Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സംസ്‌കരണ പ്ലാന്റില്ല; പന്തളത്ത് മാലിന്യങ്ങള്‍ തള്ളുന്നത് വഴിയോരങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:08 pm IST
in Pathanamthitta

പന്തളം: പന്തളം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണത്തിന് മതിയായ സംവിധാനമില്ലാത്തതിനാല്‍ മത്സ്യമാംസാവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് വഴിയോരങ്ങളിലും നദിയിലും നീര്‍ച്ചാലുകളിലും കാവുകളിലും പുഞ്ചകളിലുമാണ്.

പന്തളം ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയര്‍ന്നിട്ടും ഇവിടെ ആവശ്യമനുസരിച്ചുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടിയായിട്ടില്ല. പന്തളം ചന്തയില്‍ പഞ്ചായത്ത് സ്ഥാപിച്ച ഒരു സംസ്‌കരണ പ്ലാന്റ് മാത്രമാണ് ഇപ്പോഴുമുള്ളത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഇവിടെത്തന്നെ പച്ചക്കറി, മത്സ്യ, മാംസ വ്യാപാരികള്‍ തൊട്ടു ചേര്‍ന്നുള്ള മുട്ടാര്‍നീര്‍ച്ചാലിലേക്കാണ് അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത്. ഇതുകൂടാതെ നഗരഹൃദയത്തില്‍ത്തന്നെ കുറുന്തോട്ടയം കവലയില്‍ പന്തളം ചെറിയപാലത്തിനുമുകളില്‍ നിന്നും എല്ലാത്തരം മാലിന്യങ്ങളും തള്ളുന്നതിനാല്‍ നീര്‍ച്ചാല്‍ സര്‍വ്വവിധ പകര്‍ച്ചവ്യാധികളുടെയും ഉറവിടമായി മാറിയിരിക്കുന്നു. നീര്‍ച്ചാല്‍ മാലിന്യവാഹിനിയായത് ഈ നീര്‍ച്ചാല്‍ എത്തിച്ചേരുന്ന കരിങ്ങാലി പാടശേഖരങ്ങള്‍ക്കും സമീപ പഞ്ചായത്തുകളായ ആലപ്പുഴ ജില്ലയിലെ പാലമേല്‍, നൂറനാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ്.

അച്ചന്‍കോവിലാറിനു കുറുകെയുള്ള പന്തളം വലിയപാലത്തില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങള്‍ ആറ്റിലേക്കു കളയുന്നതിനാല്‍ വസ്ത്രമലക്കാനോ കുളിക്കാനോ ഉപയോഗിക്കാനാകാത്ത വിധം ആറ്റിലെ വെള്ളവും മലിനമായിരിക്കുന്നു. മെഡിക്കല്‍ മിഷന്‍-നൂറനാട് റോഡില്‍ പൂഴിക്കാട് ചിറമുടിയിലും റോഡരികുകളിലും, പന്തളം-മാവേലിക്കര റോഡില്‍ ഐരാണിക്കുടി പാലത്തിനു സമീപം റോഡിനിരുവശങ്ങളിലും ചാക്കുകളിലാക്കിയ മാംസാവശിഷ്ടങ്ങള്‍ വാഹനങ്ങളിലെത്തിച്ച് ഉപേക്ഷിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ മാലിന്യങ്ങള്‍ തള്ളുന്നത് രാത്രികാലങ്ങളിലായതിനാല്‍ ഇത്തരക്കാരെ പിടികൂടാനോ നടപടിയെടുക്കാനോ കഴിയാതെ പോലീസും നഗരസഭാധികൃതരും ഇരുട്ടില്‍ തപ്പുകയാണ്. മാലിന്യത്തില്‍ നിന്നുയരുന്ന ദുര്‍ഗ്ഗന്ധം കാരണം ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമായിരിക്കുകയാണ്.

സമീപ പഞ്ചായത്തുകളായ കുളനടയിലും തുമ്പമണ്ണിലും മെഴുവേലിയിലും പന്തളം തെക്കേക്കരയിലും മാലിന്യ സംസ്‌കരണ പ്ലാന്റ് പേരിനുപോലുമില്ലാത്തതിനാല്‍ സ്ഥിതി വിഭിന്നമല്ല. കുളനടയില്‍ എംസി റോഡരികിലുള്ള മാന്തുക ഒന്നാം പഞ്ചയിലും കുപ്പണ്ണൂരില്‍ രണ്ടാം പുഞ്ചയിലുമാണ് മാലിന്യങ്ങള്‍ തള്ളിയിരുന്നത്. ബിജെപി കുളനട പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ ജയചന്ദ്രന്‍ മുന്‍കൈയ്യെടുത്ത് കുപ്പണ്ണൂരില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും വഴിയോര വിശ്രമകേന്ദ്രവും പാര്‍ക്കും ഒരുക്കുകയും ചെയ്തതിനാല്‍ ഇവിടുത്തെ മാലിന്യപ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇേപ്പാള്‍ കുപ്പണ്ണൂര്‍-ഉള്ളന്നൂര്‍ റോഡും, കുളനട-പുന്തല റോഡില്‍ കക്കട ഒന്നാം പാലത്തിനു സമീപവും മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

Kerala

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.
Main Article

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

Kerala

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

പുതിയ വാര്‍ത്തകള്‍

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

മാസപ്പടിയിലെ ഇ ഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും

യമുനാഭാരതിയും വരന്‍ ശ്രീകാന്തും സദാനന്ദന്‍ മാസ്റ്റര്‍ക്കും വനിതാറാണി ടീച്ചര്‍ക്കുമൊപ്പം

സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ വിവാഹിതയായി, സ്വര്‍ണാഭരണങ്ങളില്ലാതെ

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

ഉത്തർപ്രദേശിൽ ജിം പരിശീലകൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.