Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തെരുവുവിളക്ക് കരാര്‍ റദ്ദാക്കണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:25 pm IST
inKozhikode

കോഴിക്കോട്: കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ച താല്‍പര്യപത്രത്തിന് വിരുദ്ധമായി ഒപ്പിട്ട തെരുവുവിളക്ക് കരാര്‍ റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ കനത്ത പ്രതിഷേധത്തിന് വേദിയായത്. തെരുവുവിളക്ക് കരാര്‍ തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി സംബന്ധിച്ച റി പ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയത്. കരാര്‍ റദ്ദാക്കാന്‍ തയ്യാറാകണമെന്നും ഉദ്യോഗസ്ഥരെ മാത്രം പഴിചാരിയുള്ള നടപടി അംഗീകരിക്കാനാകിലെന്നും കൗണ്‍ സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ പറഞ്ഞു. കരാര്‍ റദ്ദാക്കാനാകില്ലെന്നായിരുന്നു മേയറുടെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ കരാര്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരും ഇറങ്ങിപ്പോയി.

തുടക്കം മുതല്‍ ഇന്നലത്തെ കൗണ്‍സില്‍ യോഗം ബഹളമയമായിരുന്നു. യോഗം ആരംഭിച്ചയുടന്‍ വിവാദമായ തെരുവുവിളക്ക് കരാര്‍ വിഷയത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ മേയര്‍, സെക്രട്ടറി മൃണ്‍മയി ജോഷിയോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യം അടിയന്തിര പ്രമേയം അവതരിപ്പിക്കണമെന്ന് യുഡിഎഫിലെ സി. അബ്ദുറഹിമാനും ബിജെപിയിലെ നമ്പിടി നാരായണനും ആവശ്യപ്പെട്ടു.

ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവന്നു. ബഹളത്തിനിടയില്‍ മേയര്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സെക്രട്ടറി റിപ്പോര്‍ട്ട് വായിച്ച ശേഷം റിപ്പോര്‍ട്ടിന്റെ കോപ്പി വിതരണം ചെയ്യണമെന്ന് സി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടത് വീണ്ടും ബഹളത്തിന് ഇടയാക്കി. സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സി. അബ്ദുഹിമാന്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടതെന്ന് ആരോപിച്ച് സിപിഎം അംഗങ്ങള്‍ രംഗത്തെത്തി. നടപടി ക്രമങ്ങളുടെ ഭാഗമായി റിപ്പോര്‍ട്ടി ന്റെ കോപ്പി വിതരണം ചെയ്യണമെന്ന് ബിജെപി കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. ഇതിനിടെ കോണ്‍ഗ്ര സ് കൗണ്‍സി ലര്‍ അഡ്വ. പി.എം. നിയാസ് മേയറെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന ആരോപണവുമായി സിപിഎം അംഗങ്ങള്‍ രംഗത്ത് എത്തിയതോടെ ബഹളം രൂക്ഷമായി. തുടര്‍ന്ന് സഭം നിര്‍ ത്തിവെക്കുന്നതായി മേയര്‍ അറിയിച്ചു. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് സഭ വീണ്ടും തുടങ്ങിയത്.

അഡ്വ. പി.എം. നിയാസ് മാപ്പുപറയണമെന്ന ആവശ്യവുമായി സിപിഎം അംഗങ്ങള്‍ രംഗത്തെത്തി. എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു നിയാസിന്റെ മറുപടി. കൗണ്‍സിലിന്റെ അന്തസ്സ് കെടുത്തുന്ന രീതിയിലുള്ള പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മേയര്‍ പറഞ്ഞു. തുടര്‍ന്ന്, സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മേയര്‍ സഭയില്‍ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.