൂര്‍ത്തമായി മറ്റൊരു വിഷുപ്പുലരി കൂടിയെത്തി. സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിനം. വിഷു എന്ന വാക്കിന് തുല്യതയുള്ളതെന്നാണ് അര്‍ത്ഥം. പകലും രാത്രിയും തുല്യ ദൈര്‍ഘ്യമുള്ള ദിനം. കണിയൊരുക്കലും കണികാണലുമാണ് വിഷുവിന് പ്രധാനം. നിറപറയും നിലവിളക്കും ഉണ്ണിക്കണ്ണനും, കണിവെള്ളരിയും, ഓട്ടുരുളിയില്‍ ഉണക്കലരിയും, കാരപ്പവും, ചക്കയും, മാങ്ങയും, തേങ്ങയും മറ്റു ഫല മൂലാധികളും കണി കണ്ടുണരുന്ന ദിനം ഒരു വര്‍ഷം മുഴുവന്‍ സമൃദ്ധിയുടെ ഓര്‍മ്മയായി നിലനില്‍ക്കുന്നു. കണ്ണ് പൊത്തി മറ്റൊന്നും കാണാതെ കാണേണ്ടത് മാത്രം കാണുന്ന കണി നവവത്സര കാഴ്ചയാണ്. അന്ന് കാണുന്നതെന്നും കാണുമെന്നാണ് വിശ്വാസം. ഈ ദിനത്തില്‍ മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും കിട്ടുന്ന കൈനീട്ടങ്ങള്‍ക്ക് പൊന്‍ നാണയങ്ങളേക്കാള്‍ മൂല്യമുണ്ടെന്നാണ് വിശ്വാസം. വിഷുവിനോടനുബന്ധിച്ച് ഇന്നലെ രാവിലെ മുതല്‍ തന്നെ നഗരങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. വഴിയോര കച്ചവടങ്ങളിലാണ് വില്‍പന പൊടിപൊടിച്ചത്. മുല്ലപ്പൂവും ചക്കയും കണിക്കൊന്നയും മാങ്ങയും വെള്ളരിക്കയ്‌ക്കുമെല്ലാം വിഷു ചന്തയില്‍ ആവശ്യക്കാരേറെയായിരുന്നു. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണു വിഷുക്കണിയൊരുക്കല്‍. ഓട്ടുരുളിയില്‍ കണിക്കൊന്നപൂവിനൊപ്പം വയ്‌ക്കുന്ന കണിവെള്ളരിയും മറ്റു സാധനങ്ങളായ അരി, നെല്ല്, തേങ്ങ, മാങ്ങ, പഴം തുടങ്ങിയവ വാങ്ങുവാനായി വിപണിയില്‍ തിരക്കനുഭവപ്പെട്ടു. എന്നാല്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് തീവില കാരണം സാധാരണക്കാരുടെ ആഘോഷത്തിന് മങ്ങലേറ്റിറ്റുണ്ട്. പച്ചക്കറി സാധനങ്ങള്‍ക്ക് ഇപ്പോള്‍ വന്‍ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലുള്ളതിനേക്കാള്‍ ഇരട്ടിയാണ് പല സാധനങ്ങള്‍ക്കും വില. കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, മഞ്ചേശ്വരം, ഉപ്പള, കുമ്പള, ഉദുമ തുടങ്ങിയ സ്ഥലങ്ങളില്‍ വിലകള്‍ പല തരത്തിലാണ്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികള്‍ പ്രധാനമായുമെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ലോറി സമരം പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി. എന്നാല്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള വിപണന കേന്ദ്രങ്ങള്‍ ഇല്ലാത്തത് മൂലം തോന്നുന്ന വിലയാണ് മൊത്ത കച്ചവടക്കാര്‍ ഈടാക്കുന്നത്. വിഷുവിനുള്ള വിഭവങ്ങളൊരുക്കാന്‍ സാധാരണക്കാര്‍ സപ്ലൈകോയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മിക്കസാധനങ്ങളും ഇത്തരം കടകളില്‍ കിട്ടാനില്ലാത്ത അവസ്ഥയാണുളളത്. മാവേലി സ്‌റ്റോറുകള്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള ഏജന്‍സിയായാണ് സാധാരണക്കാര്‍ക്ക് അനുഭവപ്പെട്ടത്. വസ്ത്രങ്ങള്‍, ഫാന്‍സി, ചെരുപ്പ് എന്നിവയ്‌ക്കും വില വര്‍ധിച്ചിട്ടുണ്ട്. ജയ്‌പൂരി ചുരിദാര്‍, സാരികള്‍, കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍ എന്നിവയൊക്കെ കൂടുതലായും വിറ്റഴിയുന്നതായി വ്യപാരികള്‍ പറയുന്നത്. നഗരങ്ങളിലാണ് തിരക്കേറെയനുഭവപ്പെട്ടത്. കാല്‍നടയാത്ര പോലും ദുഷ്‌ക്കരമാക്കുന്ന രീതിയിലാണ് ഇവിടെ വഴിയോര കച്ചവടവും ജനതിരക്കും അനുഭവപ്പെട്ടത്. സാധാരണകാര്‍ക്ക് ആശ്വാസമാകുന്നത് വഴിയോരങ്ങളില്‍ ലഭിക്കുന്ന വിലകുറഞ്ഞ ഉടുപ്പുകളാണ്. കര്‍ണാടക, മുംബൈ, ചെന്നൈ തുടങ്ങിയിടങ്ങളില്‍ നിന്നാണ് വഴിയോര കച്ചവട കേന്ദ്രങ്ങളിലേക്ക് വസ്ത്രങ്ങളെത്തുന്നത്. കണിക്കൊന്നയ്‌ക്ക് ക്ഷാമമുണ്ടെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കണികൊന്ന വാങ്ങി വിഷുവിന് കണികാണാനുള്ള ഒരുക്കത്തിലാണ് നാടെങ്ങും. വിഷു വിപണിയെ ലക്ഷ്യമാക്കി 150 രൂപ മുതല്‍ 15,000 രൂപ വരെ വിലയുള്ള പടക്കങ്ങള്‍ വിപണിയിലെത്തിയിട്ടുണ്ട്. ചൈനീസ് പടക്കത്തിനാണ് ആവശ്യക്കാര്‍ കൂടുതലും. ശബ്ദം കുറവും വര്‍ണ്ണ ശബളവുമാണ് ചൈനീസ് പടക്കങ്ങളെന്നതാണ് ഇതിന് ആവശ്യക്കാര്‍ കൂടാന്‍ കാരണം. കമ്പിത്തിരി, പൂത്തിരി, റോക്കറ്റ്, ചക്രം, തുടങ്ങിയവയും ആകാശത്തുയര്‍ന്ന് നിറങ്ങള്‍ വിടര്‍ത്തുന്ന പടക്കങ്ങളും ധാരാളമായി വിറ്റഴിയുന്നുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ വിഷു ആഘോഷിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനത്തുന്നവരുടെ തിരക്കില്‍ നഗരം വീര്‍പ്പുമുട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.